യു.കെ.വാര്‍ത്തകള്‍

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍: ദമ്പതികളെ അറസ്റ്റ് ചെയ്ത പൊലീസ് 20000 പൗണ്ട് നഷ്ടപരിഹാരം നല്‍കി

വാട്‌സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണത്തെ തുടര്‍ന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി തുറന്നുസമ്മതിച്ച് ഹര്‍ട്‌ഫോര്‍ഡ്‌ഷെയര്‍ പൊലീസ്. നഷ്ടപരിഹാരമായി 20000 പൗണ്ട് ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കി. മകള്‍ പഠിക്കുന്ന സ്‌കൂളിനെ കുറിച്ച് വാട്‌സ്ആപ്പിലും മെയിലിലും ഇവര്‍ പറഞ്ഞ കാര്യങ്ങളെ ചൊല്ലിയായിരുന്നു അറസ്റ്റ്.

ഇടപെടേണ്ട കാര്യമില്ലാതിരുന്നിട്ടും പൊലീസ് ഇടപെട്ടു . 11മണിക്കൂര്‍ കസ്റ്റഡിയും കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നുവയസ്സുള്ള മകന്റെ മുന്നില്‍ ആറു പൊലീസുകാരെത്തി അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കി. പൊലീസിലുള്ള വിശ്വാസം നഷ്ടമായെന്ന് കുടുംബം തുറന്നടിച്ചു.

സ്‌കൂളിന്റെ ഹെഡ് ടീച്ചര്‍ നിയമന രീതികളെ കുറിച്ച് മകളുടെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ കുറിച്ചും സ്‌കൂളിന് ഇമെയിലുകള്‍ അയച്ചിരുന്നു. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സ്‌കൂളിനെ നിയമനത്തെ കുറിച്ചുള്ള തന്റെ ചോദ്യം ഇഷ്ടമായില്ലെന്നും അതാണ് സ്‌കൂളുകാര്‍ പരാതി നല്‍കിയതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  • ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
  • യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ
  • കുട്ടികളടക്കം 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ചു; ബര്‍മിംഗ്ഹാമിലെ ഡോക്ടറുടെ പ്രവൃത്തി ഞെട്ടിക്കുന്നത്
  • ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍
  • ഇംഗ്ലണ്ടില്‍ 3.3 തീവ്രത ഭൂചലനം; ലങ്കാഷെയറും കുംബ്രിയയും നടുങ്ങി; പ്രഭവ കേന്ദ്രം സില്‍വര്‍ഡെയിലിനടുത്ത്
  • കുടിയേറ്റക്കാരോടുള്ള ചായ്‌വ്; ബിബിസിയോട് ഇംഗ്ലീഷുകാര്‍ക്ക് താത്പര്യം കുറയുന്നു
  • എന്‍എച്ച്എസിനെ പ്രതിസന്ധിയിലാക്കി ഫ്ലൂ സീസണ്‍; ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍
  • പരാജയഭീതി: നാല് മേയര്‍ തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നീട്ടി കീര്‍ സ്റ്റാര്‍മര്‍; കടുത്ത വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions