ബിസിനസ്‌

പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു താഴ്ന്നു; യുകെ പ്രവാസി സമൂഹം ആശങ്കയില്‍
വിലക്കയറ്റവും ബില്ലുകളും ഉയരുന്നതിനു പിന്നാലെ യുകെയിലെ പ്രവാസി സമൂഹത്തിനു തിരിച്ചടിയായി പൗണ്ടിന്റെ വീഴ്ചയും. രൂപയ്‌ക്കെതിരെ 92.08 പോയിന്റിലെത്തി പൗണ്ട്. 90 വരെയൊക്കെയാണ് കിട്ടുക. യുകെ സമ്പദ്‌വ്യവസ്ഥയുടെ ആശങ്കകള്‍ മൂലം യുഎസ് ഡോളറിനെ അപേക്ഷിച്ച് പൗണ്ടിന്റെ മൂല്യം 4.6 ശതമാനം ഇടിഞ്ഞു. 2016 ഒക്ടോബറില്‍ ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് ശേഷമാണ് ഡോളറിനെതിരെ പൗണ്ടിന്റെ വില ഇത്രയും ഇടിഞ്ഞത്. വിലക്കയറ്റത്തോടും ഊര്‍ജ്ജ ബില്ലുകള്‍ ഉയരുന്നതിനോടുമുള്ള ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും കാഴ്ചപ്പാടാണ് ഇടിവില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്നു. പൗണ്ടിന്റെ വില താഴ്ന്ന സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് വിദേശയാത്ര ചെയ്യുന്ന സാഹചര്യങ്ങളില്‍ പണം സൂക്ഷിച്ച് ചെലവാക്കേണ്ടി വരും. 1.15 ആണ് ഡോളറിനെതിരെയുള്ള നിരക്ക്.

More »

അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്കുകള്‍ കൂട്ടും; മോര്‍ട്ഗേജുകാര്‍ക്കു കനത്ത പ്രഹരം
പലിശ നിരക്കുകള്‍ കൂട്ടിയുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഹരം തുടരും. അടുത്ത മാസം 0.5% നിരക്ക് വര്‍ദ്ധനയാണ് വരുക. ഇതോടെ സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ 2.25 ശതമാനത്തിലെത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനുള്ള പരിശ്രമത്തിലാണ് പലിശ നിരക്കുകള്‍ കൂട്ടേണ്ടി വരുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു. തുടര്‍ച്ചയായി ആറ് തവണ വര്‍ദ്ധിപ്പിച്ച പലിശ നിരക്ക് അടുത്ത മാസം വീണ്ടും ഉയരുമെന്നത് മോര്‍ട്ഗേജുകാരെയും ബാധിക്കും. പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍ അടുത്ത മാസം പലിശ നിരക്കുകളില്‍ 0.5 ശതമാനം പോയിന്റ് വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. റോയിറ്റേഴ്‌സ് നടത്തിയ സര്‍വയില്‍ സെപ്റ്റംബറില്‍ നിരക്കുകള്‍ നിലവിലെ 1.75 ശതമാനത്തില്‍ നിന്നും 2.25 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്നാണ് 51 ഇക്കണോമിസ്റ്റുകളില്‍ 30 പേരും

More »

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തുമെന്ന് ആശങ്ക
രാജ്യം സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്നതിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തുമെന്ന് ആശങ്ക. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച പലിശ നിരക്കുകള്‍ സംബന്ധിച്ച ഏറ്റവും പുതിയ തീരുമാനം പ്രഖ്യാപിക്കും, തുടര്‍ച്ചയായ ആറാം തവണയും ഇത് ഉയര്‍ത്തുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു. നിലവില്‍ പലിശ നിരക്ക് 1.25% ആണ്, എന്നാല്‍ സെന്‍ട്രല്‍ ബാങ്കിന് ഇത് 1.75% വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍, 2008 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായിരിക്കുമത്. വില കൂടുന്ന നിരക്ക് കുറയ്ക്കാന്‍ ബാങ്ക് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം 11% കടന്നുപോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ഉപഭോക്താക്കള്‍ കൂടുതല്‍ ചെലവഴിക്കുകയും ചെയ്യുന്നതിനാല്‍ ലോകമെമ്പാടും വിലകള്‍ അതിവേഗം ഉയരുകയാണ്. വില്‍ക്കാന്‍ ആവശ്യമായ സാധനങ്ങള്‍

More »

കേരളത്തിലേക്കുള്ള പ്രവാസി പണമൊഴുക്കില്‍ വന്‍ ഇടിവ്: ഇനിയെന്ത്?
ന്യൂഡല്‍ഹി : കടക്കെണിയില്‍ വീണ കേരളത്തെ താങ്ങിനിര്‍ത്തുന്നത് പ്രവാസികളുടെ പണമാണ്. എന്നാല്‍, പ്രവാസികളും ഇപ്പോള്‍ നിസ്സഹായരാണ്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് വരുന്ന പ്രവാസി പണത്തില്‍ പകുതിയിലധികം കുറവുണ്ടായി. റിസര്‍വ്വ് ബാങ്കിന്റെ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍. യുഎസ്, യുകെ, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അയക്കുന്ന പണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ യുകെയില്‍ നിന്ന് അയച്ച പണത്തില്‍ മാത്രമാണ് മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-17ല്‍ മൂന്നു ശതമാനം പ്രവാസി പണമാണ് കേരളത്തിലേക്ക് എത്തിയതെങ്കില്‍ 2020-21 വര്‍ഷത്തില്‍ ഇത് 6.8 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.

More »

സാമ്പത്തിക-രാഷ്ട്രീയ തിരിച്ചടികള്‍ ബാധിക്കുന്നു- പൗണ്ടിന് വീഴ്ചക്കാലം
നാലുപതിറ്റാണ്ടിനിടയിലെ രൂക്ഷമായ വിലക്കയറ്റവും രാഷ്ട്രീയ തിരിച്ചടികളും പൗണ്ടിന് വീഴ്ചക്കാലം. ഡോളറിനും രൂപയ്ക്കും എതിരെ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഡോളറിനെതിരെ പൗണ്ട് രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. 1.19 ആണത്. രൂപയ്‌ക്കെതിരെ നൂറിന് മുകളില്‍ എത്തിയശേഷം 94 ലൈക്ക്‌ വീണിരിക്കുകയാണ് ഊര്‍ജ വില കുതിച്ചുയരുന്നതിനാല്‍ ലോകമെമ്പാടുമുള്ള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ പൗണ്ട് ഡോളറിനെതിരെ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ 1.19 ല്‍ താഴെ വ്യാപാരം നടന്നിരുന്ന പൗണ്ട് - ഭാവി യുകെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വിപണികള്‍ ആശങ്കാകുലരായതിനാല്‍ ദുര്‍ബലമാണെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. സാമ്പത്തിക സ്തംഭനാവസ്ഥയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് ശേഷം, പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്റ്റെര്‍ലിംഗ് ഇനിയും ഇടിഞ്ഞേക്കാം,

More »

സ്വിഫ്റ്റിന് ബദലായി യുപിഐ: പ്രവാസികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ നാട്ടിലേയ്ക്ക് പണമയക്കാം
അന്താരാഷ്ട്ര പണമിടപാട് സംവിധാനമായ സ്വിഫ്റ്റിന് ബദല്‍ വികസിപ്പിക്കാനൊരുങ്ങി നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). യുപിഐ അധിഷ്ഠിത സംവിധാനം കൊണ്ടുവരുന്നതോടെ 3.2 കോടിയോളംവരുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ നാട്ടിലേയ്ക്ക് പണമയയ്ക്കാനാകും. വേള്‍ഡ് ബാങ്കിന്റെ കണക്കുപ്രകാരം വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേയ്ക്ക് അയച്ചത് ശരാശരി ഏഴ് ലക്ഷം കോടി (87 ബില്യണ്‍ ഡോളര്‍) രൂപയാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിലേയ്ക്ക് അയക്കുന്നതുകയുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലെന്നും വേള്‍ഡ് ബാങ്ക് നിരീക്ഷിക്കുന്നു. നാട്ടിലേയ്ക്ക് 200 ഡോളര്‍ അയയ്ക്കാന്‍ ശരാശരി 13 ഡോളറാണ് നിലവില്‍ ചെലവുവരുന്നതെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ പെയ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ റിതേഷ് ശുക്ല പറയുന്നു. വിദേശ ഇന്ത്യക്കാര്‍ക്കും പതിവായി

More »

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാം പ്രൊജക്റ്റിന് വയനാട്ടില്‍ തുടക്കമായി
കല്‍പ്പറ്റ : കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാം പ്രൊജക്റ്റിന് കല്‍പ്പറ്റ, കൊട്ടാരപ്പടിയില്‍ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഡോ. ബോബി ചെമ്മണൂരിന്റെ കല്‍പ്പറ്റയിലെ രണ്ടര ഏക്കര്‍ ഭൂമിയില്‍ രണ്ടരക്കോടിയോളം രൂപ മുടക്കിയാണ് മണ്ണില്ലാത്ത കൃഷിരീതിയായ ഹൈഡ്രോപോണിക്‌സ് മാതൃക ആരംഭിക്കുന്നത്. കല്‍പ്പറ്റയിലെ ഫാം യൂണിറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയാംതൊടി മുജീബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്ര ഗ്രാമീണ്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ മറിയാമ്മ പിയുസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആദ്യ തൈനടല്‍ വാര്‍ഡ് മെമ്പറും വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി കെ ശിവരാമന്‍ നിര്‍വ്വഹിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജിസ്സോ ബേബി മുഖ്യപ്രഭാഷണവും ചീഫ് ജനറല്‍ മാനേജര്‍ പൗസണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു

More »

പണപ്പെരുപ്പം വില്ലനാകുന്നു; പൗണ്ട് രൂപക്കും ഡോളറിനെതിരെയും വീഴുന്നു, പ്രവാസികള്‍ ആശങ്കയില്‍
യുകെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പിന് പിന്നാലെ പൗണ്ട് പ്രധാന കറന്‍സികള്‍ക്കെതിരെ മോശം നിലയിലേയ്ക്ക്. രൂപയ്‌ക്കെതിരെ പൗണ്ട് 94.99 എത്തി. പത്തു പോയിന്റിന്റെ കുറവാണ് സമീപകാലത്തു ഉണ്ടായിരിക്കുന്നത്. കൂടാതെ ഡോളറിനെതിരെയും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 1.40 പിന്നിട്ടത് ഇപ്പോള്‍ 1.23 ആയി. യൂറോക്കെതിരെ മാത്രമാണ് മാറ്റമില്ലാതെ നില്‍ക്കുന്നത്(1.16). മാസങ്ങള്‍ നീണ്ട അടച്ചിടലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ശേഷം ബ്രിട്ടന്‍ തുറന്നുകൊടുക്കലിലേയ്ക്ക് നീങ്ങിയതോടെ പൗണ്ട് കരുത്താര്‍ജ്ജിച്ചതായിരുന്നു . എല്ലാ പ്രധാന കറന്‍സികള്‍ക്കുമെതിരെ ഏതാനും മാസങ്ങളായി മികച്ച നിലയിലായിരുന്നു പൗണ്ട്. രൂപയ്‌ക്കെതിരെ 103 നു മുകളില്‍ സ്ഥിരതയോടെ നിന്നത് ഇന്ത്യന്‍ സമൂഹത്തിന് നേട്ടമായിരുന്നു. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ആദ്യമായി പൗണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് രൂപക്കെതിരെ മൂന്നക്കം കടന്നത്.

More »

ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി
ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ റെസ്‌ക്യൂ ബോട്ട് ഡെമോ നടത്തി. കൊയിലാണ്ടി കണയങ്കോട് കായലില്‍ വെച്ച് നടത്തിയ പരിശീലനം ശ്രദ്ധേയമായി. നമ്മുടെ നാട്ടില്‍ ജല അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അമീന്‍ റെസ്‌ക്യൂ ടീമും ബോചെയും കണയങ്കോട് പരീശീലനം നടത്തിയത്. എങ്ങനെ മുങ്ങിപ്പോകുന്ന ആളെ കരയ്ക്ക് എത്തിക്കാം, വഞ്ചികള്‍ മറയുമ്പോള്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം, പ്രളയ സമയത്ത് എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതെല്ലാം പരിശീലനത്തിന്റെ ഭാഗമായി നടന്നു. ബിജു കക്കയം, ബോചെ, പത്രോസ്, റിനോജ് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ആറ് വര്‍ഷമായി കേരളത്തിലുടനീളം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് അമീന്‍ റെസ്‌ക്യൂ ടീം. ഇനിമുതല്‍ കേരളത്തില്‍ എവിടെയും, എന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ബോചെ അമീന്‍ റെസ്‌ക്യൂ ടീം തയ്യാറായിരിക്കും.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions