യു.കെ.വാര്‍ത്തകള്‍

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാലുത്പന്നങ്ങളും മാംസവും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ പുതിയ നിയന്ത്രണം നിലവില്‍ വന്നു. ഇതിന്‍ പ്രകാരം ചീസ് ഉള്‍പ്പെടെയുള്ള പാലുത്പന്നങ്ങളും മാംസവും കൊണ്ടുവരാന്‍ അനുവാദമില്ല. കുളമ്പുരോഗം പോലുള്ളവ തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 12 ശനിയാഴ്ചയാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഇതില്‍ പ്രകാരം പന്നി, പശു , ആട് എന്നിവയുടെ മാംസത്തിനും പാല്‍, വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. മാംസം അല്ലെങ്കില്‍ പാലുത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ സാന്‍ഡ് വിച്ചുകള്‍ പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കും നിയന്ത്രണം ബാധകമാണ്. നിയന്ത്രണങ്ങള്‍ ബ്രിട്ടനിലേയ്ക്ക് വരുന്ന യാത്രക്കാര്‍ക്ക് മാത്രമേ ബാധകമാകുകയുള്ളൂ. നിലവില്‍ ഇറക്കമതി ചെയ്യുന്ന മേല്‍പറഞ്ഞ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം

More »

വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം !
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം! ഈ സ്‌കീം ഉപയോഗിച്ച് ഇതിനോടകം ഏകദേശം 660,000 ചികിത്സകള്‍ ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട് എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ആശുപത്രിയിലേക്ക് രോഗികളെ നേരിട്ട് റഫര്‍ ചെയ്യുന്നത് ഒഴിവാക്കുന്ന ഓരോ തവണയും 20 പൗണ്ട് വീതം ജിപിക്ക് ബോണസ് ലഭിക്കുക. 80 മില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതിയിലൂടെ ആളുകള്‍ വന്‍തോതില്‍ അനാവശ്യ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ആശുപത്രിയിലേക്ക് അയയ്ക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ മാത്രം ലക്ഷ്യമിട്ട് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ചിലര്‍ക്ക് അനിവാര്യമായ ചികിത്സ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ്

More »

സ്ത്രീയ്ക്ക് അന്തിമ നിര്‍വചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതി; വിധി ആഘോഷമാക്കി വനിതാവകാശ പ്രവര്‍ത്തകരും, എംപിമാരും
ആരാണ് സ്ത്രീ എന്നതിന് നിയമപരമായ നിര്‍വചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. യുകെ ഇക്വാളിറ്റി ആക്ട് 2010-മായി ബന്ധപ്പെട്ട് നിയമപരമായി വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഏത് രീതിയിലാണ് അവകാശങ്ങള്‍ ലഭ്യമാക്കേണ്ടതെന്ന ചോദ്യം സുപ്രധാനമായി മാറിയത്. 2004-ലെ ജെന്‍ഡര്‍ റെക്കഗ്നിഷന്‍ ആക്ട് പ്രകാരം 'സര്‍ട്ടിഫൈ' ചെയ്ത ലിംഗത്തില്‍ പെട്ടവരാണോ, ഈ ലിംഗത്തില്‍ ജനിച്ചവരാണോ സ്ത്രീകളെന്ന ചോദ്യത്തിലാണ് സുപ്രീംകോടതി ജഡ്ജിമാര്‍ വിധി പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം 2010 ഇക്വാളിറ്റി ആക്ടിലെ 'ജന്മനാ സ്ത്രീയായി പിറന്നവള്‍' എന്ന നിര്‍വചനമാണ് നിലനില്‍ക്കുകയെന്നാണ് ഐക്യകണ്‌ഠേന പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നതില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം തുടരുമെന്നും ലണ്ടന്‍ കോടതിയില്‍ ജഡ്ജിമാര്‍

More »

തലവേദനയായി സ്റ്റുഡന്റ് വിസ നിയമങ്ങള്‍, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ നെട്ടോട്ടത്തില്‍
ലണ്ടന്‍ : സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 80 ശതമാനമാണ് കുറഞ്ഞത്. കണക്കുകള്‍ അനുസരിച്ച് 2023 - 24 അധ്യയന വര്‍ഷത്തില്‍ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളില്‍ ആകെ 7 ശതമാനത്തോളം കുറവാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അനുഭവപ്പെട്ടത്. നൈജീരിയ, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്. നൈജീരിയന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 36 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ചൈനയില്‍ നിന്നും 4 ശതമാനം വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു. 2024 ആരംഭം മുതല്‍ തന്നെ ഇന്ത്യയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞുതുടങ്ങി. വിദേശ വിദ്യാര്‍ത്ഥികളുടെ

More »

യുകെയില്‍ മാര്‍ച്ചില്‍ 78000 പേരുടെ പണി പോയതായി റിപ്പോര്‍ട്ട്
യുകെയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവ്. ശമ്പളം വാങ്ങുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ 78000 പേരുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. റേച്ചല്‍ റീവ്‌സിന്റെ ബജറ്റും ആഗോള തലത്തിലുള്ള പ്രതിസന്ധികളുമാണ് തൊഴില്‍ പ്രതിസന്ധിയ്ക്ക് കാരണം. കോവിഡിന് പിന്നാലെ യുകെയില്‍ ഏറ്റവും അധികം പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നത് ഇപ്പോഴാണ്. ഫെബ്രുവരിയില്‍ എണ്ണായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. മാര്‍ച്ചില്‍ 78000 പേര്‍ക്ക് ജോലി പോയെന്നും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് വ്യക്തമാക്കുന്നു. മ്പള പട്ടികയില്‍ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. മൂന്നു മസങ്ങളിലെ തൊഴിലില്ലായ്മ 4.4 ശതമാനമായി തുടരുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍എച്ച്എസിലും മറ്റ് സ്വകാര്യ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്നവര്‍ പ്രതിന്ധിയിലാണ്. ചാന്‍സലറുടെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേരാണ്

More »

ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ ലണ്ടന്‍ മലയാളി മരണമടഞ്ഞു
യുകെയില്‍ ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ മലയാളി അന്തരിച്ചു. പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി റെജി തോമസ് (57) ആണ് അന്തരിച്ചത്. ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. നാട്ടില്‍ തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂര്‍ ആണ് സ്വദേശം. ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, ഉടന്‍ തന്നെ പാരാമെഡിക്‌സിന്റെ സഹായം തേടുകയും വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയോ ഹോസിപിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ തുടരവേ കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ ഷുജ വര്‍ഗീസ്, മക്കള്‍ അലക്‌സിസ്, ഗ്രീഷ്മ, മീഖ, കല്ലൂപ്പാറ അഴകന്‍പാറ മാങ്കൂട്ടത്തില്‍ തോമസ് മാത്തന്‍ ,പരേതയായ മറിയാമ്മ എന്നിവരാണ് മാതാപിതാക്കള്‍. മാത്യു തോമസ് (കാനഡ), ആനി ഫിലിപ്പ്, ആലിസ് ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍.

More »

ബ്രിട്ടനില്‍ ബലാത്സംഗ കേസില്‍ മലയാളി 'ആള്‍ദൈവ'ത്തിന് ജയില്‍ ശിക്ഷ
വിശ്വാസികളെ ദുരുപയോഗം ചെയ്യുന്ന പുരോഹിതരുടെ എണ്ണം കൂടിവരുകയാണ്. ഇപ്പോഴിതാ യുകെയില്‍ മലയാളി 'ആള്‍ദൈവ' ത്തിന് ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും സന്ന്യാസിയായി ബ്രിട്ടനിലെത്തിയ മുരളീകൃഷ്ണന്‍ പുളിക്കല്‍ എന്നയാളാണ് മലയാളികള്‍ക്ക് മാനക്കേട് ഉണ്ടാക്കിയിരിക്കുന്നത്. ദൈവമെന്ന് അവകാശപ്പെട്ട് കൂടോത്രങ്ങള്‍ ചെയ്തുവന്നിരുന്ന പാലക്കാട് സ്വദേശി മുരളീകൃഷ്ണന്‍ നോര്‍ത്ത് ലണ്ടനില്‍ നടത്തിയിരുന്ന ക്ഷേത്രത്തില്‍ എത്തിയിരുന്നത് ആയിരക്കണക്കിന് വിശ്വാസികള്‍ ആയിരുന്നു. ഇത്തരത്തില്‍ അവസരം വിനിയോഗിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കുയാണ് ചെയ്തത്. സംഭവത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ 'ദൈവത്തെ' ഇപ്പോള്‍ ഏഴ് വര്‍ഷത്തെ ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്. മുരളീകൃഷ്ണന്‍ ഒരു വിശ്വാസിയെ ബലാത്സംഗം ചെയ്യുകയും, മറ്റൊരു ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്ത

More »

പോലീസില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്കായി വന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി മാഞ്ചസ്റ്റര്‍ പോലീസ്
ലണ്ടന്‍ : മാഞ്ചസ്റ്റര്‍ പോലീസ് ഒരു ഡൈവേഴ്സിറ്റി റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ ആളുകളെ റിക്രൂട്ട് ചെയ്യുവാനാണ് പോസിറ്റീവ് ആക്ഷന്‍ ടീമിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജി സി എസ് ഇ ഇല്ലെങ്കിലും ഇംഗ്ലീഷ് അറിയാത്തവര്‍ക്കും പോലും ജോലി നല്‍കുവാനാണു ലക്ഷ്യമിടുന്നത്. വംശീയ ന്യൂനപക്ഷങ്ങള്‍ക്ക്, മാഞ്ചസ്റ്റര്‍ പോലീസില്‍ ജോലിക്കായി അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാന്‍ വാരാന്ത്യങ്ങളില്‍ പരിശീലന ക്യാമ്പുകളും വര്‍ക്ക്ഷോപ്പുകളും നടത്തുന്നുണ്ട്. 2022 മുതല്‍ ഉള്ള ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, പുതിയ റിക്രൂട്ട്‌മെന്റുകളില്‍ 47 ശതമാനം സ്ത്രീകളാണ്. 15.9 ശതമാനം വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരും. ഇതിനായി അപേക്ഷിക്കുവാന്‍ ഒരു സിംഗിള്‍ വിന്‍ഡോ സംവിധാനമാണുള്ളത്. എല്ലാ അപേക്ഷകളും വിശദമായി പരിശോധിച്ച്

More »

പുതിയ ശമ്പള വാഗ്ദാനവും നിരസിച്ച് ബിന്‍ തൊഴിലാളികള്‍; പണിമുടക്ക് തുടരും
സിറ്റി കൗണ്‍സിലിന്റെ പുതിയ ശമ്പള വാഗ്ദാനവും നിരസിച്ചതിനെ തുടര്‍ന്ന് സമരം തുടരാന്‍ ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികള്‍. ഒരു മാസമായി തുടരുന്ന പണിമുടക്കില്‍ റോഡിന് ഇരുവശവും മാലിന്യം കുമിഞ്ഞുകൂടിയ അവസ്ഥയാണ്. പുതിയ വാഗ്ദാനത്തില്‍ തൃപ്തിയില്ലെന്നും 200 ഡ്രൈവര്‍മാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള സാധ്യത പരിഹരിക്കപ്പെടുന്നില്ലെന്നും യുണൈറ്റ് യൂണിയന്‍ പറഞ്ഞു. എന്നാല്‍ പുതിയ വാഗ്ദാനം ന്യായമാണെന്ന് ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള കൗണ്‍സില്‍ അവകാശപ്പെട്ടു. യുണൈറ്റ് യൂണിയനിലെ 97 ശതമാനം പേരും കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തു. വേസ്റ്റ് റീസൈക്ലിങ് ആന്‍ഡ് കളക്ഷന്‍ ഓഫീസര്‍ തസ്തികകള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് സമരം തുടങ്ങിയത്. 170 തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം എണ്ണായിരം പൗണ്ട് വരെ നഷ്ടമാകും. ചിലര്‍ക്ക് ഭാവിയിലെ ശമ്പള വര്‍ധനവ് നഷ്ടമായേക്കാമെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. മോശം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions