യു.കെ.വാര്‍ത്തകള്‍

ലേബര്‍ വന്നപ്പോള്‍ മെരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; തിരഞ്ഞെടുപ്പ് സമയത്തെ സമരം സംശയകരം

റിഷി സുനാക് സര്‍ക്കാരിന്റെ ചര്‍ച്ചയും അഭ്യര്‍ത്ഥനയും ചെവിക്കൊള്ളാതെ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ചുദിവസ സമരം നടത്തിയ ബിഎംഎ അധികാരമാറ്റത്തിന് പിന്നാലെ തങ്ങളുടെ പിടിവാശി വിടുന്നു. ലേബര്‍ വന്നപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മെരുങ്ങിഎന്ന് മാത്രമല്ല, കാത്തിരിപ്പിനുള്ള സന്നദ്ധതയും അറിയിച്ചിരിക്കുകയാണ്. ഇത് ടോറി സര്‍ക്കാരിനെതിരായ തന്ത്രമായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

പുതിയ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി നേരിട്ടുള്ള ആദ്യ ചര്‍ച്ചയ്ക്ക് ശേഷമാണ് എന്‍എച്ച്എസിനെ ശ്വാസംമുട്ടിച്ച സമരങ്ങളില്‍ നിന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പിന്‍വാങ്ങാന്‍ ഒരുങ്ങുന്നത്. കൂടുതല്‍ സമരങ്ങള്‍ ഒഴിവാക്കി എന്‍എച്ച്എസ് ശമ്പളതര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആത്മവിശ്വാസം ലഭിച്ചതായി ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതാക്കള്‍ പറഞ്ഞു.

ഹെല്‍ത്ത് സെക്രട്ടറിയുമായി നടത്തിയ ആദ്യ ചര്‍ച്ച ആദ്യത്തെ പോസിറ്റീവ് ചുവടുവെപ്പാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി കോ-ചെയറുകളായ ഡോ. വിവേക് തൃവേദിയും, ഡോ. റോബര്‍ട്ട് ലോറെന്‍സണും പറഞ്ഞു.

ശമ്പളവിഷയത്തില്‍ 20 മാസക്കാലമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. തര്‍ക്കത്തിന് പരിഹാരം ഉണ്ടാകുമെന്ന ധാരണയിലല്ല ചര്‍ച്ചയ്ക്ക് എത്തിയതെന്നും, തങ്ങളെ കേള്‍ക്കുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും, അതാണ് നടന്നതെന്നും തൃവേദി പറഞ്ഞു. 2022 ഡിസംബര്‍ മുതലാണ് എന്‍എച്ച്എസില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, പാരാമെഡിക്കുകള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ സമരങ്ങള്‍ നടത്തിയത്.

ഇതുവഴി ഏകദേശം 1.5 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളും, പ്രൊസീജ്യറും, ഓപ്പറേഷനുകളും മാറ്റിവെയ്ക്കുകയും, 3 ബില്ല്യണിലേറെ നഷ്ടം വരുത്തിവെയ്ക്കുകയും ചെയ്തു. 15 വര്‍ഷമായി വരുമാന നഷ്ടം നേരിടുന്നതിനാല്‍ 35% വര്‍ദ്ധന വേണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഇതിന് സ്ട്രീറ്റിംഗ് അനുകൂലമല്ലെങ്കിലും പല വര്‍ഷങ്ങളിലായി വര്‍ദ്ധന അനുവദിക്കുമോയെന്നാണ് അറിയാനുള്ളത്.

  • വാട്‌സ്ആപ്പ് സന്ദേശങ്ങള്‍: ദമ്പതികളെ അറസ്റ്റ് ചെയ്ത പൊലീസ് 20000 പൗണ്ട് നഷ്ടപരിഹാരം നല്‍കി
  • പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടന്റുമായി വീഡിയോ കോണ്‍ഫറന്‍സും രക്തപരിശോധനയും
  • ബാര്‍ക്ലേസും മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചു; വിപണിയ്ക്കു ആശ്വാസമാകും
  • അനധികൃത കുടിയേറ്റക്കാരെ പണം നല്‍കി ഒഴിപ്പിക്കും; അഭയാര്‍ത്ഥികള്‍ക്ക് പി ആര്‍ കിട്ടാന്‍ ഇനി 20 വര്‍ഷം; കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി
  • നെഞ്ചുവേദനയെന്ന് പറഞ്ഞിട്ട് ദഹനപ്രശ്‌നമെന്ന് എഴുതിത്തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് നഴ്‌സിന് ദാരുണാന്ത്യം
  • യുകെയില്‍ രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാര്‍; സര്‍വേ റിപ്പോര്‍ട്ട്
  • 600 അഭയാര്‍ത്ഥികളെ പഴയ സൈനിക ക്യാമ്പിലേക്ക് മാറ്റാന്‍ നീക്കം; വന്‍ പ്രതിഷേധം
  • മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ മാന്‍ഷന്‍ ടാക്‌സ് ചുമത്തി 600 മില്ല്യണ്‍ പൗണ്ട് നേടാന്‍ ലക്ഷ്യമിട്ട് റേച്ചല്‍ റീവ്‌സ്
  • ബ്രിട്ടനില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിന് 20 വര്‍ഷം കാത്തിരിക്കണം; പുതിയ കുടിയേറ്റ നയം വരുന്നു
  • സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവം; ബജറ്റ് നിര്‍ണായകം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions