യു.കെ.വാര്‍ത്തകള്‍

തിരക്ക്: എന്‍എച്ച്എസ് കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ ചികിത്സ!

എന്‍എച്ച്എസിലെ ലോകോത്തര ചികിത്സാ സേവനങ്ങള്‍ ഒക്കെ പഴങ്കഥ. തിരക്കില്‍ മുങ്ങിയ ആശുപത്രികളില്‍ നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ചികിത്സ. ഫ്രണ്ട്‌ലൈന്‍ നഴ്‌സുമാരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് അമിതസമ്മര്‍ദത്തിലായ എന്‍എച്ച്എസ് ജീവനക്കാര്‍ എ&ഇയില്‍ രോഗികള്‍ മരിച്ച് കിടന്നാല്‍ പോലും മണിക്കൂറുകളോളം തിരിച്ചറിയുന്നില്ലെന്നാണ്.

ബെഡുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ രോഗികളെ മൃഗതുല്യമായ രീതിയില്‍ കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ കിടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇടനാഴികളില്‍ ഗര്‍ഭം അലസിപ്പോകുമ്പോള്‍, പ്രായമായവര്‍ സഹായം കിട്ടാതെ കിടന്ന കിടപ്പില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

'യുകെയിലെ കോറിഡോര്‍ കെയര്‍ പ്രതിസന്ധിയുടെ മുന്നണി' എന്ന പേരില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് എന്‍എച്ച്എസിന്റെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നത്. 5000-ലേറെ നഴ്‌സുമാരുടെ വെളിപ്പെടുത്തലുകള്‍ ആസ്പദമാക്കിയാണ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ സകല അഭിമാനവും ഊറ്റിയെടുക്കുന്നതാണെന്ന് വെളിപ്പെടുത്തിയത്. പതിവായി ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ഡിന് പകരം ചെയറിലും, ട്രോളിയിലും തെറ്റായ ഇടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദിവസങ്ങളോളം കിടക്കുന്നത് സാധാരണമായി മാറുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരൊറ്റ ഇടനാഴിയില്‍ 40 രോഗികളെ വരെ സമ്മര്‍ദം നേരിടുന്ന നഴ്‌സുമാര്‍ പരിചരിക്കേണ്ടി വരുന്നതായാണ് കണക്കാക്കുന്നത്. വ്യക്തിപരമായ മെഡിക്കല്‍ പ്രശ്‌നങ്ങളും, മരിക്കാന്‍ പോകുന്നുവെന്നും വരെ യാതൊരു സ്വകാര്യതയും ഇല്ലാതെ പറയേണ്ടി വരുന്നുവെന്ന ദുരവസ്ഥയുമുണ്ട്.

കോറിഡോര്‍ ചികിത്സ മാന്യതയില്ലാത്തതാണെങ്കിലും അടുത്ത വിന്ററിലും ഇത് തുടരേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. നഴ്‌സുമാരാകട്ടെ ഈ വിധം തുടരാന്‍ കഴിയാതെ ജോലി ഉപേക്ഷിക്കുന്നതായി ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ നിക്കോള റേഞ്ചര്‍ വ്യക്തമാക്കി.

  • വാട്‌സ്ആപ്പ് സന്ദേശങ്ങള്‍: ദമ്പതികളെ അറസ്റ്റ് ചെയ്ത പൊലീസ് 20000 പൗണ്ട് നഷ്ടപരിഹാരം നല്‍കി
  • പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടന്റുമായി വീഡിയോ കോണ്‍ഫറന്‍സും രക്തപരിശോധനയും
  • ബാര്‍ക്ലേസും മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചു; വിപണിയ്ക്കു ആശ്വാസമാകും
  • അനധികൃത കുടിയേറ്റക്കാരെ പണം നല്‍കി ഒഴിപ്പിക്കും; അഭയാര്‍ത്ഥികള്‍ക്ക് പി ആര്‍ കിട്ടാന്‍ ഇനി 20 വര്‍ഷം; കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി
  • നെഞ്ചുവേദനയെന്ന് പറഞ്ഞിട്ട് ദഹനപ്രശ്‌നമെന്ന് എഴുതിത്തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് നഴ്‌സിന് ദാരുണാന്ത്യം
  • യുകെയില്‍ രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാര്‍; സര്‍വേ റിപ്പോര്‍ട്ട്
  • 600 അഭയാര്‍ത്ഥികളെ പഴയ സൈനിക ക്യാമ്പിലേക്ക് മാറ്റാന്‍ നീക്കം; വന്‍ പ്രതിഷേധം
  • മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ മാന്‍ഷന്‍ ടാക്‌സ് ചുമത്തി 600 മില്ല്യണ്‍ പൗണ്ട് നേടാന്‍ ലക്ഷ്യമിട്ട് റേച്ചല്‍ റീവ്‌സ്
  • ബ്രിട്ടനില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിന് 20 വര്‍ഷം കാത്തിരിക്കണം; പുതിയ കുടിയേറ്റ നയം വരുന്നു
  • സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവം; ബജറ്റ് നിര്‍ണായകം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions