യു.കെ.വാര്‍ത്തകള്‍

ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ കേസ്; ജൂലൈ 14ന് വിചാരണ

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാമില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ സംഭവത്തില്‍ വിചാരണ നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. മാഞ്ചസ്റ്റര്‍ മിന്‍സ്ഹാള്‍ ക്രൗണ്‍ കോര്‍ട്ടില്‍ പ്രതിയെ രണ്ടാം വട്ടവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയാണ് വിചാരണ തിയതി അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ പത്തിന് കോടതിയില്‍ ഹാജരാക്കും. ജൂലൈ 14 മുതല്‍ വിചാരണ തുടങ്ങും.

കൊലപാതക ശ്രമത്തിനും ആയുധം കൈവശം വച്ചതിനുമുള്‍പ്പെടെ കേസുകളാണ് പ്രതിയ്‌ക്കെതിരെയുള്ളത്. മലയാളിയായ ആരോഗ്യപ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന അക്രമം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. പ്രതി ഏഷ്യന്‍ വംശജനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കുത്താനുണ്ടായ കാരണത്തില്‍ വ്യക്തത വന്നിട്ടില്ല. ആശുപത്രിയില്‍ നഴ്‌സിനെ അക്രമിച്ച 37-കാരന്‍ റൊമന്‍ ഹേഗ്വിനെ അറസ്റ്റ് ചെയ്തിരുന്നു.

ജനുവരി 11നാണ് ഓള്‍ഡാം മലയാളി നഴ്‌സ് 57-കാരി അച്ചാമ്മ ചെറിയാന് കുത്തേറ്റത്. നിലവില്‍ ആരോഗ്യനില പുരോഗമിച്ചിട്ടുണ്ട്. കോടതി നടപടികള്‍ അതിവേഗം നീങ്ങുകയാണ്. തുടര്‍ച്ചയായി ആറു ദിവസത്തോളം വിചാരണ നീളും. രണ്ടു കത്രികകള്‍ കൊണ്ടാണ് പ്രതി നഴ്‌സായ അച്ചാമ്മയുടെ കഴുത്തില്‍ കുത്തിയത്. യുകെയില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം ഞെട്ടലായിരുന്നു ഈ കൊലപാതക ശ്രമം.

ആശുപത്രിയില്‍ നിന്നും ഏതാനും മിനിറ്റ് മാത്രം അകലെയാണ് അച്ചാമ്മ ചെറിയാനും, ഭര്‍ത്താവും താമസിച്ച് വരുന്നത്. രാത്രി ഷിഫ്റ്റുകളില്‍ പതിവായി പോകേണ്ടി വന്നിരുന്ന നഴ്‌സിനെ ജോലിക്ക് പോകുമ്പോഴാണ് കാണാറുള്ളതെന്ന് അയല്‍ക്കാര്‍ പറയുന്നു.

2007 മുതല്‍ ഇവിടെ താമസിക്കുന്ന വ്യക്തിയാണ് അച്ചാമ്മ ചെറിയാനെന്ന് അയല്‍ക്കാര്‍ വെളിപ്പെടുത്തി. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. അലക്‌സാണ്ടര്‍ ചാണ്ടിയാണ് അച്ചാമ്മയുടെ ഭര്‍ത്താവ്.

കോടതിയില്‍ ഹാജരാക്കിയ ഹേഗ് തന്റെ പേര് 'മുഹമ്മദ് റോമന്‍ ഹേഗ്' എന്നാണെന്ന് സ്വയം അറിയിച്ചു. ഫെബ്രുവരി 18ന് മിന്‍സ്ഹള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയിലാണ് ഇയാളെ ഇനി ഹാജരാക്കുക. ഈ സമയം വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയാണ് കോടതി ചെയ്തത്.

നഴ്‌സിന് കുത്തേറ്റ സംഭവത്തില്‍ നഴ്‌സുമാര്‍ എന്‍എച്ച്എസിന്റെ നട്ടെല്ലാണെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചത്.


നഴ്‌സിംഗ് ജീവനക്കാര്‍ക്ക് ഭയപ്പാടില്ലാതെ ആളുകളെ പരിചരിക്കാന്‍ കഴിയണമെന്ന് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു.

  • സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ മോറിസണ്‍സ് നിരവധി ഷോപ്പുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു
  • ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം; വന്‍ തുക നഷ്ടപരിഹാരം തേടി വിമാന കമ്പനികള്‍
  • ഗാര്‍ഹിക പീഡനത്തിന് ഇരകളായി പങ്കാളി ആത്മഹത്യ ചെയ്താല്‍ കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി പോലീസ്
  • അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹോം ഓഫീസ്
  • കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വെയില്‍സില്‍ അന്തരിച്ചു; അവയവ ദാനം ചെയ്തു കുടുംബത്തിന്റെ മാതൃക
  • സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 10,000 പേരെ പിരിച്ചുവിടുന്നു; പ്രഖ്യാപനവുമായി ചാന്‍സലര്‍
  • ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്
  • കെറ്ററിംഗില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
  • ബ്രിട്ടനില്‍ തുടര്‍ച്ചയായ നാലാം മാസവും ശമ്പളവര്‍ധന തുടരുന്നു; മോര്‍ട്ട്‌ഗേജ് നിരക്കുകളെ സ്വാധീനിക്കും!
  • ഈസ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കി പ്രൈമറി സ്‌കൂള്‍! ബ്രിട്ടനില്‍ വിവാദക്കൊടുങ്കാറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions