യു.കെ.വാര്‍ത്തകള്‍

വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം !

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം! ഈ സ്‌കീം ഉപയോഗിച്ച് ഇതിനോടകം ഏകദേശം 660,000 ചികിത്സകള്‍ ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ആശുപത്രിയിലേക്ക് രോഗികളെ നേരിട്ട് റഫര്‍ ചെയ്യുന്നത് ഒഴിവാക്കുന്ന ഓരോ തവണയും 20 പൗണ്ട് വീതം ജിപിക്ക് ബോണസ് ലഭിക്കുക. 80 മില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതിയിലൂടെ ആളുകള്‍ വന്‍തോതില്‍ അനാവശ്യ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ആശുപത്രിയിലേക്ക് അയയ്ക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്.

എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ മാത്രം ലക്ഷ്യമിട്ട് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ചിലര്‍ക്ക് അനിവാര്യമായ ചികിത്സ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു റഫറന്‍സ് നടത്തുന്നതിന് മുന്‍പ് ജിപിമാര്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ ഫോണിലോ, ഓണ്‍ലൈനിലോ കണ്‍സള്‍ട്ട് ചെയ്താലാണ് പ്രാക്ടീസുകള്‍ക്ക് ഈ തുക ലഭിക്കുക. സ്‌പെഷ്യലിസ്റ്റുകള്‍ രോഗിയെ ആശുപത്രിയിലേക്ക് അയയ്ക്കണോ, മറ്റ് പോംവഴികള്‍ ഉണ്ടോയെന്ന് സൂചന നല്‍കും.

ഇത് പ്രകാരം മരുന്ന് നിര്‍ദ്ദേശിക്കുകയോ, പ്രാഥമിക സ്‌കാനുകള്‍ക്കും, ബ്ലഡ് ടെസ്റ്റുകള്‍ക്കും അയയ്ക്കുകയോ, കമ്മ്യൂണിറ്റി സര്‍വ്വീസ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. 2024 ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഈ സ്‌കീം ഉപയോഗിച്ച് ഏകദേശം 660,000 ചികിത്സകള്‍ ആശുപത്രിയില്‍ നിന്നും കമ്മ്യൂണിറ്റിയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്. ഇത് വര്‍ദ്ധിപ്പിക്കാനാണ് പുതിയ പേയ്‌മെന്റ് വര്‍ദ്ധന നടപ്പാക്കുന്നത്. 2025/26 വര്‍ഷത്തോടെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും 2 മില്ല്യണ്‍ പേരെയെങ്കിലും വഴിതിരിച്ചുവിടാന്‍ ഇതുവഴി സാധിക്കുമെന്നാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതീക്ഷ.

  • പുതിയ കുടിയേറ്റ നയത്തില്‍ നിരാശ; ആയിരക്കണക്കിന് നഴ്‌സുമാര്‍ യുകെ വിടാന്‍ സാധ്യത
  • ജയിലുകള്‍ നിറഞ്ഞു; ആയിരത്തിലേറെ തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി
  • മെഴ്‌സിസൈഡിലെ ഹ്യൂട്ടണില്‍ കത്തിയാക്രമണം; പ്രതിയെ വെടിവെച്ചിട്ട് പോലീസ്
  • ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്കു മരണമണിയാകും
  • അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി; ബില്ലിനുള്ള പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്
  • യുകെയില്‍ മലയാളി പെണ്‍കുട്ടി അന്തരിച്ചു
  • എന്‍എച്ച്എസ് നഷ്ടപരിഹാര ബില്ലുകള്‍ 58.2 ബില്ല്യണ്‍ പൗണ്ടില്‍; കടുത്ത വിമര്‍ശനം
  • ജോലിയുള്ള മാതാപിതാക്കള്‍ക്കു ആശ്വാസം: വിപുലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍
  • യുകെ പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെ; സ്ഥിരതാമസം നേടാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് തിരിച്ചടി
  • എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് എംപിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions