വിദേശം

ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം

നൈജീരിയയില്‍ ക്രിസ്മസ് ദിനത്തില്‍ അമേരിക്കയുടെ സൈനിക നടപടി. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ താവളങ്ങളില്‍ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സൈനിക നടപടി. സൈനിക നടപടിക്ക് പിന്നാലെ, കൊല്ലപ്പെട്ട ഭീകരര്‍ക്കും ചേര്‍ത്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ആഗോളതലത്തില്‍ ശ്രദ്ധനേടുകയാണ്.

ക്രിസ്മസ് ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഐസ് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം മാരകമായിരുന്നുവെന്നും നിരവധി ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഷങ്ങളായി നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്ക്കുകയും അവരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീകരര്‍ക്കെതിരെ കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ താന്‍ നേരിട്ടാണ് ഉത്തരവിട്ടതെന്ന് ട്രംപ് പറഞ്ഞു. ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അത് നടപ്പിലാക്കിയെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. തന്റെ ഭരണത്തിന് കീഴില്‍ തീവ്ര ഇസ്ലാമിക ഭീകരത വളരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, കൊല്ലപ്പെട്ട ഭീകരര്‍ക്കും ചേര്‍ത്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നത് ആഗോളതലത്തില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റി.

നൈജീരിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ സൈനിക നടപടി സ്വീകരിച്ചതെന്ന് യുഎസ് ആഫ്രിക്ക കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നൈജീരിയയിലെ സുരക്ഷാ സാഹചര്യം കേവലം ഒരു മതവിഭാഗത്തിനെതിരെ മാത്രമുള്ളതല്ലെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ ഭീകരവാദത്തിന്റെ ഇരകളാകുന്നുണ്ടെന്നും നൈജീരിയന്‍ അധികൃതര്‍ പ്രതികരിച്ചു. ക്രിസ്ത്യാനികള്‍ അവിടെ അസ്തിത്വ ഭീഷണി നേരിടുന്നു എന്ന ട്രംപിന്റെ പ്രസ്താവനയോട് പൂര്‍ണ്ണമായി യോജിക്കുന്നില്ലെങ്കിലും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി സഹകരിക്കുമെന്ന് നൈജീരിയ വ്യക്തമാക്കി. പശ്ചിമാഫ്രിക്കന്‍ മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിര്‍ണ്ണായക സൈനിക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions