വിദേശം

ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം


ഇറാഖില്‍ സഖ്യസേനകള്‍ക്കു നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം. ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം ഉണ്ടായി. ഡ്രോണ്‍ അക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെടുകയും, ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സസിന് നേര്‍ക്ക് അക്രമണം നടക്കുകയും ചെയ്തു.
ഇറാഖില്‍ നടന്ന സംഭവവികാസങ്ങള്‍ ബ്രിട്ടനെയും, ഫ്രാന്‍സിനെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിരോധ ശബ്ദം ഉയര്‍ത്തിയ രാജ്യങ്ങള്‍ക്ക് തങ്ങള്‍നേരെ അക്രമണം ഉണ്ടായതോടെ ഇതില്‍ ഇടപെടേണ്ട അവസ്ഥയാണ്. ഇറാഖി കുര്‍ദിസ്ഥാനില്‍ നടന്ന അക്രമത്തിലാണ് ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു.

ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സസ് ബേസിന് നേര്‍ക്കും ഇറാന്‍ ഡ്രോണ്‍ അക്രമങ്ങള്‍ അരങ്ങേറി. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അക്രമം തുടങ്ങിയതിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ സഹായം ലഭിക്കുന്നുവെന്ന് ആരോപണമുണ്ട്. ഇറാന്റെ സൈനിക ഓപ്പറേഷന് കോര്‍ഡിനേഷന്‍ ലഭ്യമാക്കുന്നതും റഷ്യയാണെന്നാണ് റിപ്പോര്‍ട്ട്.

യുകെ സൈന്യത്തിന് നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത ഇറാന്‍ ഭരണകൂടത്തിന് റഷ്യ പിന്തുണ നല്‍കുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി കുറ്റപ്പെടുത്തി. സൈനിക ബേസിന് നേര്‍ക്കെത്തിയ ഡ്രോണുകളെ യുകെയുടെ മാര്‍ട്‌ലെറ്റ് മിസൈല്‍ സിസ്റ്റം പ്രതിരോധിച്ചു. യുദ്ധത്തില്‍ പങ്കെടുക്കില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് ഇപ്പോള്‍ ചോദ്യങ്ങള്‍ നേരിടുകയാണ്.

അതിനിടെ,ഇറാഖില്‍ തകര്‍ന്നുവീണ യുഎസ് റിഫ്യൂവലിംഗ് വിമാനം കണ്ടെത്താന്‍ രക്ഷാദൗത്യം തുടരുന്നു. ആകാശത്ത് വെച്ചുണ്ടായ കൂട്ടിയിടിയെ തുടര്‍ന്നാണ് വിമാനം നിലംപതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യുദ്ധം ആരംഭിച്ച് 13-ാം ദിനമാണ് അമേരിക്കന്‍ വിമാനം ഇറാന് എതിരായ ഓപ്പറേഷനിടെ തകര്‍ന്നത്. അബദ്ധത്തില്‍ പറ്റിയതല്ലെന്നാണ് സൂചന.

രണ്ട് എയര്‍ക്രാഫ്റ്റുകളാണ് അപകടത്തില്‍ പെട്ടതെന്ന് മിഡില്‍ ഈസ്റ്റില്‍ മേല്‍നോട്ടമുള്ള യുഎസ് സെന്‍ഡ്രല്‍ കമ്മാന്‍ഡ് പറഞ്ഞു. മൂന്ന് ക്രൂ ആവശ്യമുള്ള കെസി-135 ടാങ്കറാണ് നിലംപതിച്ച വിമാനങ്ങളില്‍ ഒന്ന്. രണ്ടാമത്തെ വിമാനം ഇസ്രയേലില്‍ ലാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions