ബിസിനസ്‌

പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്

ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം ബ്രിട്ടനിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെ തേടിയെത്തുമെന്ന് മുന്നറിയിപ്പ്. യുദ്ധം മൂലം പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് കൈവിട്ട് ഉയരുന്ന സാഹചര്യത്തിലാണ് പലിശ നിരക്കുകള്‍ 5.25 ശതമാനം വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 3.75 ശതമാനത്തില്‍ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ഇറാനിലെ യുദ്ധം ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം നിലവിലുണ്ട്. സ്ഥിതി ഇനിയും മോശമായാല്‍ പണപ്പെരുപ്പം അടുത്ത വര്‍ഷം 6.2 ശതമാനത്തിലേക്ക് കുതിക്കുമെന്നും കേന്ദ്ര ബാങ്ക് പറയുന്നു.

ഇങ്ങനെ സംഭവിച്ചാല്‍ പലിശ നിരക്ക് 5.25 ശതമാനത്തിലെത്തുമെന്ന് എംപിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണവില ദീര്‍ഘകാലത്തേക്ക് 130 ഡോളറിന് മുകളില്‍ നില്‍ക്കുന്ന സാഹചര്യമാണ് ഇതില്‍ പ്രധാനം.

'മിഡില്‍ ഈസ്റ്റിലെ യുദ്ധം ഈ വര്‍ഷം വീണ്ടും പണപ്പെരുപ്പം ഉയര്‍ത്തും. നിലവില്‍ ബാങ്ക് റേറ്റ് 3.75 ശതമാനത്തില്‍ നിര്‍ത്തിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ സാഹചര്യങ്ങളും, മിഡില്‍ ഈസ്റ്റിലെ അനിശ്ചിതാവസ്ഥയും ചേരുമ്പോഴാണ് ഇത്. യുദ്ധം മൂലം യുകെ സമ്പദ് വ്യവസ്ഥ നേരിടുന്ന ആഘാതങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. എന്ത് സംഭവിച്ചാലും പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് ചുരുക്കി നിര്‍ത്തുന്നതാണ് ലക്ഷ്യം', ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.

ബാങ്കിന്റെ ബേസ് റേറ്റ് നിശ്ചയിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിയാണ് കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിര്‍ത്താന്‍ തീരുമാനിച്ചത്. 8-1 എന്ന വോട്ടിംഗിലാണ് നിരക്ക് നിലനിര്‍ത്താന്‍ എംപിസി തീരുമാനിച്ചത്. ഇത് മൂന്നാം തവണയാണ് പലിശകള്‍ 3.75 ശതമാനത്തില്‍ നില്‍ക്കുന്നത്. എന്നാല്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഏത് വഴിക്ക് പോകുമെന്നതും, ഇതിന് എനര്‍ജി വിലകളിലുള്ള ഷോക്കിന്റെ വലുപ്പവും, ദൈര്‍ഘ്യവും അനുസരിച്ച് മാറ്റങ്ങള്‍ വരുമെന്ന് ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി.

  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions