ചരമം

യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം


യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് അസ്വസ്ഥതയുണ്ടാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത സംഭവം മലയാളി സമൂഹത്തിനാകെ ഞെട്ടലായി. പാലക്കാട് കാരക്കുറിശി സ്വദേശിയായ എമിലിന്റെ ഭാര്യ ചിഞ്ചു(34)വാണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു എമിലിയുടെ നാലാമത്തെ പ്രസവം. വൈകാതെ കുഞ്ഞുമായി വീട്ടിലേക്ക് മടക്കി എന്‍എച്ച്എസ് അധികൃതര്‍. എന്നാല്‍ വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളുണ്ടാകുകയായിരുന്നു. ആംബുലന്‍സ് സേവനം തേടിയെങ്കിലും ലിങ്കണ്‍ഷെയറില്‍ ആംബുലന്‍സ് സേവനം കുറഞ്ഞത് തിരിച്ചടിയായി. ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് മനസിലായതോടെ എമില്‍ ഭാര്യയെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രി എത്തും മുമ്പേ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചിരുന്നതായിട്ടാണ് പ്രാഥമിക പരിശോധനയില്‍ ആശുപത്രിയില്‍ നിന്നറിയിച്ചത്. ആശുപത്രിയില്‍ എത്താന്‍ പാരാമെഡിക്‌സ് സേവനം വൈകിയതാണ് ഈ ദാരുണ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചിഞ്ചുവിന്റെ മാതാപിതാക്കള്‍ യുകെയിലുള്ളതിനാല്‍ മറ്റ് കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാണ്. എട്ടും ആറും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളാണ് ദമ്പതികള്‍ക്കുള്ളത്. കഴിഞ്ഞ ദിവസം പ്രസവിച്ച കുഞ്ഞിനെ ആശുപത്രി അധികൃതര്‍ ഏറ്റെടുത്ത് പരിചരിക്കുകയാണ്.

ബോസ്റ്റണ്‍ മലയാളികള്‍ കുടുംബത്തിന് സഹായമായി ഒപ്പമുണ്ട്. ബോസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു മരിച്ച ചിഞ്ചു. തുടര്‍നടപടികള്‍ വൈകാതെ കുടുംബം തീരുമാനിക്കും.

  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  • നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  • കാന്‍സറിനെതിരെ പോരാടി മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു
  • അവധി ആഘോഷിക്കാന്‍ പോയ യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
  • ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions