യു.കെ.വാര്‍ത്തകള്‍

ഹാരിക്കും മേഗനും മക്കള്‍ക്കും കൊട്ടാരത്തില്‍ വിരുന്നൊരുക്കി ചാള്‍സും കാമില്ലയും

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പേരക്കുട്ടികളെ നേരിട്ട് കണ്ട് ചാള്‍സ് രാജാവ്. രാജാവും കാമില്ല രാജ്ഞിയും ഹൈഗ്രൂവില്‍ ഹാരിക്കും മേഗനും മക്കള്‍ക്കുമായി ഒരു സ്വകാര്യ വിരുന്നൊരുക്കുകയായിരുന്നു. രാജാവിന്റെ ഗ്ലസ്റ്റര്‍ഷയറിലെ സ്വകാര്യ വസതിയിലായിരുന്നു വിരുന്ന്. ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു രാജാവ് എത്തിയത്. ബിര്‍മ്മിംഗ്ഹാമിലെ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്ത് ഹാരിയും അവിടെ എത്തിച്ചേരുകയായിരുന്നു.

2022 ല്‍ കണ്ടതിനു ശേഷം ചാള്‍സ് രാജാവ് തന്റെ പേരക്കുട്ടികളായ ആര്‍ച്ചി രാജകുമാരനെയും ലിലിബെറ്റ് രാജകുമാരിയേയും ഇപ്പോഴാണ് നേരിട്ടു കാണുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹാരിയെ രാജാവ് നേരില്‍ കണ്ടിരുന്നു. ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ താമസിക്കുവാന്‍ ഹാരിക്കും കുടുംബത്തിനും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന ഹാരിയുടെ പി ആര്‍ ടീമിന്റെ അവകാശവാദത്തെ പക്ഷെ കഴിഞ്ഞയാഴ്ച്ച പരസ്യമായി തന്നെ രാജാവ് നിഷേധിച്ചിരുന്നു. ഇപ്പോള്‍ വിരുന്നിനുള്ള ക്ഷണം ഹാരി സ്വീകരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ഹാരി ബ്രിട്ടനില്‍ കുടുംബസമേതം എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഡെയിലി മെയില്‍ പ്രസാധകര്‍ക്കെതിരായ കേസില്‍ ഹൈക്കോടതി ഹരിക്ക് എതിരായി വിധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബര്‍മ്മിംഗ്ഹാമില്‍ നടക്കാനിരിക്കുന്ന ഇന്‍വിക്റ്റസ് ഗെയിംസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഹാരി ബ്രിട്ടനില്‍ എത്തിയിരിക്കുന്നത്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചു. വിരുന്നിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ബക്കിംഗ്ഹാം കൊട്ടാരം വിസമ്മതിച്ചു. അതിന്റെ ചിത്രങ്ങളും അവര്‍ പങ്കുവച്ചില്ല.

ഹാരിയും കുടുംബവും രാജാവുമൊത്ത് വിരുന്ന് ആസ്വദിക്കുമ്പോള്‍ സഹോദരന്‍ വില്യം വിന്‍ഡ്‌സറില്‍ ഒരു ചാരിറ്റി പോളോ മാച്ചില്‍ പങ്കെടുക്കുകയായിരുന്നു.

  • വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
  • ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
  • ബ്രിട്ടന്‍ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക്; ആംബര്‍, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ മെറ്റ് ഓഫീസ്
  • വിദ്യാഭ്യാസ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളുടെ ചുമലിലേക്ക്; ബിരുദധാരികള്‍ക്ക് ഇനി വന്‍ ബാധ്യത
  • തടവുകാരുടെ നേരത്തെയുള്ള മോചനം; മുന്നറിയിപ്പുമായി പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍
  • പബുകളില്‍ 'നില്‍പ്പന്‍' അടിക്കുന്നതിന് നിയന്ത്രണം? കൗണ്‍സിലുകള്‍ക്കെതിരെ ഡൗണിംഗ് സ്ട്രീറ്റ്
  • ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അഭിപ്രായം കേള്‍ക്കാനും പ്രധാനമന്ത്രി; ആശ്വാസപദ്ധതികള്‍ കൊണ്ടുവരും
  • വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം; മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി
  • ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പാഴാകുന്നത് 75 നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്ര മരുന്നുകള്‍!
  • എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions