യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എലിസബത്ത് ജെയ്ന്‍ റോസ് എന്ന ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്കുശേഷം, മൃതദേഹം അടങ്ങിയതായി സംശയിക്കുന്ന സ്യൂട്ട്കേസ് വലിച്ചുകൊണ്ട് ഏഥന്‍സിലെ തെരുവിലൂടെ നടക്കുന്ന പ്രതിയായ അഫ്ഗാന്‍ ബോക്സര്‍ ഷരീഫ് അഹമദ്‌സായിയെ ദൃശ്യങ്ങളില്‍ കാണാം.

ജൂലൈ 16-ന് പുലര്‍ച്ചെയുള്ള സിസിടിവി ദൃശ്യങ്ങളില്‍, ചക്രങ്ങളുള്ള വലിയ സ്യൂട്ട്കേസും നീല നിറത്തിലുള്ള ബാക്ക്പാക്കുമായി അഹ്‌മദ്സായി ഏഥന്‍സിലെ കിപ്സെലി മേഖലയിലെ ഉപേക്ഷിക്കപ്പെട്ട കാര്‍ പാര്‍ക്കിലേക്ക് പോകുന്നതായി കാണാം. ഏകദേശം 13 മിനിറ്റിന് ശേഷം ഇയാള്‍ ബാഗുകളില്ലാതെ അവിടെ നിന്ന് പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്.

ജൂലൈ 15-ന് വൈകിട്ട്, അമേരിക്കന്‍ സ്വദേശിനിയും ഭാര്യയുമായ ക്രിസ്റ്റന്‍ അലൈന ഹാളിന്റെ കാറില്‍ റോസ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെത്തുന്നതും മറ്റ് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
38-കാരിയായ റോസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ തള്ളിയെന്നാണ് പോലീസിന്റെ സംശയം. റോസ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്യൂട്ട്കേസുമായി പുറത്തുപോകുന്നതും പിന്നീട് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അത് ഉപേക്ഷിക്കുന്നതുമായ ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

2016-ല്‍ ചെറിയ ബോട്ടില്‍ ഗ്രീസ് ദ്വീപായ ലെസ്വോസിലെത്തിയ അഹ്‌മദ്സായി പിന്നീട് ക്രിസ്തുമതം സ്വീകരിക്കുകയും 2023-ല്‍ അലൈന ഹാളിനെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ശുശ്രൂഷാ സംഘടന രൂപീകരിച്ചു. അതുവഴിയാണ് ക്രിസ്തീയ സന്നദ്ധപ്രവര്‍ത്തകയായ റോസുമായി ഇവര്‍ക്ക് പരിചയമുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

റോസ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഇവരുടെ സംഘടനയുടെ ഉടമസ്ഥതയിലായിരുന്നതിനാല്‍ അതിന്റെ താക്കോല്‍ ദമ്പതികളുടെ കൈവശമുണ്ടായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതക കാരണം ഉള്‍പ്പെടെ അന്വേഷണം തുടരുകയാണ്.

  • വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
  • ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
  • ബ്രിട്ടന്‍ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക്; ആംബര്‍, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ മെറ്റ് ഓഫീസ്
  • വിദ്യാഭ്യാസ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളുടെ ചുമലിലേക്ക്; ബിരുദധാരികള്‍ക്ക് ഇനി വന്‍ ബാധ്യത
  • തടവുകാരുടെ നേരത്തെയുള്ള മോചനം; മുന്നറിയിപ്പുമായി പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍
  • പബുകളില്‍ 'നില്‍പ്പന്‍' അടിക്കുന്നതിന് നിയന്ത്രണം? കൗണ്‍സിലുകള്‍ക്കെതിരെ ഡൗണിംഗ് സ്ട്രീറ്റ്
  • ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അഭിപ്രായം കേള്‍ക്കാനും പ്രധാനമന്ത്രി; ആശ്വാസപദ്ധതികള്‍ കൊണ്ടുവരും
  • വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം; മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി
  • ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പാഴാകുന്നത് 75 നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്ര മരുന്നുകള്‍!
  • എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions