യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് നിബന്ധനകള്‍: 95% സ്ത്രീകളിലെയും സ്തനാര്‍ബുദം കണ്ടുപിടിക്കാനാവുന്നില്ല


എന്‍എച്ച്എസ് നിബന്ധനകള്‍ സ്ത്രീകളിലെ സ്തനാര്‍ബുദം കണ്ടുപിടിക്കാനാവാത്ത സ്ഥിതിയ്ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകളെ സ്തനാര്‍ബുദ ടെസ്റ്റിംഗിനായി ജിപിമാര്‍ റഫര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന എന്‍എച്ച്എസ് നിബന്ധനകളാണ് ഇതിന് ഇടയാക്കുന്നത്. ഈ കാരണം കൊണ്ട് ടെസ്റ്റ് നഷ്ടമാകുന്ന 95 ശതമാനം രോഗികള്‍ക്കും പിന്നീട് രോഗം രൂപപ്പെടുന്നുവെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

യുകെയില്‍ 50 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ മരണപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്തനാര്‍ബുദം. ഇംഗ്ലണ്ടില്‍ രോഗസാധ്യത ഏറിയ സ്ത്രീകളെയാണ് ജിപിമാര്‍ കൂടുതല്‍ പരിശോധനകള്‍ക്കും, സ്‌പെഷ്യലിസ്റ്റ് കെയറിനുമായി റഫര്‍ ചെയ്യുന്നത്.

എന്നാല്‍ ഈ റഫറന്‍സിന് കുടുംബ ചരിത്രവും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് & കെയര്‍ എക്‌സലന്‍സ് തയ്യാറാക്കിയ നിബന്ധനകളുമാണ് ആധാരമാക്കുന്നത്. അതേസമയം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ നൈസ് നിബന്ധനകള്‍ 50 വയസ്സില്‍ താഴെയുള്ള 95% സ്ത്രീകളിലും അപകടം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

ഈ രീതിയില്‍ രോഗം കണ്ടെത്താന്‍ അവസരം നഷ്ടമായ 95 ശതമാനം കേസുകളിലും 10 വര്‍ഷത്തിനുള്ളില്‍ രോഗം രൂപപ്പെട്ടതായും ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്യാന്‍സറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  • വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
  • ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
  • ബ്രിട്ടന്‍ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക്; ആംബര്‍, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ മെറ്റ് ഓഫീസ്
  • വിദ്യാഭ്യാസ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളുടെ ചുമലിലേക്ക്; ബിരുദധാരികള്‍ക്ക് ഇനി വന്‍ ബാധ്യത
  • തടവുകാരുടെ നേരത്തെയുള്ള മോചനം; മുന്നറിയിപ്പുമായി പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍
  • പബുകളില്‍ 'നില്‍പ്പന്‍' അടിക്കുന്നതിന് നിയന്ത്രണം? കൗണ്‍സിലുകള്‍ക്കെതിരെ ഡൗണിംഗ് സ്ട്രീറ്റ്
  • ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അഭിപ്രായം കേള്‍ക്കാനും പ്രധാനമന്ത്രി; ആശ്വാസപദ്ധതികള്‍ കൊണ്ടുവരും
  • വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം; മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി
  • ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പാഴാകുന്നത് 75 നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്ര മരുന്നുകള്‍!
  • എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions