ബിസിനസ്‌

അതിശയിപ്പിച്ച് യുകെ സമ്പദ് വ്യവസ്ഥ ജൂണ്‍ മാസത്തില്‍ 0.3% വളര്‍ച്ച നേടി
യുകെ സമ്പദ് വ്യവസ്ഥ രണ്ടാം പാദത്തില്‍ പ്രതീക്ഷയ്ക്ക് വിപരീതമായി വളര്‍ച്ച രേഖപ്പെടുത്തി. ആശങ്ക വര്‍ദ്ധിച്ചിരിക്കവെയാണ് ജിഡിപി ചെറിയ തോതില്‍ ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ രേഖപ്പെടുത്തിയത്. ജൂണ്‍ അവസാനം വരെയുള്ള മൂന്ന് മാസങ്ങളില്‍ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് 0.3 ശതമാനത്തിലേക്ക് എത്തിയതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ആദ്യ പാദത്തില്‍ 0.7 ശതമാനത്തില്‍ നിന്നിരുന്ന ഇടത്ത് നിന്നുമാണ് ഈ കുറവ്. 0.1% വളര്‍ച്ച മാത്രമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചത്. ഇതിനെ മറികടന്നുള്ള ശതമാന കണക്ക് രേഖപ്പെടുത്തിയെന്നത് മാത്രമാണ് ഗവണ്‍മെന്റിന് ആശ്വാസമാകുന്നത്. സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച നേരിടുന്നതായി ആരോപണം ഉയരുമ്പോള്‍ റേച്ചല്‍ റീവ്‌സിന് തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ ഈ വളര്‍ച്ച ഉപകരിക്കും. വര്‍ഷത്തിന്റെ തുടക്കം മെച്ചമായിരുന്നെങ്കിലും രണ്ടാം

More »

പ്രതികൂല സാഹചര്യത്തിലും രണ്ട് വര്‍ഷത്തിനിടെ താഴ്ന്ന നിരക്കിലേക്ക് പലിശ കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
യുകെ സമ്പദ് വ്യവസ്ഥയുടെ മോശം പ്രകടനവും ഉയര്‍ന്ന പണപ്പെരുപ്പവും നിലനില്‍ക്കെ പ്രതിസന്ധി മറികടക്കാന്‍ അവസാന അടവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് . രണ്ട് വര്‍ഷത്തെ താഴ്ന്ന നിരക്കായ 4 ശതമാനത്തിലേക്കാണ് പലിശ നിരക്ക് താഴ്ത്തിയിരിക്കുന്നത്. കടമെടുപ്പ് ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നടപടി മോര്‍ട്ട്‌ഗേജുകാര്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കും. 4.25 ശതമാനത്തില്‍ നിന്നുമാണ് അഞ്ചാമത്തെ നിരക്ക് കുറയ്ക്കലിന് കേന്ദ്ര ബാങ്ക് തയാറായത്. നടപടി മോര്‍ട്ട്‌ഗേജുകാര്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കും രണ്ട് റൗണ്ട് വോട്ടെടുത്ത ശേഷമാണ് 5-4ന് പലിശ കുറയ്ക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. സമ്പദ് വ്യവസ്ഥ കൈവിട്ട് നില്‍ക്കുകയും, പണപ്പെരുപ്പം കുതിക്കുകയും ചെയ്യുമ്പോള്‍ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പലിശ നിരക്ക് കുറയ്ക്കാന്‍ രണ്ട് തവണ വോട്ട് ചെയ്യേണ്ടി വന്നത് അസാധാരണ സംഭവമായി. അതില്‍

More »

പ്രതികൂല സാഹചര്യം മറികടക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കും
പണപ്പെരുപ്പത്തില്‍ വര്‍ധന ഉള്ളപ്പോഴും പ്രതികൂല സാഹചര്യം മറികടക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സമ്പദ്വ്യവസ്ഥ പിന്നോട്ട് പോവുകയും, തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും കൂടാതെ ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ അന്താരാഷ്ട്ര വ്യാപാരത്തെ പ്രതികൂലമായും ബാധിക്കുന്ന പശ്ചാത്തലത്തില്‍ ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചേക്കുമെന്ന വാര്‍ത്ത ശക്തമായത്. വ്യാഴാഴ്ച ബാങ്കിന്റെ പണ നയ രൂപീകരണ സമിതി ചേരാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. വരുന്ന വ്യാഴാഴ്ച ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) യുടെ യോഗത്തില്‍ പലിശ നിരക്ക് 0.25 ശതമാനം കുറച്ച് നാലു ശതമാനത്തില്‍ എത്തിക്കുമെന്നാണ് അഭ്യൂഹം. അത് സംഭവിച്ചാല്‍, കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇത് നാലാം തവണയായിരിക്കും പലിശ നിരക്കില്‍ കുറവുണ്ടാവുക. ഇതോടെ പലിശ നിരക്ക് 2023 മാര്‍ച്ചിലെ നിരക്കിലെത്തുകയും

More »

ജനത്തിനും സര്‍ക്കാരിനും വെല്ലുവിളിയായി പണപ്പെരുപ്പം 3.6%ല്‍; നികുതി വര്‍ധനവിന്റെ ഭീഷണി വീണ്ടും
യുകെയില്‍ ജനത്തിനും സര്‍ക്കാരിനും വെല്ലുവിളിയായി പണപ്പെരുപ്പത്തില്‍ കുതിച്ചുചാട്ടം. ഭക്ഷ്യ, ഇന്ധന വില വര്‍ദ്ധിച്ചതാണ് യുകെ പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ കുതിച്ചുകയറാന്‍ ഇടയാക്കിയത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് കനത്ത വെല്ലുവിളിയായി മാറുന്നതാണ് ഈ സ്ഥിരീകരണം. കഴിഞ്ഞ മാസം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 3.6 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. മേയ് മാസത്തില്‍ 3.4 ശതമാനത്തില്‍ എത്തിയ ശേഷമായിരുന്നു ഇത്. നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ധര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധനവിലയില്‍ ചെറിയ താഴ്ച്ച മാത്രമാണ് ഉണ്ടായതെന്ന് ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് റിച്ചാര്‍ഡ് ഹേയ്‌സ് പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം മാസവും ഭക്ഷ്യവിലക്കയറ്റം രേഖപ്പെടുത്തിയതിന് പുറമെ, കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക

More »

രൂപയ്‌ക്കെതിരെ പൗണ്ടിന്റെ റെക്കോര്‍ഡ് കുതിപ്പ്; നേട്ടം കൊയ്ത് പ്രവാസികള്‍
ലണ്ടന്‍ : ബ്രിട്ടീഷ് പൗണ്ട് രൂപയ്ക്കും ഡോളറിനുമെതിരെ റെക്കോര്‍ഡ് കുതിപ്പുമായി മുന്നോട്ട്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് വന്നിരിക്കുന്നത്. രൂപയ്‌ക്കെതിരെയും പൗണ്ടിന്റെ വിനിമയ നിരക്ക് റെക്കോര്‍ഡു ഭേദിച്ച് മുന്നേറുകയാണ്. ഇന്നലെ 118 രൂപവരെയെത്തി ഒരു പൗണ്ടിന്റെ വില. വിപണഇ ക്ലോസ് ചെയ്തപ്പോള്‍ 117.58 നിരക്കിലായിരുന്നു നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് നേട്ടമാകുമ്പോള്‍ നാട്ടില്‍ നിന്ന് പണം അയക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തിരിച്ചടിയാണ്. പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയില്‍ നിന്നുള്ള വിനിമയ നിരക്കിലെ വര്‍ദ്ധനവ് വലിയ തിരിച്ചടിയാണ്. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. 2023 മാര്‍ച്ചില്‍ ഒരു

More »

വളര്‍ച്ച മന്ദഗതിയില്‍, തൊഴിലില്ലായ്മ കൂടി: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ല
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്തി. പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞെങ്കിലും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ വര്‍ദ്ധിച്ചതുമാണ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിര്‍ത്താനുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഭാവിയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനകള്‍ നല്‍കിയാണ് നിലവിലെ 4.25 ശതമാനം പലിശ നിരക്ക് നിലനിര്‍ത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ നിരക്കുകള്‍ കുറയ്ക്കുമെന്നും വര്‍ഷാവസാനത്തിന് മുമ്പ് വീണ്ടും 3.75% ആയി കുറയ്ക്കുമെന്നും ധനകാര്യ വിപണികള്‍ പ്രതീക്ഷിക്കുന്നത്. വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ 0.7% വര്‍ദ്ധനവ് ഉണ്ടായതിന് ശേഷം ഏപ്രിലില്‍ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങിയിരുന്നു. ഇത് ദേശീയ ഉല്‍പാദനത്തിലോ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലോ (ജിഡിപി) വളര്‍ച്ചയെ കുറിച്ചുള്ള പ്രതീക്ഷയില്‍ ഗണ്യമായ കുറവ്

More »

യുകെയുടെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്നു; പലിശ നിരക്ക് കുറയുമോ?
യുകെയുടെ പണപ്പെരുപ്പത്തില്‍ കഴിഞ്ഞ മാസം നേരിയ ആശ്വാസം. നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്നു. ഭക്ഷണത്തിന്റെയും, ഫര്‍ണീച്ചറിന്റെയും വില ഉയര്‍ന്നെങ്കിലും വിമാന നിരക്കും, പെട്രോള്‍ വിലയും കുത്തനെ താഴ്ന്നതാണ് ഗുണകരമായത്. ഏപ്രില്‍ മാസത്തില്‍ 3.5 ശതമാനത്തിലേക്ക് എത്തിയ ശേഷമാണ് മേയില്‍ 3.4 ശതമാനത്തിലേക്ക് താഴുന്നത്. വ്യാഴാഴ്ച പലിശ നിരക്കുകളുടെ കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനം കൈക്കൊള്ളാന്‍ ഇരിക്കവെയാണ് ഈ ചാഞ്ചാട്ടം. പലിശ നിരക്കുകള്‍ നിലവിലെ 4.25 ശതമാനത്തില്‍ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. എനര്‍ജി, ഭക്ഷണം, മദ്യം എന്നിവ ഒഴിവാക്കിയ കോര്‍ ഇന്‍ഫ്‌ളേഷന്‍ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ 3.8 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലേക്ക് താഴ്ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു. സിപിഐ മേയില്‍ 3.4 ശതമാനത്തിലേക്ക് താഴുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനവും സത്യമായി.

More »

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: സ്വര്‍ണവിലയും എണ്ണവിലയും കുതിയ്ക്കുന്നു
കേരളത്തില്‍ സ്വര്‍ണവിലയുടെ റെക്കോര്‍ഡ് മുന്നേറ്റം. രാജ്യാന്തര സ്വര്‍ണവിലയുടെ കുതിച്ചുകയറ്റമാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ വില ഗ്രാമിന് 195 രൂപയും, പവന് 1560 രൂപയും വര്‍ദ്ധിച്ചു. സ്വര്‍ണവില ഗ്രാമിന് 9295 രൂപയും പവന് 74,360 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3430 ഡോളറും, രൂപയുടെ ഡോളര്‍ വിനിമയ നിരക്ക് 86.14 ആണ്. ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇസ്രയേല്‍,ഇറാനെ ആക്രമിച്ചതാണ് വിലവര്‍ദ്ധനവിന്റെ പ്രധാന കാരണമായി കരുതുന്നത്. രാജ്യാന്തര വില മുന്നേറ്റം തുടര്‍ന്നാല്‍ കേരളത്തില്‍ ഇന്നുതന്നെ സ്വര്‍ണവില റെക്കോര്‍ഡ പുതുക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയും എന്ന റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണ വിലയുടെ കുതിപ്പ്. കഴിഞ്ഞവര്‍ഷം ജൂണ്‍ 13ന് കേരളത്തില്‍ പവന് 52,920 രൂപയേ വിലയുണ്ടായിരുന്നു,

More »

രൂപയ്‌ക്കെതിരെ പൗണ്ടിന്റെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു; നേട്ടം കൊയ്ത് പ്രവാസികള്‍
ലണ്ടന്‍ : ബ്രിട്ടീഷ് പൗണ്ട് രൂപയ്ക്കും ഡോളറിനുമെതിരെ കരുത്തോടെ മുന്നോട്ട്. പൗണ്ടും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഓരോ ദിവസവും. ഒരു പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം വീണ്ടും 116 രൂപ പിന്നിട്ടു. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് വര്‍ധന വലിയ നേട്ടമാകും. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടിയാകും. കൂടാതെ ഫീസടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാണ്. 2023 മാര്‍ച്ചില്‍ ഒരു പൗണ്ടിന്റെ മൂല്യം 97 ഇന്ത്യന്‍ രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലില്‍ പക്ഷേ വിനിമയ മൂല്യം 100 കടന്നു. 2024 ഓഗസ്റ്റില്‍ 110 രൂപയിലെത്തി. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ 116.34 ആയി വരെ വിനിമയ മൂല്യം ഉയര്‍ന്നത്. യൂറോയ്ക്കെതിരെ 1.18 ആയി ആണ് വിനിമയ നിരക്ക്. യുകെയില്‍ എത്തി ഒന്നും രണ്ടും വര്‍ഷം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions