യു.കെ.വാര്‍ത്തകള്‍

ജീവിതചെലവ്, സുരക്ഷ ഭീഷണി; ഓരോ 75 സെക്കന്റിലും ഒരാള്‍ വീതം ലണ്ടന്‍ വിടുന്നു
ബ്രിട്ടീഷ് തലസ്ഥാനം മാറുകയാണ്. ഒരു കാലത്ത് ലോകമാകമാനമുള്ള ആളുകളുടെ സ്വപ്ന നഗരിയായിരുന്നു ലണ്ടന്‍. എന്നാല്‍ ഇന്ന്ഒരോ 75 സെക്കന്‍ഡിലും ഒരാള്‍ വീതം നഗരം വിട്ട് മറ്റിടങ്ങളിലേക്ക് താമസം മാറ്റുന്നു എന്നാണ് ഡെയിലി മെയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024ല്‍ 4,15,000 പേരാണ് തലസ്ഥാന നഗരം വിട്ട് മറ്റ് കൗണ്ടികളിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ഒക്കെ കുടിയേറിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, ലണ്ടനിലേക്ക് പുതിയതായി കടന്നുവന്ന 2,87,000 പേരില്‍ 1,28,000 പേര്‍ കുടിയേറ്റക്കാരായിരുന്നു. വീടുകളുടെയും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധിച്ചതോടെ യുവാക്കളാണ് കൂടുതലും കുടുംബവുമായി ലണ്ടന്‍ വിട്ട് പോകുന്നതെന്ന് ഈ രംഗത്ത് പഠനം നടത്തിയവര്‍ പറയുന്നു. അതോടൊപ്പം, കുതിച്ചുയരുന്ന കുറ്റകൃത്യ നിരക്കുകളും ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ അനുവദിച്ചത് മേയര്‍ സാദിഖ് ഖാനാണെന്ന്, റിഫോം യു

More »

ജെസ് റൂള്‍ നിലവില്‍, എല്ലാ ജിപി പ്രാക്ടീസുകളിലും പരസ്യപ്പെടുത്തും; രോഗികള്‍ക്ക് ആശ്വാസമാകും
മൂന്ന് അപ്പോയിന്റ്‌മെന്റിന് ശേഷവും രോഗിയുടെ രോഗാവസ്ഥ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു ഡോക്ടറുടെ സഹായം തേടാന്‍ വഴിയൊരുക്കുന്ന പുതിയ സിസ്റ്റം നിലവില്‍ വന്നു. 'ജെസ് റൂള്‍' എന്നറിയപ്പെടുന്ന നിയമം ഈയാഴ്ച ഇംഗ്ലണ്ടിലെ എല്ലാ ജിപി പ്രാക്ടീസുകളിലും പരസ്യപ്പെടുത്തും. 20 തവണ സര്‍ജറിയെ ബന്ധപ്പെട്ട ശേഷം 2020-ല്‍ മരിച്ച 27-കാരി ജെസീക്കാ ബ്രാഡിയുടെ പേരിലാണ് നിയമം. സെപ്റ്റംബറില്‍ പ്രാബല്യത്തിലെത്തിയ നിയമം വഴി, ഒഴിവാക്കാവുന്ന മരണങ്ങള്‍ തടയുകയും, കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ കണ്ണില്‍ പെടാതെ പോകുന്നത് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ഡോക്ടര്‍മാരോട് രണ്ടാമതൊരു അഭിപ്രായം തേടാനും, രോഗികളെ നേരില്‍ കണ്ട് പരിശോധന നടത്താനും, കൂടുതല്‍ ടെസ്റ്റുകള്‍ നല്‍കാനുമാണ് ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലെ 6170 ജിപി പ്രാക്ടീസുകളിലും ഇത് സംബന്ധിച്ച പോസ്റ്ററുകള്‍ പതിപ്പിക്കും. പ്രാഥമിക ചിന്തകള്‍

More »

ഗൊറെറ്റി കൊടുങ്കാറ്റ് സൃഷ്ടിച്ച വിനാശത്തിന് ശേഷം മഞ്ഞ് തിരിച്ചുവരുന്നു; മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
ഗൊറെറ്റി കൊടുങ്കാറ്റിന്റെ ആഘാതത്തില്‍ നിന്നും രാജ്യം മുക്തമായി വരുന്നതിന് പിന്നാലെ കാലാവസ്ഥാ വകുപ്പിന്റെ പുതിയ മഞ്ഞ്, തണുപ്പ് മുന്നറിയിപ്പുകള്‍. മാസത്തിന്റെ അവസാനത്തോടെ തണുപ്പന്‍ കാലാവസ്ഥ മടങ്ങിയെത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്നെത്തുന്ന തണുത്ത കാറ്റാണ് വീണ്ടും രാജ്യത്തേക്ക് ഫ്രീസിംഗ് അവസ്ഥ എത്തിക്കുന്നതെന്ന് മെറ്റ് വ്യക്തമാക്കി. വിവിധ തലത്തിലുള്ള അപകടങ്ങളുമായി എത്തിയ ഗൊറെറ്റി കൊടുങ്കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റാണ് എത്തിച്ചത്. സൗത്ത് വെസ്റ്റ് മേഖലയില്‍ അപകടകരമായ കൊടുങ്കാറ്റിനുള്ള റെഡ് അലേര്‍ട്ടും നിലവിലുണ്ടായിരുന്നു. വിമാനങ്ങള്‍ റദ്ദാക്കാനും, ട്രെയിനുകള്‍ തടസ്സപ്പെടാനും, നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചിടാനും കാലാവസ്ഥ കാരണമായി. എന്നാല്‍ അടുത്ത ആഴ്ചയോടെ അറ്റ്‌ലാന്റിക് കാലാവസ്ഥാ സിസ്റ്റം യുകെയിലേക്ക്

More »

വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
വിദേശത്ത് നിന്ന് എത്തിയ കെയര്‍ തൊഴിലാളികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വെയില്‍സില്‍ ആദ്യമായി കാര്‍ഡിഫ് സിറ്റി കൗണ്‍സില്‍ ‘മൈഗ്രന്റ് കെയര്‍ വര്‍ക്കേഴ്സ് ചാര്‍ട്ടര്‍’ ഔദ്യോഗികമായി അംഗീകരിച്ചു. യുണിസണുമായി സഹകരിച്ച് രൂപപ്പെടുത്തിയ ഈ ചാര്‍ട്ടര്‍, കെയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനീതികള്‍ അവസാനിപ്പിക്കാനും തൊഴില്‍ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്നതാണ്. ഹോം നേഴ്സിങ്ങും റസിഡന്‍ഷ്യല്‍ കെയറിലും ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നൂറുകണക്കിന് വിദേശ തൊഴിലാളികളെയാണ് കൗണ്‍സില്‍ ആശ്രയിക്കുന്നത്. വിസാ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ചൂഷണം, ഭീഷണി, അന്യായ തൊഴില്‍ നിബന്ധനകള്‍ എന്നിവയ്‌ക്ക് എതിരായ ശക്തമായ നടപടിയായാണ് ചാര്‍ട്ടറിനെ കൗണ്‍സില്‍ കാണുന്നത്. കൗണ്‍സില്‍ കരാര്‍ നല്‍കുന്ന കെയര്‍ സ്ഥാപനങ്ങള്‍ സുതാര്യവും നൈതികവുമായ നിയമന നടപടികള്‍ പാലിക്കണം. കുറഞ്ഞത് ‘റിയല്‍ ലിവിംഗ് വേജ്’

More »

2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
2026ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ടു. ബ്രക്സിറ്റിന് ശേഷം പാസ്‌പോര്‍ട്ടിന്റെ കരുത്ത് കുറയുന്നുവെന്ന സൂചനകളുമായി യുകെ 182 രാജ്യങ്ങളിലേക്കുള്ള വിസരഹിത പ്രവേശനത്തോടെ ഏഴാം സ്ഥാനത്താണ്. ഇന്ത്യ ടോപ് 10 പട്ടികയില്‍ ഇടംനേടിയില്ല. അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ)യുടെ വിവരങ്ങളെ അടിസ്ഥാനമാക്കി 199 രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 192 രാജ്യങ്ങളിലേക്കാണ് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിന് വിസയില്ലാതെ പ്രവേശനം സാധ്യമാകുന്നത്. ജപ്പാനും ദക്ഷിണ കൊറിയയും 188 രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തോടെ രണ്ടാം സ്ഥാനം പങ്കിട്ടു. ഡെന്‍മാര്‍ക്ക്,

More »

എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
വനിതകളുടെ ചേഞ്ചിംഗ് റൂം ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരി ഉപയോഗിച്ചത് സംബന്ധിച്ച് എംപ്ലോയ്‌മെന്റ് കേസിന് പോയ വനിതാ നഴ്‌സുമാര്‍ക്ക് വിജയം. ജോലി സ്ഥലത്ത് വനിതാ നഴ്‌സുമാര്‍ക്ക് ഇതിന്റെ പേരില്‍ അപമാനത്തിന് ഇരയാകേണ്ടി വന്നുവെന്നാണ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ ജഡ്ജ് വിധിച്ചത്. വനിതാ നഴ്‌സുമാരുടെ അന്തസ്സ് കെടുത്തുകയും, ജോലി സ്ഥലത്ത് വിദ്വേഷം ജനിപ്പിക്കുന്ന, നാണകെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് ജഡ്ജ് കണ്ടെത്തിയത്. ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്ത ഏഴ് വനിതാ നഴ്‌സുമാരാണ് എംപ്ലോയറായ കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റിനെതിരെ പരാതി നല്‍കിയത്. ട്രാന്‍സ് സഹനഴ്‌സായ റോസ് ഹെന്‍ഡേഴ്‌സണ്‍ വനിതകളുടെ സൗകര്യം ഉപയോഗിക്കുന്നതിന്റെ പേരില്‍ ഉന്നയിച്ച എതിര്‍പ്പാണ് ഇതിലേക്ക് നയിച്ചത്. പുരുഷനായി ജനിച്ച, ട്രാന്‍സ് നഴ്‌സിനെ

More »

ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
ജീവിതച്ചെലവ് വര്‍ധിക്കുന്നതും, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വാങ്ങാനുള്ള ബുദ്ധിമുട്ടും ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ അബോര്‍ഷന്‍ നിരക്ക് 11% കൂടിയെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയിരം പേരില്‍ 23.0 എന്ന തോതിലാണ് സ്ത്രീകളിലെ അബോര്‍ഷന്‍ നിരക്ക്. 1967-ല്‍ അബോര്‍ഷന്‍ ആക്ട് നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. 'ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമായ സമയത്തെ അബോര്‍ഷന്‍ രീതിയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. അബോര്‍ഷന്‍ നിരക്ക് എന്ത് കൊണ്ട് വര്‍ധിക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം', രാജ്യത്തെ ഏറ്റവും വലിയ അബോര്‍ഷന്‍ സേവനദാതാക്കളായ ബിപിഎഎസിലെ ചീഫ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ കാറ്റി സാക്‌സണ്‍ പറഞ്ഞു. സാമ്പത്തിക കാരണങ്ങള്‍ മൂലം ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍

More »

ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
ചികിത്സയില്‍ ഗുരുതരമായ പിഴവു കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം ജോലിയില്‍ നിന്ന് സസ്‌പെന്‍ഷന്‍. നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിലാണ് നഴ്‌സിനെതിരെ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയത്. തൊഴിലിന്റെ വിശ്വാസ്യതയെ ബാധിക്കും വിധത്തിലുള്ള വീഴ്ചകളാണ് നഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. രോഗികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ പരാജയപ്പെട്ടത് പ്രൊഫഷണല്‍ മിസ്‌കണ്ടക്ടായി കോടതി കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതും രോഗികളുടെ പരിചരണത്തില്‍ അശ്രദ്ധ കാണിച്ചതുമാണ് നടപടിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചികിത്സാ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടപടിയിലേക്കെത്തിയത്. രോഗികള്‍ക്ക് നല്‍കേണ്ട മരുന്നിന്റെ അളവില്‍ തെറ്റുപറ്റിയതായും കൃത്യസമയം മരുന്നു നല്‍കുന്നതില്‍ പരാജയപ്പെട്ടതായും

More »

വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
വീണ്ടും യുകെയില്‍ മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ നല്‍കിയ മുന്നറിയിപ്പില്‍ നിരവധി പ്രദേശങ്ങളില്‍ മഞ്ഞു വീഴുന്നത് ശക്തമാകുമെന്ന് വ്യക്തമാക്കി. കനത്ത മൂടല്‍ മഞ്ഞില്‍ കാഴ്ച പരിധി കുറയുമെന്നതിനാല്‍ യാത്ര തിരിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജനുവരി 20 ഓടെ തണുപ്പു ശക്തമാകും. 29 വരെ മഞ്ഞു വീഴ്ച തുടരുമെന്നും മുന്നറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയും കിഴക്കന്‍ മേഖലയില്‍ വരണ്ട കാലാവസ്ഥയുമാകും. താപനില വളരെ താഴുന്നതോടെ മഞ്ഞുവീഴ്ച ഉയരും. ജനുവരി 27, 28 തിയതികളില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് പ്രവചിക്കുന്നത്. ബര്‍മിംഗ്ഹാമിലും മാഞ്ചസ്റ്ററിലും ഗ്ലാസ്‌ഗോയിലും എഡിന്‍ബര്‍ഗിലും ജനുവരി 26ന് ശേഷം മഞ്ഞുവീഴ്ച ശക്തമാകും. ഗതാഗത പ്രതിസന്ധിയും ഫ്ലൂ ഉള്‍പ്പെടെ ആരോഗ്യ പ്രതിസന്ധിയും രൂക്ഷമാകുമെന്നും ജാഗ്രത തുടരണമെന്നുമാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions