യു.കെ.വാര്‍ത്തകള്‍

വിസാ നിയന്ത്രണം കര്‍ശനമാക്കും; അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് സ്റ്റാര്‍മര്‍
യുകെയില്‍ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് തുടരുന്നതിനിടെ ഇതിനു തടയിടാന്‍ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. അഭയാര്‍ത്ഥിത്വം തേടി പരാജയപ്പെട്ട ആളുകളെ തിരിച്ചയയ്ക്കുമ്പോള്‍ സ്വീകരിക്കാന്‍ മടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ അപേക്ഷകള്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുമെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. അനധികൃതമായി ആളുകള്‍ ബ്രിട്ടീഷ് മണ്ണില്‍ പ്രവേശിക്കുന്നത് റെക്കോര്‍ഡ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരം ആളുകളെ തിരികെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങളുടെ സഹകരണം അനുസരിച്ചാകും വിസ അനുവദിക്കുകയെന്നാണ് സ്റ്റാര്‍മര്‍ വ്യക്തമാക്കുന്നത്. സമാനമായ നിലപാട് യൂറോപ്പിലേക്കും, യുകെയിലേക്കും അഭയാര്‍ത്ഥിത്വത്തിനായി യാത്ര ചെയ്യുന്നവരെ തടയാന്‍ സഹായിക്കാത്ത രാജ്യങ്ങള്‍ക്ക് എതിരെയും സ്വീകരിക്കുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.

More »

ബ്രിട്ടന്‍ ഉഷ്ണ തരംഗത്തിലേക്ക്; താപനില വരും ദിവസങ്ങളില്‍ 33 കടക്കും
ബ്രിട്ടന്‍ ഒരു ഉഷ്ണ തരംഗത്തിലേക്ക് അടുക്കുന്നു. ഈ വര്‍ഷത്തെ ആദ്യ ഉഷ്ണ തരംഗം ഈ വാരം ഉണ്ടാകും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും താപനില 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇന്നലെ ബുധനാഴ്ച, ലണ്ടനിലെ സെയിന്റ് ജെയിംസ് പാര്‍ക്കിലായിരുന്നു ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 29.3 ഡിഗ്രി സെല്‍ഷ്യസ്. ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ രണ്ടാമത്തെ താപനിലയാണിത്. ജൂണ്‍ 13ന് സഫോക്കില്‍ രേഖപ്പെടുത്തിയ 29.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ വെച്ച് ഏറ്റവും കൂടിയ താപനില. വരുന്ന ഞായറാഴ്ച വരെ ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും യെല്ലോ ഹീറ്റ്, ഹെല്‍ത്ത് അലര്‍ട്ടുകള്‍ നിലവിലുണ്ട്. അതായത്, പ്രായമേറിയവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ചൂട് ഭീഷണി ഉയര്‍ത്തിയേക്കാം എന്നര്‍ത്ഥം. ഇന്ന് അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ

More »

കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു; സ്വകാര്യ ആശുപത്രികളും ജീവനക്കാരെ കുറക്കുന്നു
ലണ്ടന്‍ : ചെലവ് ചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. എന്‍ എച്ച് എസ് ഹെറിഫോര്‍ഡ്ഷയര്‍ ആന്‍ഡ് വുസ്റ്റര്‍ഷയര്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡി (ഐസിബി) ആണ് ഈ നടപടിയിലേക്ക് കടക്കുന്നത്. 2.2 ബില്യണ്‍ പൗണ്ട് ബജറ്റുള്ള ഈ ട്രസ്റ്റ്, രണ്ട് കൗണ്ടികളിലാണ് ആരോഗ്യ സേവനം ഉറപ്പു വരുത്തുന്നത്. ഭരണ നിര്‍വ്വഹണ വിഭാഗങ്ങളിലെ ജീവനക്കാരെയാകും പിരിച്ചു വിടുക. ഇരുന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന നിലയാണ്. ഇതുവഴി 23 മില്യണ്‍ പൗണ്ട് ലാഭിക്കാനാകുമെന്നും അത് മുന്‍ നിര ആരോഗ്യ ശുശ്രൂഷാ രംഗത്ത് നിക്ഷേപിക്കാനാകുമെന്നും ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് സൈമണ്‍ ട്രിക്കെറ്റ് അറിയിച്ചു. മാത്രമല്ല, ഐസിബി തൊട്ടടുത്തുള്ള വാര്‍വിക്ക്ഷയര്‍ ഐസിബിയുമായി ലയിക്കുകയും ചെയ്യും. പ്രവര്‍ത്തന ചെലവ് പകുതിയായി കുറയ്ക്കണമെന്നാണ് ഐസിബികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

More »

ലോകത്തില്‍ ഏറ്റവും സുരക്ഷിത യാത്ര എയര്‍ ന്യൂസിലാന്റില്‍; എമിറേറ്റ്‌സ് മൂന്നാമത്
ലണ്ടന്‍ : എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് തന്നെ വിമാനക്കമ്പനികളുടെ നിലവാരവും വിമാനങ്ങളുടെ ട്രാക്ക് റെക്കോര്‍ഡുമൊക്കെ വിശദമായി വിലയിരുത്തി ലോകത്തില്‍ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനക്കമ്പനികളുടെ പട്ടിക പുറത്തു വന്നിരിക്കുകയാണ്. എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ആണ് ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വ്വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് എയര്‍ ന്യൂസിലാന്‍ഡ് ആണ്. ഉയര്‍ന്നസുരക്ഷാ മാനദണ്ഡങ്ങളും ഗുണനിലവാരമുള്ള പൈലറ്റ് പരിശീലനവും പ്രത്യേകതയായ ഈ വിമാനക്കമ്പനിയുടെ വിമാനങ്ങള്‍ എല്ലാം തന്നെ താരതമ്യേന പുതിയവയാണ്. കഴിഞ്ഞ വര്‍ഷവും 2022 ലും ഇവര്‍ തന്നെയായിരുന്നു സുരക്ഷാ കാര്യത്തില്‍ ഒന്നാമത്. ആസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാന്തസ് ആണ് 2023 ല്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

More »

പിരിച്ചുവിടല്‍ തുടര്‍ന്ന് എന്‍എച്ച്എസ്; ഡെര്‍ബിഷെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ 553 പേര്‍ക്ക് ജോലി നഷ്ടമാകും
എന്‍എച്ച്എസ് ചെലവുചുരുക്കലിന്റെ ഭാഗമായി കൂട്ട പിരിച്ചുവിടല്‍ തുടരുന്നു. ജീവനക്കാരെ പിരിച്ചുവിടുക മാത്രമല്ല അനാവശ്യമായ എല്ലാ ചെലവും ഇനി വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍. ഡെര്‍ബിഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ 558 പേര്‍ക്കാണ് ജോലി പോവുക. മൊത്തം ജീവനക്കാരില്‍ 1.8 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. നിലവില്‍ ജിപിമാര്‍, ഡെന്‍ഡിസ്റ്റ്, മറ്റ് സേവന ദാതാക്കള്‍ എന്നിവര്‍ക്കൊപ്പം 30700 ജീവനക്കാരാണ് എന്‍എച്ച്എസ് ഡെര്‍ബിഷയറിന്റെ ആറു സ്ഥാപനങ്ങളിലായി ജോലി നോക്കുന്നത്. ഇവരില്‍ നിന്നാണ് അഞ്ഞൂറിലേറെ പേരുടെ ജോലി പോകുന്നത്. പിരിച്ചുവിടല്‍ മാത്രമല്ല പുതിയ ജീവനക്കാരുടെ നിയമനവും ഇനി പരിമിതപ്പെടുത്തും. രോഗികളുടെ സുരക്ഷയ്ക്ക് അത്യാവശ്യമായവരെ മാത്രമാണ് നിയമിക്കുക. രാത്രികാല ഷിഫ്റ്റുകളിലും വാരാന്ത്യങ്ങളിലും ഏജന്‍സി ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ചെലവുകളിലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പകരം ജീവനക്കാര്‍ തന്നെ

More »

ഇംഗ്ലണ്ടിലും വെയില്‍സിലും ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കുന്നതിനുള്ള ഭേദഗതിയ്ക്കായി എംപിമാര്‍ വോട്ട് ചെയ്തു
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്ത്രീകള്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് കേസെടുക്കുന്നത് തടയാന്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്താന്‍ എംപിമാര്‍ വോട്ട് ചെയ്തു. 242 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യാണ് കോമണ്‍സ് പാസാക്കിയത്. ഭേദഗതിക്ക് 379 എംപിമാരുടെ പിന്തുണ ലഭിച്ചു, 137 പേര്‍ എതിര്‍ത്തു. വോട്ടെടുപ്പ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏകദേശം 60 വര്‍ഷത്തിനിടയില്‍ ഗര്‍ഭഛിദ്ര നിയമങ്ങളില്‍ വന്ന ഏറ്റവും വലിയ മാറ്റമാണ്. ഇതുമൂലം 24 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍, ഇനി പോലീസ് അന്വേഷണത്തിന് വിധേയരാകില്ല. നിയമ ചട്ടക്കൂടിന് പുറത്ത് ഗര്‍ഭഛിദ്രം നടത്താന്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഒരു സ്ത്രീയെ സഹായിക്കുന്ന ആരെയും നിയമം ഇപ്പോഴും ശിക്ഷിക്കും. ലേബര്‍ എംപി ടോണിയ അന്റോണിയാസി ക്രൈം ആന്‍ഡ് പോലീസിംഗ് ബില്ലില്‍ ഭേദഗതി മുന്നോട്ടുവച്ചു. മനസ്സാക്ഷിയുടെ പ്രശ്നമെന്ന നിലയില്‍, എംപിമാര്‍ക്ക് അവരുടെ

More »

യുകെയുമായുള്ള വ്യാപാര കരാറില്‍ കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് യുഎസ്; സുപ്രധാന ദിവസമെന്ന് സ്റ്റാര്‍മര്‍
യുകെയും യുഎസും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് സുപ്രധാന കരാറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. കഴിഞ്ഞമാസം ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പു വെച്ചിരുന്നു. നിലവിലെ കരാറില്‍ ഉള്ള താരിഫ് നയങ്ങളില്‍ യുകെയ്ക്കു അനുകൂലമായ ചില പ്രധാന മാറ്റങ്ങള്‍ക്കാണ് ട്രംപ് പച്ച കൊടി കാണിച്ചിരിക്കുന്നത്. പുതിയ നയ മാറ്റത്തിന്റെ ഭാഗമായി യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന യുകെ കാറുകളുടെ താരിഫ് കുറയ്ക്കുകയും ചെയ്യും. ട്രംപ് അധികാരത്തില്‍ എത്തിയതിനു ശേഷം നടപ്പില്‍ വരുത്തിയ താരിഫുകളുടെ ആഘാതത്തില്‍ നിന്ന് ബ്രിട്ടീഷ് ബിസിനസുകളെ സംരക്ഷിക്കുന്നതിനായി പുതിയ കരാര്‍ ഉപകാരപ്പെടും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നത്. എന്നാല്‍ പുതിയ കരാറില്‍ കാറുകള്‍

More »

രോഗികള്‍ ടിക്-ടോക് റീല്‍സ് ഭ്രമത്തില്‍; പൊറുതിമുട്ടി എന്‍എച്ച്എസ് ജീവനക്കാര്‍
എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലുകളില്‍ ചിത്രീകരിച്ച് ടിക് ടോക്കിലും, ഇന്‍സ്റ്റാഗ്രാമിലും അപ്ലോഡ് ചെയ്ത് രസിക്കുന്ന രോഗികളുടെ പ്രവൃത്തിയില്‍ കടുത്ത ആശങ്കയുമായി നഴ്സുമാരടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍. ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികള്‍ വീഡിയോകള്‍ സ്വയം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകയാണ്. ഇത് ജീവനക്കാരുടെയും മറ്റു രോഗികളുടയും സ്വകാര്യതയെ ഹനിക്കുന്ന വിധം പെരുകുകയാണ്. എക്‌സ്-റേയും, സ്‌കാനും ചെയ്യുന്ന റേഡിയോഗ്രാഫര്‍മാരാണ് ഈ ട്രെന്‍ഡ് മറ്റ് രോഗികളുടെ സ്വകാര്യതയെ ഹനിക്കുമെന്ന് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. മറ്റ് രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ ഓണ്‍ലൈനില്‍ എത്തുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. രോഗികളും, അവരുടെ കൂടെയുള്ളവരും ചികിത്സകള്‍ ചിത്രീകരിക്കാന്‍ തുടങ്ങുന്ന സംഭവങ്ങളില്‍ സൊസൈറ്റി

More »

പാക്കിസ്ഥാന്‍ ഗ്യാംഗ് പീഡിപ്പിച്ചത് അനേകം ബ്രിട്ടീഷ് പെണ്‍കുട്ടികളെ; മാപ്പ് പറഞ്ഞ് ഹോം സെക്രട്ടറി
ലണ്ടന്‍ : പാക്കിസ്ഥാന്‍ ഗ്രൂമിംഗ് ഗ്യാംഗുകളുടെ പീഡനങ്ങള്‍ക്ക് ഇരകളായവരോട് ക്ഷമാപണം നടത്തി ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ . എന്നാല്‍, കുറ്റവാളികളുടെ വംശീയതയുമായ ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇരകള്‍ക്ക് നീതി നല്‍കുന്ന കാര്യത്തില്‍ വലിയ പരാജയമാണ് സമ്മതിച്ചതെന്ന ബരോണസ് കേസീയുടെ റീവ്യൂ റിപ്പോര്‍ട്ട് പരാമര്‍ശിച്ച ഹോം സെക്രട്ടറി ഇനി ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാകില്ലെന്നും ഉറപ്പ് പറഞ്ഞു. അതേസമയം, വംശീയ വിവേചനമെന്ന ആരോപണമുണ്ടായേക്കാം എന്ന ഭയത്താല്‍, നീതിനിര്‍വ്വഹണ സ്ഥാപനങ്ങള്‍ ഏഷ്യന്‍ വംശജരായ കുറ്റവാളികളെ പല കേസുകളിലും ഒഴിവാക്കുകയായിരുന്നു എന്നാണ് ചില വൈറ്റ്‌ഹോള്‍ വൃത്തങ്ങള്‍ പറയുന്നത്. പെണ്‍കുട്ടികളെയും യുവതികളെയും ആകര്‍ഷിച്ചു കൊണ്ടുപോയി ലൈംഗിക അടിമകളാക്കുകയും, വേശ്യാവൃത്തിയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന, പ്രധാനമായും പാക്കിസ്ഥാന്‍ വംശജര്‍ ഉള്‍പ്പെടുന്ന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions