പ്രതിഷേധം: ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനവും സ്റ്റാര്‍മര്‍ ഉപേക്ഷിച്ചു
യുകെയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഡിജിറ്റല്‍ ഐഡികള്‍ നല്‍കുമെന്ന പദ്ധതി ഉപേക്ഷിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പുതിയ യു-ടേണ്‍. അനധികൃത കുടിയേറ്റത്തിന് എതിരായ ആയുധമായി യുകെയില്‍ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കാന്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നായിരുന്നു സ്റ്റാര്‍മറുടെ പ്രഖ്യാപനം.
എന്നാല്‍ പ്രധാനമന്ത്രി പദത്തിലെ തന്റെ 13-ാമത്തെ യു-ടേണില്‍ ഐഡി സ്‌കീമില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ് സ്റ്റാര്‍മര്‍. 2029-ല്‍ ഡിജിറ്റല്‍ ഐഡി ആരംഭിക്കുമെങ്കിലും ഇത് ഓപ്ഷനലായിരിക്കും. ജോലിക്കാര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ മറ്റ് രേഖകള്‍ നല്‍കാന്‍ അനുമതി ഉണ്ടാകും.
സ്‌കീം നടപ്പാക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് ഔദ്യോഗികമായി ഡിജിറ്റല്‍ ഐഡി സ്വീകരിക്കേണ്ടി വരില്ല. പദ്ധതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത
More »
എന്‍എച്ച്എസില്‍ ഫ്ലൂവും നോറോവൈറസും ബാധിച്ച രോഗികളുടെ ഒഴുക്ക്; ഗുരുതരസ്ഥിതി പ്രഖ്യാപിച്ച് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍
വിന്റര്‍ ദുരിതം എന്‍എച്ച്എസിനെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തി. ഫ്ലൂ സീസണ് അല്‍പ്പം ശമനമായതിന് പിന്നാലെയായിരുന്നു കൊടുംതണുപ്പ് ഉണ്ടായത്. ഇതോടെ രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തുകയാണ് ചെയ്തത്.
ഫ്ലൂ, നോറോവൈറസ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് ഹെല്‍ത്ത് സര്‍വ്വീസ് സമ്മര്‍ദത്തില്‍ മുങ്ങിയത്. ഇതോടെ നാല് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ ഗുരുതരസ്ഥിതി പ്രഖ്യാപിച്ചിട്ടുണ്ട്. തണുപ്പുമായി ബന്ധപ്പെട്ട് ആരോഗ്യം കുറഞ്ഞവരും, പ്രായമായവരും കൂടുതലായി ആശുപത്രി ബെഡുകളിലേക്ക് പ്രവേശിപ്പിക്കപ്പെട്ടത് സ്ഥിതി വഷളാക്കി.
വര്‍ഷത്തിലെ ഈ സമയത്ത് ജീവനക്കാര്‍ക്കിടയിലും രോഗം പടരുകയാണ്. ഇത് ആശുപത്രികള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. റോയല്‍ സറേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, എപ്‌സം & സെന്റ് ഹെലിയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, സറേ &
More »
ഹെല്‍ത്ത് വര്‍ക്കറെന്ന പേരിലെത്തി കറി ഹൗസില്‍ ജോലി; വിസ ദുരുപയോഗം ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില്‍ അന്വേഷണം
ചില കുടിയേറ്റക്കാര്‍ വിസാ റൂട്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് നിയമാനുസൃതം എത്തുന്നവര്‍ക്കും വെല്ലുവിളിയാകുന്നു. കെയര്‍ വര്‍ക്കര്‍ വിസ കുടിയേറ്റക്കാരുടെ ഒഴുക്കിന് തടസം വന്നതോടെ എന്‍എച്ച്എസ് വിസ റൂട്ടില്‍ വ്യാപക ദുരുപയോഗം അരങ്ങേറിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അത് മാന്യമായി എത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
കെയര്‍ വര്‍ക്കറായി ബ്രിട്ടനിലെത്തിയ ബംഗ്ലാദേശി പൗരന്‍ ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ കറി വിളമ്പുന്ന വ്യക്തിയായി ചെന്നുപെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. 2023-ല്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ 26-കാരന്‍ ഇജാജ് അബിദ് റെഡ്‌വാന്‍ ഹ്രിദോയ് ചെഷയറിലെ ജുനൂണ്‍ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ജോലി ചെയ്യുന്നതായാണ് ഹോം ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. തൊട്ടടുത്തുള്ള കാരവാനിലായിരുന്നു ഇയാളുടെ താമസം.
More »
കുടിവെള്ളം കിട്ടാതെ കെന്റിലേയും സസെക്‌സിലേയും പതിനായിരക്കണക്കിന് പേര്‍ ദുരിതത്തില്‍
സസെക്‌സും കെന്റും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പതിനായിരക്കണക്കിന് പേര്‍ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. നാളെയോടെ മാത്രമേ പ്രശ്‌ന പരിഹാരമുണ്ടാകുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സസെക്‌സിലെ ഈസ്റ്റ് ഗ്രിന്‍സ്‌റ്റെഡില്‍ 16500 വീടുകളില്‍ വെള്ളം കൃത്യമായി ലഭിക്കുന്നില്ല. കെന്റിലെ ഹോള്ങ് ബോണ്‍, ഹെഡ് കോണ്‍, അള്‍കോംബ്, കിംഗ്‌സ് വുഡ്,സട്ടന്‍ വാലന്‍സ് തുടങ്ങിയ സ്ഥലങ്ങളിലെ 4500 വീടുകളും പ്രതിസന്ധിയിലാണ്. പലയിടത്തും വെള്ളം നേരിയ അളവിലാണ് ലഭിക്കുന്നത്. ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധിയില്‍ ക്ഷമ ചോദിച്ച സൗത്ത് ഈസ്റ്റ് വാട്ടര്‍ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വെള്ളം എത്തിച്ചു നല്‍കുമെന്നറിയിച്ചു.
കനത്ത തണുപ്പും കാലാവസ്ഥാ പ്രശ്‌നങ്ങളും വിതരണ പ്രതിസന്ധിയ്ക്ക് കാരണമായി. ബോട്ടിലുകള്‍ വിതരണം ചെയ്യുന്ന സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ വാഹന തിരക്കും ഗതാഗത കുരുക്കുമാണ്.
വെള്ളവിതരണം വേഗത്തില്‍
More »
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്ലീല ചാറ്റിങ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഓണ്‍ലൈനിലൂടെ അശ്ലീല ചാറ്റിങ് നടത്തിയതിന് യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഗുരീത് ജീതേഷ് എന്ന ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. കവന്‍ട്രി റെഡ് ലെയ്‌നില്‍ ജിതേഷ് താമസിച്ചിരുന്ന ഗുരിത് യുകെയിലെത്തിയിട്ട് മൂന്നുമാസം മാത്രം പിന്നിടുമ്പോഴാണ് അശ്ലീല ചാറ്റിന്റെ പേരില്‍ പിടിയിലായത്.
14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയത്. ഗുരീതിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങില്‍ നിന്ന് പുറത്താക്കി.
അറസ്റ്റുമായി ബന്ധപ്പെട്ട വീഡിയോയില്‍ ഗുരീത് മാപ്പു ചോദിക്കുന്നുണ്ട്. ക്ഷമിക്കണം. എനിക്ക് ഒരു വാണിങ് തന്ന് പറഞ്ഞുവിട്ടൂടെ എന്ന് ഗുരീതിന്റെ ചോദ്യത്തിന് ജനലിലൂടെ പുറത്തേക്ക് നോക്ക്, അത് പൊലീസാണ്. വൈകിപ്പോയ സ്ഥിതിക്ക്
More »
ബോള്‍ട്ടണില്‍ ടാക്സിയും കാറും കൂട്ടിയിടിച്ച് മൂന്ന് കൗമാരക്കാരടക്കം 4 പേര്‍ കൊല്ലപ്പെട്ടു
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബോള്‍ട്ടണില്‍ ടാക്സിയും കാറും കൂട്ടിയിടിച്ച് വന്‍ അപകടം. അര്‍ധരാത്രിക്ക് ശേഷം നടന്ന വാഹന കൂട്ടിയിടിയില്‍ മൂന്ന് കൗമാരക്കാരടക്കം നാല് പേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വെയ്ഗന്‍ റോഡില്‍ പുലര്‍ച്ചെ 12.45 ഓടെ ടാക്സിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് (GMP) അറിയിച്ചു. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ മരിച്ചവരില്‍പ്പെടുന്നു. ഇരുണ്ട നിറത്തിലുള്ള സിട്രോണ്‍ ടാക്സിയും ചുവപ്പ് നിറത്തിലുള്ള സീറ്റ് കാറുമാണ് അപകടത്തില്‍പ്പെട്ടത്.
18 വയസുള്ള രണ്ട് പേരും 19 വയസുള്ള ഒരാളും 50 വയസുള്ള ഒരാളുമാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് . കാറില്‍ കുടുങ്ങിയവരെ അഗ്നിശമന സേന കട്ടിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസ്ഥലത്തെ കാഴ്ചകള്‍'വളരെ ഭീതിജനകമായിരുന്നു' എന്ന്
More »
സ്‌കില്‍ഡ് വര്‍ക്കര്‍ മുതല്‍ ഇന്‍ഡിവിജ്വല്‍ വിസകള്‍ക്ക് വരെ ഉയര്‍ന്ന ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡ് നിര്‍ബന്ധമാക്കിയത് പ്രാബല്യത്തില്‍
യുകെ വിസയ്ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ നിലവാരം ഉയര്‍ത്തിയ ഗവണ്‍മെന്റ് നടപടി പ്രാബല്യത്തിലായി. പല വര്‍ക്ക് റൂട്ടുകള്‍ക്കും ഇനി പുതുക്കിയ ഭാഷാ നിലവാരമാണ് പ്രകടിപ്പിക്കേണ്ടി വരിക. സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കേല്‍ അപ്പ് വര്‍ക്കര്‍, ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വിസ എന്നിവയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരമാണ് തെളിയിക്കേണ്ടത്.
സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നിവയിലെ നിലവാരം ബി 1 എന്നതില്‍ നിന്നും ബി2-ലേക്കാണ് ഉയര്‍ത്തിയത്. കോമണ്‍ യൂറോപ്യന്‍ ഫ്രേംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് അടിസ്ഥാനമാക്കിയാണ് പുതിയ പരിധി. നിലവില്‍ വിസയുള്ളവരെ ഇത് ബാധിക്കില്ലെങ്കിലും വിസാ മാറ്റങ്ങള്‍ വരുത്താന്‍ സമയമായാല്‍ പുതിയ നിബന്ധനകള്‍ പാലിക്കേണ്ടി വരും.
വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്ന എംപ്ലോയേഴ്‌സിന് ഭാഷാ നിയമമാറ്റം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്.
More »
ബ്രിട്ടനില്‍ വീണ്ടും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ആംബര്‍ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ബ്രിട്ടനില്‍ ശൈത്യകാല ദുരിതം ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് മെറ്റ് ഓഫീസ്. മഞ്ഞിനും, ഐസിനുമുള്ള മുന്നറിയിപ്പ് അപ്‌ഗ്രേഡ് ചെയ്ത് ഇപ്പോള്‍ ആംബറിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. ഇതോടെ പല ഭാഗങ്ങളിലും ഒരടി വരെ മഞ്ഞുവീഴ്ച നേരിടുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഗൊറെറ്റി കൊടുങ്കാറ്റ് വിതച്ച വിനാശത്തിന്റെ ആഘാതത്തില്‍ നിന്നും രാജ്യം മുക്തമാകുന്നതിന് മുന്‍പാണ് ഈ അവസ്ഥ.
ഞായറാഴ്ച പുലര്‍ച്ചെ 3 മുതലാണ് ആംബര്‍ മുന്നറിയിപ്പ് നിലവില്‍ വന്നത്. നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലണ്ട് മുതല്‍ സെന്‍ട്രെല്‍ സ്‌കോട്ട്‌ലൻഡ് വരെ ഇതിന് പ്രാബല്യമുണ്ടാകും. നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ ഐസും, മഞ്ഞും മൂലമുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്
More »
16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കണം; ടീച്ചിംഗ് യൂണിയന്‍
പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ഏറ്റവും വലിയ അധ്യാപക യൂണിയന്‍. കുട്ടികളുടെ മാനസിക ആരോഗ്യവും, ശ്രദ്ധയും ബാധിക്കപ്പെടുന്നുവെന്ന ആശങ്കയാണ് ഇതിലേക്ക് നയിക്കുന്നത്.
കുട്ടികളെ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ അനുവദിക്കുന്ന ടെക് കമ്പനികള്‍ക്ക് വന്‍ പിഴ ഏര്‍പ്പെടുത്തുന്ന വിധത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാണ് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്‌യുഡബ്യുടി ആവശ്യപ്പെടുന്നു. എലണ്‍ മസ്‌കിന്റെ ഗ്രോക് എഐ ടൂള്‍ സ്ത്രീകളുടെയും, കുട്ടികളുടെയും ചിത്രങ്ങള്‍ ഡിജിറ്റലായി വിവസ്ത്രമാക്കാന്‍ സഹായിക്കുന്നുവെന്ന് ഈ മാസം വിവരം പുറത്തുവന്നതോടെയാണ് ഓണ്‍ലൈന്‍ സുരക്ഷാ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചത്.
ഓസ്‌ട്രേലിയയാണ് ആദ്യമായി 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച് നിയമം നടപ്പാക്കിയത്. എന്നാല്‍
More »