യു.കെ.വാര്‍ത്തകള്‍

ട്രംപ് മാതൃകയില്‍ വിദേശ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ പിന്തുണച്ചു ടോറി നേതാവ്
ലണ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാതൃകയില്‍ യുകെയിലും വിദേശ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക പ്രായോഗികമായിരിക്കുമെന്ന് യുകെ പാര്‍ലമെന്റ് പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിന്റെ നേതാവ് കെമി ബാഡ്‌നോക്ക്. ആരൊക്കെ രാജ്യത്തേക്ക് വരണമെന്നും എത്ര നാള്‍ താമസിക്കണമെന്നും ആരാണ് പോകേണ്ടതെന്നുമെല്ലാം പാര്‍ലമെന്റിന് തീരുമാനിക്കാന്‍ കഴിയണം. യാത്രാ വിലക്ക് പോലുള്ള നടപടികളിലൂടെ വേണം ഇക്കാര്യങ്ങള്‍ നടപ്പാക്കാനെന്നും ബാഡ്‌നോക്ക് ചൂണ്ടിക്കാട്ടി. ഇതെല്ലാം പ്രായോഗികമാക്കാവുന്ന സാഹചര്യങ്ങള്‍ രാജ്യത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇത്തരമൊരു അഭിപ്രായം പങ്കുവച്ചതിലൂടെ ട്രംപിന്റെ തീരുമാനത്തോട് താന്‍ യോജിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും ട്രംപ് യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക താന്‍ കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അനധികൃത

More »

യുകെയിലെ മരുന്ന് ക്ഷാമത്തില്‍ ബുദ്ധിമുട്ടി കാന്‍സര്‍ രോഗികള്‍; മുന്നറിയിപ്പുമായി ഫാര്‍മസിസ്റ്റുകള്‍
യുകെയിലെ മരുന്ന് ക്ഷാമത്തില്‍ വലഞ്ഞ് കാന്‍സര്‍ രോഗികള്‍. മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കാതെ വരുന്നതിനാല്‍ കാന്‍സര്‍ രോഗികള്‍ ഭക്ഷണം ഒഴിവാക്കിയും, ഡോസുകള്‍ റേഷന്‍ ചെയ്തും, മരുന്നുകള്‍ക്കായി 30 മൈല്‍ വരെ യാത്ര ചെയ്തും ബുദ്ധിമുട്ടുന്നതായാണ് ഫാര്‍മസിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. യുകെ നേരിട്ടതില്‍ വെച്ച് ഏറ്റവും ദുരിതം നിറഞ്ഞ ക്ഷാമമാണ് ഇപ്പോഴത്തേതെന്നാണ് ഫാര്‍മസിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. സുപ്രധാന കാന്‍സര്‍ മരുന്നായ ക്രിയോണ്‍ സ്‌റ്റോക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണെന്ന് 96% ഫാര്‍മസികളും പറയുന്നു. പാന്‍ക്രിയാ കാന്‍സര്‍ ബാധിച്ച ആയിരക്കണക്കിന് രോഗികള്‍ക്ക് കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ ഈ ടാബ്‌ലെറ്റുകള്‍ ആവശ്യമാണ്. എന്നാല്‍ ഒരു വര്‍ഷത്തോളമായി ക്രിയോണിന്റെ യുകെ സപ്ലൈ കുറഞ്ഞ നിലയിലാണ്. ഈ മരുന്ന് കിട്ടാതെ വരുന്നതോടെ ഈ രോഗികള്‍ അപകടകരമായ പോഷണക്കുറവും, ഭാരക്കുറവും നേരിടും.

More »

പിറവം പാമ്പാക്കുട സ്വദേശി മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍
മലയാളിയെ മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി. റ്റി. ദീപു (47) ആണ് മരിച്ചത്. മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ചിക്കന്‍ പോക്സ് ബാധിച്ചതിനെ തുടര്‍ന്നുള്ള അവധിയിലായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവധിക്ക് ശേഷം വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്താതിനെ തുടര്‍ന്ന് റസ്റ്ററന്റ് ജീവനക്കാരന്‍ താമസ സ്ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ചിക്കന്‍ പോക്സ് ആയിരുന്നതിനാല്‍ ദീപുവിന് ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ നിന്നും താല്‍കാലികമായി താമസം മാറ്റിയിരുന്നു. ഭാര്യ : നിഷ ദീപു. മക്കള്‍ : കൃഷ്ണപ്രിയ, വിഷ്ണുദത്തന്‍, സേതുലക്ഷ്മി. പിറവം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയില്‍

More »

യുകെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം ജൂണ്‍ 30 വരെ മാത്രം
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്ന യുകെ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം അവസാനിപ്പിക്കുന്നു. പകരം സ്‌കീം ഇല്ലാതെയാണ് അവസാനിപ്പിക്കുന്നത്. നിലവിലെ സ്‌കീം പുതിയ ഹോം ലോണുകളില്‍ ജൂണ്‍ 30 വരെയാണ് നിലവിലുള്ളത് ലെന്‍ഡര്‍മാരെ 95% ഹോം ലോണ്‍ നല്‍കാന്‍ പ്രോത്സാഹിപ്പിച്ചിരുന്ന സ്‌കീം ആണ് ഗവണ്‍മെന്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇതിന് പകരം ഒരു സ്‌കീം ഉണ്ടാകുമെന്ന് ലേബര്‍ ഗവണ്‍മെന്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2021 ഏപ്രിലില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം ഉപയോഗിച്ച് ചെറിയ ഡെപ്പോസിറ്റില്‍ വീട് വാങ്ങാന്‍ മലയാളികളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് സാധിച്ചിരുന്നു. പ്രോപ്പര്‍ട്ടി മൂല്യത്തില്‍ 80 മുതല്‍ 95 ശതമാനം വരെ മോര്‍ട്ട്‌ഗേജ് ലഭിക്കുന്ന സ്‌കീമിന് ഗ്യാരണ്ടി നിന്നിരുന്നത് ഗവണ്‍മെന്റായിരുന്നു. ഇതുപ്രകാരം കടമെടുത്തവര്‍

More »

അതിവേഗം പടരുന്ന 'നിംബസ്' കോവിഡ് വേരിയന്റ് സമ്മറില്‍ യുകെയില്‍ വ്യാപിക്കുമെന്ന് ആശങ്ക
കോവിഡ് വേരിയന്റുകളെ ഇപ്പോള്‍ ജനം വലിയ തോതില്‍ ഭയപ്പെടുന്നില്ല. വൈറസ് പനി പോലെ ബാധിച്ച് കടന്നുപോകുന്നുവെന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി ഒരു പുതിയ വേരിയന്റ് വരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സമ്മറില്‍ കോവിഡ് ഇന്‍ഫെക്ഷനുകള്‍ പടര്‍ത്താന്‍ ശേഷിയുള്ള വേരിയന്റ് വ്യാപിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിംബസ് എന്ന് പേരുനല്‍കിയിട്ടുള്ള ഈ വേരിയന്റ് കോവിഡിന്റെ അതീതീവ്ര ശേഷിയുണ്ടായിരുന്ന ഒമിക്രോണ്‍ വൈറസില്‍ നിന്നും രൂപമെടുത്തതാണ്. നിലവില്‍ ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ കേസുകള്‍ കുതിച്ചുയരാന്‍ ഈ വേരിയന്റ് ഇടയാക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ നിലവില്‍ നിംബസ് ബാധിച്ച 13 കേസുകള്‍ മാത്രമാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഈ സ്ഥിതി താല്‍ക്കാലികമാണെന്നും, വേരിയന്റ്

More »

40 പൗണ്ടുള്ള ജിപി അപ്പോയിന്റ്‌മെന്റ് കിട്ടുന്നില്ല; എ&ഇയില്‍ എന്‍എച്ച്എസിന് ചെലവ് 400 പൗണ്ട്
എന്‍എച്ച്എസ് ജിപി അപ്പോയിന്റ്‌മെന്റ് കിട്ടാക്കനിയായി തുടരുന്നത് എന്‍എച്ച്എസിനും, രോഗികള്‍ക്കും, നികുതിദായകര്‍ക്കും കനത്ത തിരിച്ചടിയാവുന്നു. എന്‍എച്ച്എസിന് 40 പൗണ്ട് ചെലവുള്ള ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ വരുന്ന രോഗികള്‍ എ&ഇയില്‍ എത്തുമ്പോള്‍ ചെലവ് 400 പൗണ്ടായി ഉയരുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസ് എ&ഇകളിലേക്ക് ഇവിടെ ചികിത്സ ആവശ്യമില്ലാത്ത നിരവധി രോഗികള്‍ എത്തിച്ചേരുന്നതായി ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നു. ഇത് രോഗികള്‍ക്കും, നികുതിദായകര്‍ക്കും ക്ഷീണമാണ്. 450 മില്ല്യണ്‍ ചെലവിട്ട് എ&ഇകളില്‍ ചികിത്സ ആവശ്യമില്ലാത്തവര്‍ക്കുള്ള പരിചരണം ഉറപ്പാക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി അതേ ദിവസം ചികിത്സ കിട്ടുന്ന 40 എമര്‍ജന്‍സി കെയര്‍ യൂണിറ്റുകളും, അര്‍ജന്റ് ട്രീറ്റ്‌മെന്റ് സെന്ററുകളും സ്ഥാപിക്കാനും, എത്തിച്ചേരുന്ന ദിവസം തന്നെ രോഗികള്‍ക്ക്

More »

പോര്‍ട്‌സ്മൗത്തിലെ വീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍
പോര്‍ട്‌സ്മൗത്തില്‍ ഒരു വീട്ടില്‍സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയായിരുന്നു പോര്‍ട്‌സ്മൗത്തിലെ വീട്ടില്‍ സമന്ത മര്‍ഫി എന്ന 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഹാംപ്ഷയര്‍ - ഐല്‍ ഓഫ് വൈറ്റ് കോണ്‍സ്റ്റാബുലറിയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതുമായി ബന്ധപ്പെട്ട്, വിലപ്പെട്ട വസ്തുക്കള്‍ അടങ്ങിയ ഒരു സ്യൂട്ട്‌കേസ് പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഇതിനോടകം രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്. പീറ്റേഴ്സ്ഫീല്‍ഡില്‍ നിന്നും, ഹാവന്റില്‍ നിന്നുമുള്ള ആളുകളാണ് പിടിയിലായിരിക്കുന്നത്. ഇരുവര്‍ക്കും 32 വയസാണ് പ്രായം. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് വളരെ പ്രധാന തെളിവായി ഒരു ഗോള്‍ഡ് സ്യൂട്ട്‌കേസ് ഉണ്ടെന്നും അത് ഇപ്പോഴും പോര്‍ട്‌സ്മൗത്തില്‍ തന്നെ ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പോലീസ്

More »

സര്‍ജറിക്കും, ചികിത്സയ്ക്കുമായി രോഗികള്‍ക്ക് നീണ്ട കാത്തിരിപ്പെന്ന്; രോഗം പടരാന്‍ വഴിയൊരുക്കുന്നു
ബ്രിട്ടനില്‍ രോഗം തിരിച്ചറിയുന്നതിനും, ചികിത്സിക്കുന്നതിലും നേരിടുന്ന കാലതാമസങ്ങള്‍ രോഗം പടരാന്‍ വഴിയൊരുക്കുന്നു. ഇതിന് കാരണമാകുന്നത് വേഗത്തില്‍ ചികിത്സ നല്‍കാന്‍ പര്യാപ്തമായ തോതില്‍ എന്‍എച്ച്എസില്‍ ജീവനക്കാര്‍ ഇല്ലാത്തതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്‍എച്ച്എസില്‍ റേഡിയോളജിസ്റ്റുകളുടെയും, ഓങ്കോളജിസ്റ്റുമാരുടെയും ക്ഷാമം വളരെ രൂക്ഷമാണ്. ഇതുമൂലം രോഗികള്‍ക്ക് സര്‍ജറി, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയ്ക്കായി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുന്നു. ഒരു കണ്‍സള്‍ട്ടന്റ് ചികിത്സ റിവ്യൂ ചെയ്യണമെങ്കില്‍ പോലും ഈ കാത്തിരിപ്പ് വേണ്ടിവരുന്നു. ഇത് ആളുകളില്‍ രോഗം പടരാനാണ് കാരണമാകുന്നത്. ഇതോടെ ചികിത്സ ഫലപ്രദമാകാനുള്ള സാധ്യത കുറയുകയും, മരണസാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നതായി റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്‌സ് പറയുന്നു. സ്‌കാനും, എക്‌സ്‌റേയും ഉള്‍പ്പെടെ ടെസ്റ്റുകള്‍ക്കും, ചികിത്സയ്ക്കും

More »

മഴയും കാറ്റുമായി ഈ ആഴ്ച ദുരിത കാലാവസ്ഥ; അടുത്തയാഴ്ച താപനില ഉയരും
യുകെയില്‍ ഈയാഴ്ച ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ മാസം ലഭിച്ച മഴയുടെ അത്രയും അളവില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. യുകെയുടെ തെക്കന്‍ ഭാഗങ്ങളില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഏകദേശം 30 മില്ലിമീറ്റര്‍ മഴ പെയ്യുമെന്നും, പകല്‍ സമയത്ത് 50 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ 32.8 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് ഒരു മാസത്തിലെ സാധാരണ ശരാശരിയുടെ നേര്‍ പകുതിയാണ്. ശനിയാഴ്ച കൂടുതല്‍ ശക്തമായ തോതില്‍ കനത്ത മഴയും, ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഉണ്ടാകാനും തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions