Don't Miss

ജനനനിരക്ക് കൂട്ടാന്‍ റഷ്യയില്‍ 'മിനിസ്ട്രി ഓഫ് സെക്‌സ്' പരിഗണനയില്‍
റഷ്യയില്‍ ജനനനിരക്ക് കുത്തനെ ഇടിയുന്നത് പരിഹരിക്കാന്‍ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം പരിഗണനയില്‍. പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്‌റ്റാനിയയാണ് ഇത് സംബന്ധിച്ച നിവേദനം പരിഗണിക്കുന്നത്. ജനനനിരക്ക് കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം പുട്ടിന്‍ നേരത്തെ നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പക്ഷേ, രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നതെന്നും പുട്ടിന്‍ പറഞ്ഞു. അതേസമയം ജനനനിരക്ക് ഉയര്‍ത്താനുള്ള നടപടികള്‍ എടുക്കണമെന്നും പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ

More »

ലണ്ടന്‍ ഫാഷന്‍ വീക്കില്‍ മൊട്ടിട്ട പ്രണയം; കൊല്ലം സ്വദേശിക്ക് വധുവായി ലണ്ടന്‍ സുന്ദരി
കൊല്ലം : ലണ്ടന്‍ ഫാഷന്‍ വീക്കില്‍ മൊട്ടിട്ട പ്രണയത്തില്‍ കൊല്ലം സ്വദേശിക്ക് വധുവായി ലണ്ടന്‍ സുന്ദരി. കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ മലയാളത്തനിമയില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ കഴിഞ്ഞ ദിവസം ഇരുവരും ഒന്നായി. കൊല്ലം നെടുമണ്‍കാവ് സ്വദേശി കെ.എസ്. ഹരികൃഷ്ണനും (30) ലണ്ടന്‍ സ്വദേശി ഇന്‍ഡേര ടമാര ഹാരിസണുമാണ് (25) വിവാഹിതരായത്. ലണ്ടനില്‍ സ്വന്തം നിലയില്‍ പി.ആര്‍ ഏജന്‍സി നടത്തുകയാണ് ഇന്‍ഡേര. ലാറ്റക്‌സ് ഷീറ്റുകള്‍ ചെറിയ പാനലുകളാക്കി അതില്‍ വ്യത്യസ്ത ശൈലിയിലുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കുന്ന ഹാരി (HAARI) എന്ന ലോകോത്തര ബ്രാന്‍ഡിന്റെ ഉടമയാണ് ഹരി. രണ്ടു വര്‍ഷം മുന്‍പ് ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ലാറ്റക്സ് വസ്ത്രമൊരുക്കുന്നതിനിടെയാണ് ഹരിയും ഫാഷന്‍ ഷോയുടെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ഇന്‍ഡേരയും പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും കതിര്‍ മണ്ഡപത്തിലെത്തിച്ചത്. പച്ച നിറത്തിലുള്ള

More »

'നാടകാ'ന്തം 'ദിവ്യ'ദര്‍ശനം
രണ്ടാഴ്ച നീണ്ട 'ഒളിച്ചേ കണ്ടേ' കളിയ്ക്കു സമാപനം. പോലീസും പിപി ദിവ്യയും ജനത്തിന് മുന്നില്‍ പ്രത്യക്ഷരായി. പാര്‍ട്ടിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുപോലെ തണലേകിയ ദിവ്യയ്ക്ക് കോടതിയുടെ വക പ്രഹരമാണ് തിരിച്ചടിയായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെ കാര്യങ്ങള്‍ നടന്നു. കണ്ണപുരത്തുവെച്ചാണ് ദിവ്യയും പോലീസും 'നാടകീയമായി' കാണുന്നത്. പോലീസ് വഴിയില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തെന്നും അതല്ല താന്‍ കീഴടങ്ങിയതാണെന്നു ദിവ്യയും പറയുന്നു. രണ്ടായാലും അതും തിരക്കഥയുടെ ഭാഗം തന്നെ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്നുമണിക്കൂറോളം ചോദ്യംചെയ്യലൊക്കെയുണ്ടായിരുന്നു. ഏതായാലും മുന്‍കൂര്‍ജാമ്യം കിട്ടുമോയെന്നറിയാന്‍ കാത്ത ദിവ്യക്കും പോലീസിനും കോടതി വിധി അടിയായി. അതോടെ അറസ്റ്റും ചോദ്യം ചെയ്യലും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കലും ഒക്കെ വേണ്ടിവന്നു. തളിപ്പറമ്പിലെ

More »

മിഡില്‍ ഈസ്റ്റ് പൊട്ടിത്തെറിക്കുന്നു, യുഎന്‍ നിരീക്ഷിച്ചും ചിന്തിച്ചും ഇരിക്കുന്നു- റോം കത്തുമ്പോള്‍ നീറോ ഓടക്കുഴല്‍ വായിക്കുകയായിരുന്നു
ഇസ്രായേലും പലസ്തീന്‍ ജനതയും തമ്മില്‍ സജീവമായ സായുധ പോരാട്ടം നടക്കുന്നുണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. ലെബനന്‍, സിറിയ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലേക്കും ഇത് ഇതിനകം വ്യാപിച്ചു. യുഎസ് നല്‍കുന്ന നിരുപാധിക പിന്തുണ കണക്കിലെടുത്ത്, സാധ്യമായ ഒത്തുതീര്‍പ്പിലേക്ക് നയിച്ചേക്കാവുന്ന വെടിനിര്‍ത്തലിന് ഇസ്രായേല്‍ സര്‍ക്കാര്‍ തയ്യാറല്ല. മിഡില്‍ ഈസ്റ്റില്‍ നിന്ന് മാറി, മേല്‍പ്പറഞ്ഞ സംഘര്‍ഷവുമായി ബന്ധമില്ലാത്ത, യൂറോപ്പ് യുക്രൈനും റഷ്യയും തമ്മിലുള്ള സജീവമായ മറ്റൊരു സായുധ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയും ഗണ്യമായ ഒരു പരിധിവരെ പങ്കെടുക്കുകയും ചെയ്യുന്നു, മുമ്പത്തേതിന് നാറ്റോയും യൂറോപ്യന്‍ യൂണിയനിലെ പ്രധാന രാജ്യങ്ങളും സമഗ്രമായി പിന്തുണച്ചു. . റഷ്യയുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ തയ്യാറല്ലെങ്കില്‍, അത് ആരംഭിച്ച റഷ്യ പരാജയപ്പെടുന്നതുവരെ യുക്രൈന്‍ വിമുഖത കാണിക്കുന്നു. ഈ രണ്ട് സംഘട്ടനങ്ങളും ലോകത്തെ

More »

പ്രസവാവധി കഴിഞ്ഞെത്തിയ ഇന്ത്യക്കാരി വീണ്ടും ഗര്‍ഭിണി: പിരിച്ചുവിട്ട കമ്പനിയ്ക്ക് 31 ലക്ഷം രൂപ പിഴ
പ്രസവാവധി കഴിഞ്ഞെത്തിയ ഇന്ത്യന്‍ വംശജയായ ജീവനക്കാരി വീണ്ടും ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ഗ്രേഡ് പ്രൊജക്ട്സില്‍ ഓഫീസ് അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന നികിത തിച്ചനാണ് രണ്ടാമതും ഗര്‍ഭിണിയായതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നികിതയ്ക്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്പനിയോട് ട്രിബ്യൂണല്‍ ഉത്തരവിട്ടു. 2021 ഒക്ടോബറിലാണ് അവര്‍ ഈ സ്ഥാപനത്തില്‍ ജോലിക്കു കയറുന്നത്. ജോലിക്ക് കയറി ഏതാനും നാളുകള്‍ക്ക് ശേഷം അവര്‍ ഗര്‍ഭിണിയായുകയും 2022 ജൂണില്‍ പ്രസവാവധിക്ക് കയറുകയും ചെയ്തു. കുഞ്ഞിന് ജന്മം നല്‍കി തിരികെ ജോലിക്ക് കയറാന്‍ നോക്കുമ്പോഴാണ് അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. 2023 ഫെബ്രുവരിയില്‍ ജോലിക്ക് തിരികെ കയറുന്നതിന്

More »

ആകാശത്ത് വെച്ച് പൈലറ്റ് കുഴഞ്ഞു വീണുമരിച്ചു; ന്യൂയോര്‍ക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത് വിമാനം
സിയാറ്റില്‍ നിന്നും ഇസ്താംബൂളിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് അധികം താമസിയാതെ പൈലറ്റ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് വിമാനം തിരിച്ചു വിട്ടു. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ഈ അസാധാരണ സാഹചര്യം നേരിട്ടത്. 59കാരനായ ഐല്‍സെഹിന്‍ പെലിവാന്‍ എന്ന പൈലറ്റിന് മറ്റു ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനം സുരക്ഷിതമായി ഇറങ്ങുന്നതിനു മുന്‍പ് മരണം സംഭവിച്ചു. കോ- പൈലറ്റ് ആയിരുന്നു യാത്രക്കാരുമായിവിമാനം സുരക്ഷിതമായി ഇറക്കിയത്. ചൊവ്വാഴ്ച രാത്രി എയര്‍ബസ് എ 350 വിമാനം സിയാറ്റിലില്‍ നിന്നും പറന്നുയര്‍ന്നതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. കാനഡക്ക് മുകളിലൂടെ വടക്കോട്ട് പറക്കേണ്ടിയിരുന്ന വിമാനം പക്ഷെ തെക്ക് ഭാഗത്തേക്ക് തിരിച്ച് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ബുധനാഴ്ച പ്രാദേശിക സമയം വെളുപ്പിന് 6 മണിക്ക് മുന്‍പായി്യുട്ടാണ് ഇത് ഇറങ്ങിയത്.

More »

ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ വര്‍ക്ക് ആന്റ് ഹോളിഡേ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍
ഒക്ടോബര്‍ ഒന്ന് മുതല്‍ വര്‍ക്ക് ആന്റ് ഹോളിഡേ വീസ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നുള്ള ആയിരം പേര്‍ക്ക് വീതം വിസ ലഭിക്കും. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്ക് ആന്റ് ഹോളിഡേ വിസയാണ് ലഭിക്കുക. ഇത് പ്രകാരം 18 നും 30 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇത്തരത്തില്‍ വിസ ലഭിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഓസ്‌ട്രേലിയയില്‍ താത്കാലികമായി താമസിക്കാം. ഇതിനുള്ള മാനദണ്ഡങ്ങള്‍ ഓസ്‌ട്രേലിയ നിശ്ചയിക്കുന്നതാണ്. ഇന്ത്യ ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ 2022 ഡിസംബര്‍ മാസത്തിലാണ് നിലവില്‍ വന്നത്. ഇതില്‍ ഒപ്പുവച്ച സുപ്രധാനമായ ഒന്നായിരുന്നു വര്‍ക്ക് ആന്റ് ഹോളിഡേ വിസ. കരാര്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിനായുള്ള

More »

സ്വിറ്റ്‌സര്‍ലന്റിലെ പുതിയ മരണ പേടകം സാര്‍കോ പോഡ് ആദ്യ ജീവന്‍ എടുത്തു!
വലിയ രോഗത്തിൽ പിടിയിലകപ്പെട്ട, മരണം പ്രതീക്ഷിച്ചു കഴിയുന്നവര്‍ക്ക് 'സുഖ മരണം' ഒരുക്കാന്‍ സ്വിറ്റ്‌സര്‍ലന്റിലെ പുതിയ മരണ പേടകം സാര്‍കോ പോഡ്. സാര്‍കോ പോഡ് എന്ന മരണയന്ത്രത്തിനുള്ളില്‍ കയറി ബട്ടന്‍ അമര്‍ത്തി ആദ്യമായി മരണം വരിച്ചത് ഒരു വനിതയാണെന്ന് ഈ യന്ത്രത്തിന്റെ സ്രഷ്ടാവ് അവകാശപ്പെടുന്നു. ഒരു പേടകത്തിന്റെ രൂപത്തിലുള്ളതാണ് സാര്‍കോ പോഡ് എന്ന മരണയന്ത്രം. അതിനകത്തു കയറി ഭദ്രമായി അടച്ചു പൂട്ടിയതിന് ശേഷം അതിനുള്ളിലെ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി. നൈട്രജന്‍ വാതകം അതിലേക്ക് ഒഴുകിയെത്തി, ഓക്സിജന്‍ ലഭ്യമല്ലാതാക്കി അതിവേഗം മരണത്തെ കൊണ്ടുവരും. വടക്കന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ മെരിസസന്‍ എന്ന പട്ടണത്തിനടുത്തുള്ള ഒരു വനമേഖലയിലാണ് ഈ മരണയന്ത്രം ഒരുക്കിയിരിക്കുന്നത്. ഈ പേടകത്തിലെ ജനല്‍ മരണം ആഗ്രഹിക്കുന്നവര്‍ക്ക് ചുറ്റുമുള്ള വൃക്ഷങ്ങളും നീലാകാശവുമെല്ലാം കണ്ട് സമാധാനത്തോടെ മരിക്കാന്‍ സൗകര്യമൊരുക്കും. 64 കാരിയായ

More »

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാറിന്റെ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി വിലയിരുത്തി. നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട വിധിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ അഞ്ച് വര്‍ഷം മൗനം പാലിച്ചെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2019ല്‍ ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തിയത്. സംസ്ഥാന സര്‍ക്കാരിനെ കേസില്‍ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന നിലപാടാണ് ഹൈക്കോടതിയുടേത്. വാദത്തിനിടെ ഉണ്ടായ ഒരു പരാമര്‍ശമായിരുന്നില്ല വിഷയത്തില്‍ ഹൈക്കോടതിയുടേത്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തല്‍ ഹൈക്കോടതി ഉത്തരവില്‍ എഴുതി വെക്കുകയായിരുന്നു. ഇത് വിഷയത്തിന്റെ ഗൗരവം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions