ആരോഗ്യം

യുകെയിലെ മലയാളികളടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങളില്‍ വൈറ്റമിന്‍ ഡി ' ഭയപ്പെടുത്തുന്ന' അളവില്‍ കുറവ്, പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടികൂടും

ലണ്ടന്‍ : യുകെയിലെ മലയാളി സമൂഹം അടക്കമുള്ള ബ്ലാക്ക്, ഏഷ്യന്‍, ആന്‍ഡ് മൈനോറിറ്റി എത്നിക്ക് (ബിഎഎംഇ) വിഭാഗങ്ങളില്‍ വൈറ്റമിന്‍ ഡി ' ഭയപ്പെടുത്തുന്ന' അളവില്‍ കുറവ് ആണെന്ന് പഠനം. ഏഷ്യക്കാരില്‍ പകുതി ആളുകളും വിന്ററില്‍ ഈ കുറവ് അനുഭവിക്കുന്നുണ്ട്. കാല്‍ശതമാനത്തോളം കറുത്ത ആഫ്രിക്കക്കാര്‍ക്ക് വൈറ്റമിന്‍ കുറവ് നേരിടുന്നുണ്ട്. കൊറോണാവൈറസിനെ എതിരിടാന്‍ വൈറ്റമിന്‍ ഡി ആവശ്യമാണെന്ന് വാദം ഉയര്‍ന്നിരുന്നു. കൊറോണ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടികൂടുന്നതിന് ഇത് വഴിവയ്ക്കാം. വിന്ററില്‍ സ്ഥിതി ഗുരുതരമാവുന്നു.

കോവിഡ് ബാധിക്കുന്ന വലിയൊരു വിഭാഗത്തിന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് ആദ്യം വരെയുള്ള സമയത്ത് 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡി ദിവസേന കഴിക്കാനാണ് നൈസ് ആവശ്യപ്പെടുന്നത്. എല്ലുകളിലും, മസിലുകളിലും, പ്രതിരോധശേഷിയിലും ഇത് മൂലം രൂപപ്പെടുന്ന ആരോഗ്യ മികവുകളാണ് ഇതിന് കാരണം. വെയില്‍ കൊണ്ടാല്‍ ശരീരത്തില്‍ സ്വാഭാവികമായി രൂപപ്പെടുന്ന വൈറ്റമിന്‍ ഡി ശൈത്യകാലത്ത് ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.

ചര്‍മ്മം ഇരുണ്ട വ്യക്തികളില്‍ മെലാനിന്‍ അധികമായാണ് ഉള്ളത്. ഇതുമൂലം വൈറ്റമിന്‍ ഡി ഉത്പാദനം ഏറെ ബുദ്ധിമുട്ടാകും. ഇത് പലതരം ആരോഗ്യ പ്രശ്‌നങ്ങളിലേക്കും, ഇന്‍ഫെക്ഷനുകളിലേക്കും നയിക്കാം.

ബ്ലാക്ക്, ഏഷ്യന്‍, ആന്‍ഡ് മൈനോറിറ്റി എത്നിക്ക് (ബിഎഎംഇ) വിഭാഗങ്ങളില്‍ പെട്ട 25 വയസ് മുതലുള്ളവര്‍ക് പ്രത്യേക ആരോഗ്യ പരിശോധന പ്രദാനം ചെയ്യാന്‍ എന്‍എച്ച്എസ് തയ്യാറാകണമെന്ന നിര്‍ദേശവുമായി അടുത്തിടെ എംപിമാര്‍ രംഗത്തുവന്നിരുന്നു. ഇത്തരക്കാരില്‍ കൊറോണ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ തീര്‍ത്ത സാഹചര്യത്തിലാണീ നിര്‍ണായക നിര്‍ദേശം.

ഈ വിഭാഗക്കാരുടെ മോശപ്പെട്ട ആരോഗ്യത്തിന് അവരുടെ ജീവിതസാഹചര്യങ്ങള്‍ കാരണമാകുന്നുവെന്ന കാര്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും വിമണ്‍ ആന്‍ഡ് ഈക്വലിറ്റീസ് കമ്മിറ്റി ആവശ്യപ്പെടുന്നു. യുകെയില്‍ കോവിഡ് ബാധിച്ച് മരിച്ച ഹെല്‍ത്ത്കെയര്‍ വര്‍ക്കര്‍മാരില്‍ 63 ശതമാനം പേരും ബിഎഎംഇ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണെന്ന കാര്യവും തങ്ങള്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയെന്നും കമ്മിറ്റി വെളിപ്പെടുത്തുന്നു.

രാജ്യത്ത് കോവിഡ് ആദ്യ തരംഗം മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ഐസിയുവിലായവരില്‍ 34 ശതമാനം പേരും ബിഎഎംഇ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ഇന്റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നത്. ഇവരില്‍ 12 ശതമാനം പേര്‍ വൈറല്‍ ന്യൂമോണിയ ബാധിച്ച് അഡ്മിറ്റായവരായിരുന്നു. കോവിഡ് ബാധിച്ചാല്‍ വെളുത്തവര്‍ഗക്കാരേക്കാള്‍ മരിക്കാന്‍ ഇരട്ടി സാധ്യത കറുത്ത വര്‍ഗക്കാരാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് ഡാറ്റയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാനി പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ മരണസാധ്യത 1.7 ഇരട്ടിയാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

  • അമിത സോഷ്യല്‍ മീഡിയ ഉപയോഗം; യുവാക്കള്‍ക്ക് സന്തോഷം കുറയുന്നു
  • ആരോഗ്യ സെമിനാര്‍ 17 ന്
  • പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സഹായകരമായ ആധുനിക മരുന്ന് എന്‍എച്ച്എസില്‍
  • അല്‍ഷിമേഴ്‌സ് പടരുമോ ? ഓര്‍മ്മയെ കവരുന്ന രോഗം അഞ്ച് പേര്‍ക്കിടയില്‍ പിടിപെട്ടതായികണ്ടെത്തല്‍
  • കുപ്പിവെള്ളം റിസ്‌ക്കില്‍: ശരാശരി പ്ലാസ്റ്റിക് ബോട്ടില്‍ വെള്ളത്തില്‍ കാന്‍സറിന് കാരണമാകുന്ന 240,000 നാനോപ്ലാസ്റ്റിക് അംശം!
  • ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ അടിയന്തിര കാന്‍സര്‍ പരിശോധന നടത്തിയത് 30 ലക്ഷം പേര്‍
  • യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
  • അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍
  • ഇംഗ്ലണ്ടില്‍ ലംഗ് കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി എന്‍എച്ച്എസ് റോഡ് ഷോ
  • സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ തുടങ്ങിയ ഡിഒഎസി മരുന്ന് നാലായിരം പേരുടെ ജീവൻ രക്ഷിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions