വിദേശം

ഗര്‍ഭിണിയായ ഇന്ത്യക്കാരി മരിച്ചു; മണിക്കൂറുകള്‍ക്കകം രാജിവച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി



ലിസ്ബണ്‍: ചികിത്സ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നു വിനോദസഞ്ചാരിയായ ഇന്ത്യന്‍ യുവതി മരിച്ചു. യുവതിയുടെ മരണത്തിനു മണിക്കൂറുകള്‍ക്കം പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ മന്ത്രിസ്ഥാനം രാജിവച്ചു. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയയില്‍ നിന്ന് ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ 34 കാരിയായ ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരിക്ക് ഹൃദയാഘാതം ഉണ്ടായത്. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്റിയ മരിയ നിയോനാറ്റോളജി യൂണിറ്റ് നിറഞ്ഞിരുന്നതാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമായത്.

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് കണക്കിലെടുത്ത്, പോര്‍ച്ചുഗീസ് സര്‍ക്കാര്‍ ചില അടിയന്തര പ്രസവ സേവനങ്ങള്‍, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇത് ഗര്‍ഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തില്‍ അടിയന്തര പ്രസവ ശുശ്രൂഷ ലഭിക്കാതെ ഇന്ത്യന്‍ യുവതി മരിച്ചത്. മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തെടുത്തു.

എന്നാല്‍, യുവതി മരിച്ചു. മരണത്തെക്കുറിച്ച് പോര്‍ച്ചുഗല്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണവാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കം മന്ത്രി രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. കോവിഡ് 19 സമയത്ത് രാജ്യത്ത് വാക്‌സിന്‍ വിതരണം വിജയകരമായി കൈകാര്യം ചെയ്തതിന് ടെമിഡോയ്ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു.

കേരളത്തില്‍വരെ ചികിത്സാവീഴ്ചയുടെ പേരിലുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് പോര്‍ച്ചുഗല്‍ ആരോഗ്യ മന്ത്രിയുടെ നടപടി ശ്രദ്ധേയമാകുന്നത്.

  • കാനഡയിലെ ഇന്ത്യാക്കാര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം
  • അടിയും തിരിച്ചടിയും; കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി
  • വോക്കിംഗില്‍ കൊല്ലപ്പെട്ട പത്തു വയസുകാരിയുടെ പിതാവ് ഷെരീഫിനെ തേടി പാക് പോലീസും
  • കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും പിരിയുന്നു; 'അഗാധ സ്നേഹത്തില്‍' തുടരും!
  • ആമസോണ്‍ വനത്തില്‍ 4കുട്ടികളുടെ ജീവന്‍ രക്ഷിച്ചത് കപ്പ പൊടി
  • ട്രംപിനെതിരെ കുറ്റം ചുമത്തി, ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റ്
  • വൈറ്റ് ഹൗസിലേയ്ക്ക് ട്രക്ക് ഇടിച്ച് കയറ്റി അക്രമം; 19 വയസുള്ള ഇന്ത്യന്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
  • പീഡന കേസില്‍ ട്രംപിന് തിരിച്ചടി; 50 ലക്ഷം ഡോളര്‍ നഷ്ട പരിഹാരം നല്‍കണം
  • തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രസവിച്ചു
  • ട്രംപിനെതിരെ ബലാത്സംഗം ആരോപണവുമായി മാധ്യമപ്രവര്‍ത്തക ; പച്ചക്കള്ളമെന്ന് ട്രംപ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions