നാട്ടുവാര്‍ത്തകള്‍

'ലങ്കാദഹനം' നടത്തി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാര്‍

കൊളംബോ: കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയുടെ കിരീടധാരണത്തിനായി ആര്‍പ്പുവിളിച്ച പതിനായിരങ്ങളുടെ ഹൃദയം തകര്‍ത്തു തീമഴ വര്‍ഷിച്ച രോഹിത് ശര്‍മയും പിള്ളേരും എട്ടാം വട്ടം ഏഷ്യന്‍ കിരീടം ചൂടി. ശ്രീലങ്കയെ എല്ലാ രീതിയിലും മുക്കിക്കളഞ്ഞ കലാശപ്പോരില്‍ വിജയലക്ഷ്യമായ 51 റണ്‍സ് അനായാസം മറികടന്നാണ് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയത്.

മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. ആദ്യം ബാറ്റ്ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ 50ന് എല്ലാവരും പുറത്തായി. സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രീലങ്ക തകര്‍ന്നിടഞ്ഞു ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്.


സിറാജിന്റെ രണ്ടാം ഓവറില്‍ ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല. മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) എല്‍ബിഡബ്ലൂായി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന്റെ കയ്യില്‍ വിശ്രമിച്ചു. അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വ ബൗണ്ടറി നേടി. അവസാന പന്തില്‍ ധനഞ്ജയയെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു.

മൂന്നമത്തെ ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. അടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പുറകേ കുശാല്‍ മെന്‍ഡിനേയും സിറാജ് (17) മടക്കി


ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തകര്‍ച്ചയാണ് നേരിടേണ്ടിവന്നത്. 12 റണ്‍സെടുക്കുന്നതിനിടെ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് നഷ്ടമായിരുന്നു. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷന്‍ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം.

ഒരൊറ്റ ഓവറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ആ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ലങ്കയ്ക്ക് ആയില്ല. വെറും 92 പന്തില്‍ ഒരു ഏകദിന ഇന്നിംഗ്സ് അവസാനിച്ചു
ഇന്ത്യന്‍ ഓപ്പണറുമാര്‍ കാര്യങ്ങള്‍ വേഗത്തിലാക്കുക ആയിരുന്നു. ചെറിയ ലക്ഷ്യം മാത്രം ആയതിനാല്‍ ഇന്ത്യ രോഹിത്തിന് പകരം ഇഷാനെ ഓപ്പണിങ്ങില്‍ ഇറക്കി. ഗില്ലും ഇഷാനുമൊത്തുള്ള കൂട്ടുകെട്ട് വളരെപ്പെട്ടെന്നു മത്സരം ഫിനിഷ് ചെയ്തു. ഗില്‍ 27 റണ്‍സ് എടുത്തപ്പോള്‍ ഇഷാന്‍ 23 റണ്‍സ് എടുത്തു.

  • ലോണ്‍ ആപ്പുകളും, 72 വെബ്‌സൈറ്റുകളും നീക്കം ചെയ്യണം, ഗൂഗിളിന് കേരളാ പൊലീസിന്റെ നോട്ടീസ്
  • രാഷ്ട്രീയ പ്രവേശനം പ്രാര്‍ത്ഥനയുടെ ഫലം', കൃപാസനം വേദിയില്‍ മകന്‍ ബിജെപിയില്‍ ചേര്‍ന്ന കഥ വിവരിച്ച് എലിസബത്ത് ആന്റണി
  • എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് ജനതാദള്‍ (എസ് ); വെട്ടിലായി കേരള ഘടകം
  • കമല്‍ ഹാസന്‍ കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
  • ഭീഷണിപ്പെടുത്തി വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം; കരുവന്നൂര്‍ കേസില്‍ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
  • ഹരിയാനയില്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ടു മൂന്ന് യുവതികളെ കൂട്ടബലാത്സംഗം ചെയ്തു
  • സമീപകാലത്തു വിദേശത്ത് പഠിക്കാന്‍ പോയ മലയാളികളില്‍ ഭൂരിഭാഗവും കാനഡയില്‍; ആശങ്കയില്‍ രക്ഷിതാക്കള്‍
  • കടുത്ത നടപടിയുമായി ഇന്ത്യ: കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു
  • കാനഡയില്‍ വീണ്ടും ഖാലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; മരണപ്പെട്ടത് എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളി
  • വനിതാസംവരണ ബില്‍ ലോക്‌സഭ പാസാക്കി; 454 പേര്‍ പിന്തുണച്ചു 2പേര്‍ എതിര്‍ത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions