ബിസിനസ്‌

തുടര്‍ച്ചയായ 15-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂട്ടുമോ?

ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായ 15-ാം വട്ടവും പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. 2008ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇത് സമീപഭാവിയിലെ അവസാന വര്‍ദ്ധനവ് ആയിരിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ നിരക്ക് 15-ാം തവണയും ഉയര്‍ത്തുന്നതിനെ അനുകൂലിക്കുമെന്നാണ് വിപണികള്‍ വിശ്വസിക്കുന്നത്. നിലവിലെ 5.25 ശതമാനത്തില്‍ നിന്നും 5.5 ശതമാനത്തിലേക്കാകും വര്‍ദ്ധിക്കുക.

കടമെടുപ്പ് ചെലവുകള്‍ വീണ്ടും ഉയരുന്നത് കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയായി മാറും. നിലവില്‍ രണ്ട് വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് നിരക്ക് 6.66 ശതമാനത്തിലാണ്. 2021-ല്‍ ഇത് 2.3 ശതമാനമായിരുന്നു. എന്നിരുന്നാലും ഇക്കുറിയിലെ വര്‍ദ്ധന അവസാനത്തേതായി മാറുമെന്ന് ട്രേഡേഴ്‌സ് കരുതുന്നു.

5.5 ശതമാനത്തില്‍ വര്‍ദ്ധനവ് നിലനില്‍ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. അടുത്തിടെ ഉണ്ടായ ഉയര്‍ന്ന വേതന വര്‍ദ്ധനവുകള്‍ പണപ്പെരുപ്പത്തെ ബാധിക്കുമെന്ന് നേരത്തെ ബാങ്ക് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.

  • പണപ്പെരുപ്പം താഴ്ന്നതിനൊപ്പം പൗണ്ടും ഇടിഞ്ഞു; പത്ത് മാസത്തെ താഴ്ന്ന നിലയില്‍ കറന്‍സി
  • യുകെയില്‍ വീട് വാങ്ങാനൊരുങ്ങുന്നവര്‍ ഇനി ഡെപ്പോസിറ്റിനായി 11,500 പൗണ്ട് അധികമായി കണ്ടെത്തേണ്ട സ്ഥിതി
  • പലിശ നിരക്ക് 5.25% ആയി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്ഗേജുകള്‍ ഇനിയും ഉയരും
  • പണപ്പെരുപ്പം കുറഞ്ഞിട്ടും മറ്റൊരു പലിശ നിരക്ക് വര്‍ദ്ധനവിന് കളമൊരുക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പണപ്പെരുപ്പത്തിന് കുറവ്: പ്രധാന ബാങ്കുകള്‍ ഫിക്സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നു
  • പൗണ്ട് മൂല്യം 107 രൂപ പിന്നിട്ടു; പണം അയയ്ക്കാന്‍ നല്ലസമയം
  • നിയന്ത്രിക്കാനാവാതെ പണപ്പെരുപ്പം: കുടുംബ ബജറ്റുകളില്‍ 2300 പൗണ്ടിന്റെ ആഘാതം നേരിടണമെന്ന് മുന്നറിയിപ്പ്
  • 5 വര്‍ഷ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ആറ് ശതമാനം കടന്ന് മുന്നോട്ട്; ബാങ്ക് മേധാവികളെ വിളിച്ചുവരുത്തും
  • പണപ്പെരുപ്പവും, പലിശനിരക്കും ഉടനെ താഴാന്‍ പോകുന്നില്ലെന്ന് ഓര്‍മ്മപ്പെടുത്തല്‍
  • കടുത്ത ഭാരം: യുകെയില്‍ വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ഉപേക്ഷിക്കുന്നവരേറുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions