യു.കെ.വാര്‍ത്തകള്‍

അള്‍ട്രാ ലോ എമിഷന്‍ സോണ്‍; ഉലെസ് ക്യാമറകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍


ലണ്ടനില്‍ അള്‍ട്രാ ലോ എമിഷന്‍ സോണി(ഉലെസ്)നെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. സോണ്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ക്യാമറകള്‍ വ്യാപകമായി നശിപ്പിച്ചാണ് ഇത്തവണ പ്രതിഷേധക്കാര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചിരിക്കുന്നത്. ക്യാമറകള്‍ നശിപ്പിക്കപ്പെട്ടതിനെതിരെ പ്രദേശവാസികളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡാര്‍ട്ട്‌ഫോര്‍ഡില്‍ ആക്രമികള്‍ ട്രാഫിക്ക് ലൈറ്റുകളും തകര്‍ത്തിട്ടുണ്ട്.


ക്രേഫോര്‍ഡ് വേയ്ക്ക് കുറുകെയുള്ള വൈദ്യുതി ലൈനുകള്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടുവെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഡ്രൈവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ ഇത്തരം ക്യാമറകളെ പരിഹസിച്ചുള്ള പോസ്റ്ററുകളും ഉലെസ് വിരുദ്ധര്‍ പതിച്ചിട്ടുണ്ട്. ഉലെസ് സ്‌പൈ ക്യാമറ എന്നെഴുതിയാണിവര്‍ പോസ്റ്ററുകളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ക്യാമറകള്‍ തകര്‍ത്തതിനെ ചൊല്ലി ഓണ്‍ലൈനില്‍ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.


ഉലെസ് സോണ്‍ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരായുളള ജനവികാരമാണിതെന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഒരിക്കലും യോജിക്കാനാവാത്ത ജനവിരുദ്ധ പ്രവര്‍ത്തിയായാണ് ഉലെസ് പരിഷ്‌കാരത്തെ പിന്തുണക്കുന്നവര്‍ പ്രതികരിച്ചിരിക്കുന്നത്. ലണ്ടനിലെ ചില മേഖലകളില്‍ വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കുന്നതിനാണ് ലണ്ടന്‍ മേയറായ സാദിഖ് ഖാന്‍ ഉലെസ് പരിഷ്‌കാരം നടപ്പിലാക്കിയിരുന്നത്. സമീപകാലത്ത് ഉലെസ് എല്ലാ ലണ്ടന്‍ ബറോകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തത് കടുത്ത പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.

അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന അനുപാതത്തില്‍ കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വാഹനങ്ങള്‍ ഇത്തരം സോണുകളിലൂടെ ഓടിക്കുമ്പോള്‍ വന്‍ തുക പിഴയായി നല്‍കണമെന്നാണ് ഉലെസ് സംബന്ധിച്ച നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഇത് വാഹന ഉടമകളെ കൊള്ളയടിക്കുന്ന പരിഷ്‌കാരമാണെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്. ക്യാമറ തകര്‍ത്തത് പോലുള്ള ആക്രമണങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും ഇതിനെ കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷിച്ച് പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വക്താവ് പ്രതികരിച്ചിരിക്കുന്നത്.

  • സൗജന്യ ചൈല്‍ഡ് കെയര്‍ സൗകര്യങ്ങള്‍ വിപുലമാക്കാന്‍ 400 മില്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട്
  • ദിവസം 150 പൗണ്ട് ശമ്പളം; ജോലി കോളിഫ്‌ളവര്‍ പറിക്കല്‍
  • വൃദ്ധയായ ഇന്ത്യന്‍ വനിതയെ നാടുകടത്താനുള്ള നീക്കത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം
  • വര്‍ധിച്ചുവരുന്ന വാടക ചെലവും തിരഞ്ഞെടുപ്പിന്റെ അഭാവവും: കുടുംബങ്ങള്‍ ചെറിയ വീടുകളിലേക്ക്
  • 79% ബൈ ടു ലെറ്റ് ഓണര്‍മാരും എനര്‍ജി എഫിഷ്യന്‍സി സ്റ്റാന്‍ഡേര്‍ഡുകള്‍ ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നു
  • ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും ലേബര്‍ ടോറികളേക്കാള്‍ 20 പോയിന്റ് മുമ്പില്‍
  • എന്‍എച്ച്എസ് സമരങ്ങള്‍ക്ക് അന്ത്യമാവും; കണ്‍സള്‍ട്ടന്റുമാര്‍ക്ക് 20,000 പൗണ്ട് എക്‌സ്ട്രാ സമ്മാനിക്കാന്‍ മന്ത്രിമാര്‍
  • യുകെ ജനതയുടെ ഇത്തവണത്തെ ക്രിസ്മസ് മഞ്ഞില്‍ പുതയുമോ? ഡിസംബറിലെ കാലാവസ്ഥാ പ്രവചനം പുറത്ത്
  • 'ക്രിസ്മസ് ഓഫര്‍': യുകെയില്‍ കുറ്റവാളികള്‍ക്ക് ഒരാഴ്ച മുമ്പ് വിടുതല്‍
  • വോള്‍വര്‍ഹാംപ്ടണില്‍ 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 2 മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions