യു.കെ.വാര്‍ത്തകള്‍

ജയിലുകളിലെ തിരക്ക്: പ്രശ്നക്കാരെ നേരത്തെ പുറത്തുവിടുന്നത് ഭീഷണി

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് മൂലം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നു. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന ന്യായീകരണം.
എന്നാല്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 'പ്രശ്നക്കാരായ' കുറ്റവാളികളെയും ഈ കൂട്ടത്തില്‍ പുറത്തുവിടുന്നുവെന്നും, ഇവരില്‍ ചിലര്‍ കുട്ടികള്‍ക്ക് ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുന്നവരാണെന്നും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എച്ച്എംപി ലൂവിസില്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്രിസണ്‍സ് നടത്തിയ പരിശോധനയിലാണ് സുരക്ഷാ നിയന്ത്രണത്തില്‍ വീഴ്ച വന്നതായി കണ്ടെത്തിയത്. ഈസ്റ്റ് സസെക്‌സ് ജയിലിലെ അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നതിന് മുന്‍പ് ചെംസ്‌ഫോര്‍ഡ് ജയില്‍ റിപ്പോര്‍ട്ടും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, തീവ്രവാദം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ കൂടാതെ, നാല് വര്‍ഷത്തിലേറെ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും നേരത്തെ പുറത്തുവിടാനുള്ള സ്‌കീം പ്രകാരം യോഗ്യതയില്ലെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഉയര്‍ന്ന അപകടം സൃഷ്ടിക്കുന്നവര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

  • യുകെയില്‍ ഇനി ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ്; ജനന-മരണ രജിസ്‌ട്രേഷനും ഓണ്‍ലൈനില്‍
  • 'യെങ്ങ് വോയിസി'ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി യുകെ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍
  • യുകെ ആസ്ഥാനമായ 8 മുസ്ലിം സംഘടനകളെയും 11 വ്യക്തികളെയും കരമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ
  • യുകെയിലും എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന
  • ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് മൂക്കുകയറിടാന്‍ ഓഫ്‌കോം; ഫോണ്‍, ബ്രോഡ്ബാന്‍ഡ്, പേ-ടിവി കമ്പനികള്‍ക്ക് ബാധകം
  • ചെലവ് കുറയ്ക്കല്‍; ബിപി ഒഴിവാക്കുന്നത് അഞ്ചു ശതമാനം ജീവനക്കാരെ
  • ഹീത്രൂ വഴി പറക്കുന്നവര്‍ 10 പൗണ്ട് മുടക്കി ഇ-വിസ എടുക്കണമെന്ന നിയമം മരവിപ്പിച്ചു
  • എന്‍എച്ച്എസ് പ്രതിസന്ധിയില്‍ മലയാളികളടക്കമുള്ള ജീവനക്കാര്‍ കടുത്ത ആശങ്കയില്‍
  • വീക്കെന്‍ഡില്‍ കൊടുംതണുപ്പ് മടങ്ങിയെത്തും; പകല്‍ സമയത്ത് ഉയര്‍ന്ന താപനില 5 സെല്‍ഷ്യസ് വരെ
  • തിരക്ക്: എന്‍എച്ച്എസ് കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ ചികിത്സ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions