ആരോഗ്യം

ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയെ ചെറുക്കാന്‍ ഫലപ്രദമായ മരുന്നുകള്‍

ബ്രിട്ടനില്‍ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ബാധിച്ചു പതിനായിരങ്ങളാണ് ഓരോ വര്‍ഷവും മരണപ്പെടുന്നത്. ഇപ്പോഴിതാ ഇത്തരം രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അമിതവണ്ണത്തിന് ഉപയോഗിക്കുന്ന മരുന്ന് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്ന് ഹൃദ് രോഗമുള്ളവര്‍ക്ക് അനുഗ്രഹപ്രദമാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. അമിതവണ്ണത്തിനായി ഉപയോഗിക്കുന്ന ഒസെംപിക്, വെഗോവി എന്നീ മരുന്നുകളുടെ ഉപയോഗമാണ് വന്‍ പ്രതീക്ഷയേകുന്നത്.


1990 കളില്‍ ഹൃദ് രോഗത്തിനായി റ്റാറ്റിന്‍സിന്‍ ഉപയോഗിച്ച് തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും നിര്‍ണ്ണായകമായ ചുവടുവെയ്പ്പാണ് പുതിയ നിര്‍ദേശമെന്നാണ് കരുതുന്നത്. സെമാഗ്ലൂറ്റൈഡ് അമിതവണ്ണത്തിനുള്ള മരുന്ന് എന്നതിനേക്കാള്‍ മറ്റ് രോഗങ്ങള്‍ക്കും ഉപയോഗപ്രദമാണെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ജോണ്‍ ഡീന്‍ഫീല്‍ഡ് പറഞ്ഞു, അര്‍ബുദം മുതല്‍ വൃക്കരോഗം വരെ ചികിത്സിക്കാന്‍ ഇത് ഉപയോഗിക്കാമെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.

ഭക്ഷണത്തിന് ശേഷം കുടലില്‍ നിന്ന് സ്വാഭാവികമായി പുറത്തുവരുന്ന GLP-1 എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുകയാണ് ഈ മരുന്നുകള്‍ ചെയ്യുന്നത്. അതിനാലാണ് ഒസെംപിക്, വെഗോവിയ എന്നീ മരുന്നുകള്‍ക്ക് മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതായി വൈദ്യശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത അഞ്ചില്‍ ഒന്നായി കുറയ്ക്കാന്‍ സാധിക്കും. എന്‍ എച്ച് എസിന്റെ ഹൃദ് രോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റത്തിന് പുതിയ നിര്‍ദ്ദേശങ്ങള്‍ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 80 ലക്ഷം ബ്രിട്ടീഷുകാര്‍ക്ക് ഹൃദ് രോഗമുണ്ട്. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 25 ബില്യണ്‍ പൗണ്ട് ആണ് പ്രതിവര്‍ഷം ഹൃദ് രോഗ ചികിത്സയ്ക്കായി ചിലവഴിക്കുന്നത് .

  • ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നിരട്ടി വര്‍ധിപ്പിക്കുമെന്ന് പഠനം!
  • പൊതുജനത്തിന് ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു യുകെ ആരോഗ്യവകുപ്പ്
  • സ്മാര്‍ട്ട്ഫോണിനെ സ്റ്റെതസ്‌കോപ്പാക്കി വിപ്ലവം സൃഷ്ടിക്കാന്‍ യു.കെയിലെ മലയാളി ഗവേഷകരുടെ സ്റ്റാര്‍ട്ടപ്പ്
  • ഏഴ് ലക്ഷം വനിതകളെ പങ്കെടുപ്പിച്ച് എഐ സ്തനാര്‍ബുദ സ്‌ക്രീനിംഗിന് യുകെ
  • വിഷാദ രോഗ ചികിത്സയില്‍ സഹായകമായ നിര്‍ണായക കണ്ടെത്തലുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
  • ദിവസവും പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും
  • ഇംഗ്ലണ്ടില്‍ 50 വയസില്‍ താഴെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നത് ലോകത്തിലെ ഉയര്‍ന്ന തോതില്‍
  • പുകവലി ഉപേക്ഷിക്കുന്നതിനായുള്ള എന്‍എച്ച്എസിന്റെ ഗുളിക ചികിത്സയ്ക്ക് മികച്ച ഫലം
  • ടോയ്‌ലറ്റിനെക്കാള്‍ ബാക്ടീരിയ സ്മാര്‍ട്ട് ഫോണുകളില്‍!
  • ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ് എംആര്‍എന്‍എ വാക്സിനെന്ന് പഠനറിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions