യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് രോഗികളെ കൈമാറുന്ന കാലതാമസം ഒരു മാസം 32,000 ജീവനുകള്‍ കവരുന്നു!

ആംബുലന്‍സുകളില്‍ നിന്നും രോഗികളെ കൈമാറാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരുന്ന സംഭവങ്ങള്‍ അഞ്ച് വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് പത്തിരട്ടി അധികമാണെന്ന് കണക്കുകള്‍. മേയ് മാസത്തില്‍ ആംബുലന്‍സുകളില്‍ നിന്നും രോഗികളെ കൈമാറുന്നതില്‍ നേരിട്ട കാലതാമസങ്ങള്‍ 32,000-ലേറെ പേരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് എന്‍എച്ച്എസ് മേധാവികളുടെ മുന്നറിയിപ്പ്. ആംബുലന്‍സുകള്‍ എ&ഇയില്‍ എത്തുകയും, എന്നാല്‍ തിരക്കേറിയ യൂണിറ്റുകളിലേക്ക് രോഗികളെ കൈമാറാന്‍ സാധിക്കാതെ പോകുന്നതാണ് പ്രതിസന്ധിയാകുന്നതെന്ന് അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്‌സ് പറഞ്ഞു.

ഇതോടെ പാരാമെഡിക്കുകള്‍ക്ക് തിരികെ ഡ്യൂട്ടി ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യവും നേരിടും. എന്നിരുന്നാലും രോഗികള്‍ ആംബുലന്‍സുകള്‍ക്ക് പിന്നില്‍ കാത്തിരിക്കണമെന്ന് ഇതിന് അര്‍ത്ഥമില്ല. ആളുകളെ എ&ഇയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളാണ് ഇതിലുള്ളത്.

15 മിനിറ്റിനുള്ളില്‍ ഈ കൈമാറ്റം നടക്കണമെന്നാണ് നാഷണല്‍ ഗൈഡ്‌ലൈന്‍. എന്നാല്‍ ആശുപത്രികളില്‍ ഗുരുതരമായ കാലതമാസം നേരിടുന്നതായി പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് എഎസിഇ മാനേജിംഗ് ഡയറക്ടര്‍ അന്നാ പാരി വ്യക്തമാക്കി. ഈ ദുരവസ്ഥ രോഗികള്‍ക്ക് ദോഷം സംഭവിക്കാന്‍ ഇടയാക്കുന്നുവെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.

പുതിയ ലേബര്‍ ഗവണ്‍മെന്റ് ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് എഎസിഇ ആവശ്യപ്പെടുന്നു. രോഗികളെ കൈമാറാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരുന്ന സംഭവങ്ങള്‍ അഞ്ച് വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് പത്തിരട്ടി അധികമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

  • സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ മോറിസണ്‍സ് നിരവധി ഷോപ്പുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു
  • ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം; വന്‍ തുക നഷ്ടപരിഹാരം തേടി വിമാന കമ്പനികള്‍
  • ഗാര്‍ഹിക പീഡനത്തിന് ഇരകളായി പങ്കാളി ആത്മഹത്യ ചെയ്താല്‍ കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി പോലീസ്
  • അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹോം ഓഫീസ്
  • കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വെയില്‍സില്‍ അന്തരിച്ചു; അവയവ ദാനം ചെയ്തു കുടുംബത്തിന്റെ മാതൃക
  • സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 10,000 പേരെ പിരിച്ചുവിടുന്നു; പ്രഖ്യാപനവുമായി ചാന്‍സലര്‍
  • ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്
  • കെറ്ററിംഗില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
  • ബ്രിട്ടനില്‍ തുടര്‍ച്ചയായ നാലാം മാസവും ശമ്പളവര്‍ധന തുടരുന്നു; മോര്‍ട്ട്‌ഗേജ് നിരക്കുകളെ സ്വാധീനിക്കും!
  • ഈസ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കി പ്രൈമറി സ്‌കൂള്‍! ബ്രിട്ടനില്‍ വിവാദക്കൊടുങ്കാറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions