വിദേശം

വെടിവയ്പ്പ് ട്രംപിന്റെ തലവര മാറ്റി; റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, ജനപ്രീതിയും ഉയര്‍ന്നു

കേസും കോടതികയറലും അപമാനവും മൂലം രാഷ്ട്രീയ ഭാവൈ അനിശ്ചിതത്വത്തിലായിരുന്ന മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്, തനിക്കെ നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ സമയം തെളിഞ്ഞു. ജനപ്രീതി കുതിച്ചുയര്‍ന്നതിനു പിന്നാലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് ട്രംപിനെ സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി യുഎസ് സെനറ്ററായ ജെ ഡി വാര്‍ഡനെയും പ്രഖ്യാപിച്ചു. ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു വാര്‍ഡന്‍.

പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് വെടിയേറ്റതിന് പിന്നാലെയാണ് റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രസിഡന്റ് സ്ഥാനാ!ത്ഥിയെ തിരഞ്ഞെടുത്തത്. അമേരിക്കയെ വീണ്ടും ഉയരത്തിലെത്തിക്കൂ എന്ന പോസ്റ്ററുകളുമായി ട്രംപിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്ന പ്രതിനിധികള്‍ ആഹ്ലാദപ്രകടനം നടത്തി.

ഡൊമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ, പ്രസിഡന്റ് ജോ ബൈഡനാണ് ട്രംപിന്റെ എതിര്‍സ്ഥാനാര്‍ത്ഥി. ഡെമോക്രാറ്റുകള്‍ക്കിടയില്‍ പോലും ബൈഡന് സ്വീകാര്യത കുറയുന്ന സാഹചര്യത്തില്‍ പ്രചാരണത്തില്‍ ട്രംപ് ഏറെ മുന്നിലാണ്. ജൂണ്‍ 28ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടന്ന ആദ്യ സംവാദത്തില്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ ദയനീയമായ പ്രകടനം നടത്തിയതോടെയാണ് ഡെമോക്രാറ്റുകള്‍ പോലും ബൈഡനെതിരെ തിരിഞ്ഞിരിക്കുന്നത്. ബൈഡന്‍ സ്വയം പിന്മാറണമെന്നാണ് ഡെമോക്രാറ്റ് പ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.

നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ടെലിവിഷന്‍ സംവാദത്തിനിടെ പലപ്പോഴും ട്രംപിന് മുന്നില്‍ ബൈഡന്‍ കുഴങ്ങിയിരുന്നു. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പടെ ഉയര്‍ത്തി ട്രംപ് വാദം കൊഴുപ്പിച്ചപ്പോള്‍, വീണ്ടും അധികാരത്തില്‍ വന്നാല്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുക എന്നത് പോലും ബൈഡന് വിശദീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ട്രംപിന്റെ ആരോപണങ്ങള്‍ക്ക് ഒന്നിന് പോലും ബൈഡന് മറുപടിയുണ്ടായില്ല. സിഎന്‍എന്‍ പോള്‍ ഫലങ്ങള്‍ പ്രകാരം ആദ്യ സംവാദത്തില്‍ 67 ശതമാനം പേര്‍ ട്രംപ് ജയിച്ചുവെന്ന് പറഞ്ഞപ്പോള്‍ 33 ശതമാനം പേര്‍ മാത്രമാണ് ബൈഡന്‍ ജയിച്ചുവെന്ന് പറഞ്ഞത്. എന്നാല്‍ ജോ ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിട്ടില്ല

  • ട്രംപിന്റെ വിസ റദ്ദാക്കലുകള്‍ തുടരുന്നു; പുതിയ ലിസ്റ്റില്‍ 50% ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍!
  • പകരം തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനയ്ക്ക് 125% തന്നെ
  • യാത്രക്കാരിയുടെ പരാക്രമം: ലണ്ടന്‍- മുംബൈ വിര്‍ജിന്‍ വിമാനത്തിന് തുര്‍ക്കി സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ്
  • മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണം 1000 കടന്നു; 2000 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
  • ചരിത്രം സാക്ഷി, ഡ്രാഗണ്‍ ക്രൂ അറ്റ്‌ലാന്റികില്‍ പറന്നിറങ്ങി; സുനിതാ വില്യംസ് അടക്കം നാല് യാത്രികരും സുരക്ഷിതര്‍
  • ട്രെയിന്‍ ഹൈജാക്ക്: 104 ബന്ദികളെ മോചിപ്പിച്ചു; 30 പാക് സൈനികരും 16 അക്രമികളും കൊല്ലപ്പെട്ടു
  • യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവെച്ച് ട്രംപ്; പരിഹാരം കാണാന്‍ നാറ്റോ
  • സമാധാന ചര്‍ച്ചയ്ക്കു എത്തിയ സെലെന്‍സ്‌കി ട്രംപും കൂട്ടരുമായി അടിച്ചുപിരിഞ്ഞു
  • മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണ്ണം, പ്രാര്‍ത്ഥനയോടെ വിശ്വാസി സമൂഹം
  • സ്വീഡനെ ഞെട്ടിച്ച് 10 പേരെ കൂട്ടക്കൊല ചെയ്തു; മരിച്ചവരില്‍ അക്രമിയും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions