യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ കൈക്കലാക്കിയ വാര്‍ത്താ അവതാരകന്‍ കുട്ടിപീഡകന്‍; ബിബിസി വെട്ടില്‍

കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ കൈക്കലാക്കിയ കുട്ടിപ്പീഡകനായ വാര്‍ത്താ അവതാരകന്റെ പേരില്‍ ബിബിസിയ്ക്ക് നാണക്കേട്. വാര്‍ത്താ അവതാരകന്‍ ഹവ് എഡ്വാര്‍ഡ്‌സ് കുട്ടിപ്പീഡകനാണെന്ന് പോലീസ് കണ്ടെത്തിയതോടെ ബിബിസി വെട്ടിലായിരിക്കുകയാണ്.

മറ്റൊരു ലൈംഗിക കുറ്റവാളിയെ കുറിച്ച് അന്വേഷിക്കുകയായിരുന്ന വെയില്‍സ് ഡിറ്റക്ടീവുമാരാണ് ഹവ് എഡ്വാര്‍ഡ്‌സിന്റെ മുഖം മൂടി പുറത്ത് കൊണ്ടുവന്നത്. ഈ കുറ്റവാളിയുമായി ബിബിസി താരം നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് ഞെട്ടിക്കുന്ന വിവരം പുറത്തെത്തിച്ചത്.

62-കാരനായ എഡ്വാര്‍ഡ്‌സ് ഇപ്പോള്‍ കുട്ടികളുടെ 41 അശ്ലീല ചിത്രങ്ങള്‍ തയ്യാറാക്കിയ കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ ഒന്‍പത് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയുടെ രണ്ട് ലൈംഗിക വീഡിയോകളുമുണ്ട്. ബിബിസിയില്‍ രാജകീയ, രാഷ്ട്രീയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നയിച്ചിരുന്ന വാര്‍ത്താ അവതാരകന്‍ കുട്ടിപ്പീഡകനാണെന്ന് വെയില്‍സിലെ പോലീസ് അബദ്ധവശാല്‍ കണ്ടെത്തുകയായിരുന്നു.

വെയില്‍സിലെ മറ്റൊരു കുട്ടിപ്പീഡകന്‍ 25-കാരനായ അലക്‌സ് വില്ല്യംസിനെ കുറിച്ച് അന്വേഷിക്കവെയാണ് ഡിറ്റക്ടീവുമാര്‍ എഡ്വാര്‍ഡ്‌സിലേക്ക് എത്തിയത്. വില്ല്യമിന്റെ ഫോണില്‍ നിന്നുമുള്ള വാട്‌സ്ആപ്പ് ചാറ്റിലാണ് അഞ്ച് കുട്ടികളുടെ പിതാവായ എഡ്വാര്‍ഡ്‌സിന്റെ ചാറ്റും പോലീസ് കണ്ടെടുക്കുന്നത്.

കഴിഞ്ഞ നവംബറില്‍ ഇയാള്‍ അറസ്റ്റിലായെന്ന് അറിഞ്ഞിരുന്നതായി ബിബിസി ഇപ്പോള്‍ സമ്മതിക്കുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ എഡ്വാര്‍ഡ്‌സ് രാജിവെയ്ക്കുന്നത് വരെ 479,000 പൗണ്ട് ശമ്പളം നല്‍കുന്നതില്‍ മാധ്യമ കോര്‍പ്പറേഷന് യാതൊരു തെറ്റും കണ്ടെത്താന്‍ കഴിഞ്ഞില്ല. അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട് കേസ് ചുമത്തിയിരുന്നെങ്കില്‍ നേരത്തെ തന്നെ പുറത്താക്കുമായിരുന്നുവെന്നാണ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.

  • പുതിയ കുടിയേറ്റ നയത്തില്‍ നിരാശ; ആയിരക്കണക്കിന് നഴ്‌സുമാര്‍ യുകെ വിടാന്‍ സാധ്യത
  • ജയിലുകള്‍ നിറഞ്ഞു; ആയിരത്തിലേറെ തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി
  • മെഴ്‌സിസൈഡിലെ ഹ്യൂട്ടണില്‍ കത്തിയാക്രമണം; പ്രതിയെ വെടിവെച്ചിട്ട് പോലീസ്
  • ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്കു മരണമണിയാകും
  • അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി; ബില്ലിനുള്ള പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്
  • യുകെയില്‍ മലയാളി പെണ്‍കുട്ടി അന്തരിച്ചു
  • എന്‍എച്ച്എസ് നഷ്ടപരിഹാര ബില്ലുകള്‍ 58.2 ബില്ല്യണ്‍ പൗണ്ടില്‍; കടുത്ത വിമര്‍ശനം
  • ജോലിയുള്ള മാതാപിതാക്കള്‍ക്കു ആശ്വാസം: വിപുലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍
  • യുകെ പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെ; സ്ഥിരതാമസം നേടാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് തിരിച്ചടി
  • എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് എംപിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions