യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 1.5 മില്ല്യണ്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ജോലിക്കാര്‍ മതിയെന്ന് ചാന്‍സലര്‍

ബ്രിട്ടനില്‍ ലേബര്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്ന പുതിയ 1.5 മില്ല്യണ്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ജോലിക്കാര്‍ മതിയെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. യുകെ മേസ്തരിമാരും, പ്ലംബര്‍മാരും, ഇലക്ട്രീഷ്യന്‍മാരുമാണ് ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷത്തെ പദ്ധതിയുടെ കേന്ദ്രബിന്ദുവെന്നാണ് റേച്ചല്‍ റീവ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് കുടിയേറ്റ പണിക്കാരല്ല ലക്‌ഷ്യം.

ഗവണ്‍മെന്റ് ലക്ഷ്യമിട്ട തോതില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ 2028-ഓടെ 251,000 ജോലിക്കാര്‍ വേണ്ടിവരുമെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ട്രെയിനിംഗ് ബോര്‍ഡ് കണക്കാക്കിയിരുന്നു. ഓരോ വര്‍ഷവും 45,000 പേരെങ്കിലും അപ്രന്റീസ്ഷിപ്പ് ആരംഭിക്കണമെന്ന് മേഖലയിലെ വിദഗ്ധര്‍ കണക്കുകൂട്ടുന്നു. 2023-ല്‍ ഏതാണ്ട് 24,000 പേരാണ് ഇതിന് തയ്യാറായത്. 30,000 പൗണ്ടോ, അതിലേറെയോ ലഭിക്കുമെങ്കില്‍ മാത്രമാണ് കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വിസയില്‍ വരാന്‍ കഴിയുക.

എന്നാല്‍ വിദേശികളെയല്ല, നാട്ടിലുള്ള ആളുകളെ പരിശീലിപ്പിച്ച് എടുക്കുകയാണ് വേണ്ടതെന്ന് റീവ്‌സ് വ്യക്തമാക്കി. 'ജോലി ചെയ്യാന്‍ കഴിയുന്ന എല്ലാവരും ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. നമ്മുടെ വെല്‍ഫെയര്‍ സിസ്റ്റം ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്കുള്ളതാണ്, അല്ലാതെ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വേണ്ടിയുള്ളതല്ല- ചാന്‍സലര്‍ പറഞ്ഞു.

  • യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാലുത്പന്നങ്ങളും മാംസവും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം
  • വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം !
  • സ്ത്രീയ്ക്ക് അന്തിമ നിര്‍വചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതി; വിധി ആഘോഷമാക്കി വനിതാവകാശ പ്രവര്‍ത്തകരും, എംപിമാരും
  • തലവേദനയായി സ്റ്റുഡന്റ് വിസ നിയമങ്ങള്‍, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ നെട്ടോട്ടത്തില്‍
  • യുകെയില്‍ മാര്‍ച്ചില്‍ 78000 പേരുടെ പണി പോയതായി റിപ്പോര്‍ട്ട്
  • ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ ലണ്ടന്‍ മലയാളി മരണമടഞ്ഞു
  • ബ്രിട്ടനില്‍ ബലാത്സംഗ കേസില്‍ മലയാളി 'ആള്‍ദൈവ'ത്തിന് ജയില്‍ ശിക്ഷ
  • പോലീസില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്കായി വന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി മാഞ്ചസ്റ്റര്‍ പോലീസ്
  • പുതിയ ശമ്പള വാഗ്ദാനവും നിരസിച്ച് ബിന്‍ തൊഴിലാളികള്‍; പണിമുടക്ക് തുടരും
  • കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെട്ടതിന് അമ്മയ്ക്ക് കോടതിയുടെ പിഴ ശിക്ഷ; യുകെ മലയാളികള്‍ ജാഗ്രതൈ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions