യു.കെ.വാര്‍ത്തകള്‍

ടോറി ലീഡര്‍ഷിപ്പ് മത്സരത്തില്‍ അവശേഷിക്കുന്നത് 3 പേര്‍; എംപിമാര്‍ക്ക് പ്രിയം ജെയിംസ് ക്ലെവര്‍ലി

ടോറികളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടം അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചൊഴിഞ്ഞപ്പോള്‍ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, എം പി മാരുടെ വോട്ടിംഗില്‍ ഏറെ മുന്നിട്ടു നിന്ന വെള്ളക്കാരനല്ലാത്ത റിഷി സുനകിനെ പോലെ ഇത്തവണ എം പിമാരുടെ വോട്ടിംഗില്‍ മുന്നിട്ട് നില്‍ക്കുന്നത് കറുത്ത വര്‍ഗ്ഗക്കാരനായ ജെയിംസ് ക്ലെവര്‍ലിയാണ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന, മുന്‍ ഹോം സെക്രട്ടറിയും ഫോറിന്‍ സെക്രട്ടറിയുമായ ജെയിംസ് ക്ലെവര്‍ലി, മത്സരത്തില്‍ മുന്നിട്ട് നിന്നിരുന്ന കെമി ബാഡ്‌നോക്കിനെയും റോബര്‍ട്ട് ജെന്റിക്കിനെയും പിന്തള്ളിയണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഇന്നലെ ഉച്ചക്ക് നടന്ന ടോറി എം പിമാരുടെ മൂന്നാം വട്ട വോട്ടിംഗില്‍ നില മെച്ചപ്പെടുത്തിയത് ക്ലെവര്‍ലി തന്നെയായിരുന്നു. കഴിഞ്ഞയാഴ്ച ബര്‍മ്മിംഗ്ഹാമില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ക്ലെവര്‍ലി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്നലത്തെ വോട്ടിംഗ് കഴിഞ്ഞതോടെ മുന്‍ സെക്യൂരിറ്റി മന്ത്രി ആയിരുന്ന ടോമ്മ് ടുഗെന്‍ഡട്ട് മത്സരത്തില്‍ നിന്നും പുറത്തായി. മത്സരത്തില്‍ നിന്നും പുറത്താകുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം. ഇതോടെ അദ്ദേഹത്തിന്റെ മിതവാദികളായ അനുയായികള്‍ ഇന്ന് നടക്കുന്ന നാലാം ഘട്ട വോട്ടിംഗില്‍ ക്ലെവര്‍ലിയെ പിന്തുണയ്ക്കും എന്നാണ് കരുതുന്നത്.

ഇന്ന് നാലാം ഘട്ട വോട്ടിംഗ് തീരുന്നതോടെ രണ്ട് പേര്‍ മാത്രമായിരിക്കും മത്സരത്തില്‍ ഉണ്ടാവുക. അതിനു ശേഷമുള്ള പാര്‍ട്ടി അംഗങ്ങളുടെ വോട്ടിംഗാണ് അടുത്ത തെരഞ്ഞെടുപ്പ് വരെ ആര് പാര്‍ട്ടിയെ നയിക്കനം എന്ന് തീരുമാനിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ തിളങ്ങാന്‍ കഴിയാതെ പോയ ജെന്റിക്കും ബേഡ്‌നോക്കുമാണ് നാലാം ഘട്ടത്തില്‍ ക്ലെവര്‍ലിയുടെ എതിരാളികള്‍. ഇതില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഏറെ പ്രിയങ്കരി ബേഡ്‌നോക്ക് തന്നെയാണ്. നവംബര്‍ രണ്ടിന് നടക്കുന്ന വോട്ടിംഗില്‍ പാര്‍ട്ടി അംഗങ്ങളായിരിക്കും ആര് നേതാവാകണം എന്നതിന് അന്തിമ തീരുമാനമെടുക്കുക.

എന്നാല്‍, ഇന്നത്തെ നാലാം ഘട്ടത്തില്‍ ബേഡ്‌നോക്കിനേക്കാള്‍ സാധ്യത റോബര്‍ട്ട് ജെന്റിക്കിനാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ജെയിംസ് ക്ലെവര്‍ലി, ഈ ഘട്ടത്തിലും വിജയിക്കും എന്ന തന്നെയാണ് പൊതുവെയുള്ള വികാരം. അങ്ങനെ വന്നാല്‍, അന്തിമ ഘട്ടത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്യുമ്പോഴും ചരിത്രം ആവര്‍ത്തിക്കും.

  • പുതിയ കുടിയേറ്റ നയത്തില്‍ നിരാശ; ആയിരക്കണക്കിന് നഴ്‌സുമാര്‍ യുകെ വിടാന്‍ സാധ്യത
  • ജയിലുകള്‍ നിറഞ്ഞു; ആയിരത്തിലേറെ തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി
  • മെഴ്‌സിസൈഡിലെ ഹ്യൂട്ടണില്‍ കത്തിയാക്രമണം; പ്രതിയെ വെടിവെച്ചിട്ട് പോലീസ്
  • ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്കു മരണമണിയാകും
  • അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി; ബില്ലിനുള്ള പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്
  • യുകെയില്‍ മലയാളി പെണ്‍കുട്ടി അന്തരിച്ചു
  • എന്‍എച്ച്എസ് നഷ്ടപരിഹാര ബില്ലുകള്‍ 58.2 ബില്ല്യണ്‍ പൗണ്ടില്‍; കടുത്ത വിമര്‍ശനം
  • ജോലിയുള്ള മാതാപിതാക്കള്‍ക്കു ആശ്വാസം: വിപുലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍
  • യുകെ പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെ; സ്ഥിരതാമസം നേടാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് തിരിച്ചടി
  • എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് എംപിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions