വിദേശം

മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു; ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയിലെ സിയെസ്റ്റകീ നഗരത്തില്‍ മില്‍ട്ടണ്‍ ചുഴലിക്കൊടുങ്കാറ്റ് കരതൊട്ടു. ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കനത്ത കാറ്റും മഴയുമാണ്. 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മില്‍ട്ടണെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ഫ്ലോറിഡയില്‍ നടത്തിയത്. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മുന്‍കരുതലിന്റെ ഭാഗമായി ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘മില്‍ട്ടന്‍’ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തോട് അടുക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പ് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച ഹെലീന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് 232 പേര്‍ മരിച്ചിരുന്നു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മില്‍ട്ടന്‍ എന്നാണ് പ്രവചനം.

സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് നിര്‍ദേശം നല്‍കിയിരുന്നു. ടാമ്പ, ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടുകളും അടച്ചിടും.

'നൂറ്റാണ്ടിലെ കൊടുങ്കാറ്റി'ന്റെ ആഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള നെട്ടോട്ടത്തിലാണ് അധികൃതരും ജനങ്ങളും. യുകെയില്‍ നിന്നും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഫ്ലോറിഡയിലേക്ക് പറക്കേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി വിമാനകമ്പനികള്‍ അറിയിച്ചു. ചുഴലിക്കാറ്റില്‍ നിന്നും യുഎസ് സ്‌റ്റേറ്റില്‍ കുടുങ്ങിയ പ്രദേശവാസികളും, അവധിക്കാലം ആഘോഷിക്കാനെത്തിയവരോടും ഇനി രക്ഷപ്പെടാന്‍ സമയം ബാക്കിയില്ലെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്‌കൂളുകളും, ബിസിനസ്സുകളും അടച്ചുപൂട്ടി സ്റ്റേറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങള്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ഭീതിദമായ ചുഴലിക്കാറ്റാകും വീശുകയെന്നാണ് കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പ്.

മെക്‌സിക്കോ വഴി സഞ്ചരിക്കുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വരും വഴിയില്‍ തെരുവുകള്‍ വെള്ളത്തിലാക്കുകയും, മരങ്ങളുടെയും, പവര്‍ലൈനുകളുടെയും കടപുഴകുകയും ചെയ്തിട്ടുണ്ട്. 'രക്ഷപ്പെടുക അല്ലെങ്കില്‍ മരിക്കുക' എന്ന ഭീഷണി ഉയര്‍ന്നതോടെ ഫ്ലോറിഡയില്‍ നിന്നും രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലായിരുന്നുകഴിഞ്ഞ ദിവസങ്ങളില്‍ ഭയചകിതരായ ജനങ്ങള്‍.

  • അ​മേ​രി​ക്ക​ന്‍ കര്‍ദ്ദിനാള്‍ ലിയോ പതിനാലാമന്‍ പുതിയ ഇടയന്‍
  • ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു; എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്ന് ട്രംപ്
  • പോപ്പ് ഫ്രാന്‍സിസിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു; ലളിതം
  • ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയില്‍
  • മാര്‍പാപ്പയുടെ ശവമഞ്ചത്തിന് അരികില്‍ പഴയകാല സുഹൃത്തിനായി പ്രാര്‍ത്ഥിച്ച് കന്യാസ്ത്രീ
  • മാര്‍പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍; സംസ്‌കാരം ശനിയാഴ്ച
  • മഹാഇടയന് വിട
  • ട്രംപിന്റെ വിസ റദ്ദാക്കലുകള്‍ തുടരുന്നു; പുതിയ ലിസ്റ്റില്‍ 50% ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍!
  • പകരം തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനയ്ക്ക് 125% തന്നെ
  • യാത്രക്കാരിയുടെ പരാക്രമം: ലണ്ടന്‍- മുംബൈ വിര്‍ജിന്‍ വിമാനത്തിന് തുര്‍ക്കി സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions