ബിസിനസ്‌

പണപ്പെരുപ്പ നിരക്ക് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞ നിലയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്കുകള്‍ കുറയ്ക്കാം

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന രണ്ടു പോയിന്റ് എന്ന നിരക്കിലും താഴെയെത്തി പലിശ നിരക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് യുകെയുടെ പണപ്പെരുപ്പം ഈ നിലയിലേക്ക് താഴുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ വരെയുള്ള 12 മാസങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് 1.7 ശതമാനത്തിലാണ്. ഇതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള വഴി എളുപ്പമായിരിക്കുകയാണ്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചാല്‍ ക്രിസ്മസിന് മുന്‍പ് രണ്ട് വട്ടമെങ്കിലും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയായാല്‍ ലക്ഷക്കണക്കിന് വരുന്ന മോര്‍ട്ട്‌ഗേജുകാര്‍ക്ക് വലിയ ആശ്വാസമാകും.

ആഗസ്റ്റ് മാസത്തില്‍ 2.2 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു, ജൂലൈയില്‍ ഇത് മാറ്റമില്ലാതെ തുടര്‍ന്നു. ഭക്ഷണം, വസ്ത്രം പോലുള്ള ദൈനംദിന ഉത്പന്നങ്ങളുടെ വില അനുസരിച്ചാണ് പണപ്പെരുപ്പം അളക്കുന്നത്. കുറഞ്ഞ വിമാന നിരക്കും, പെട്രോള്‍ വിലയുമാണ് കഴിഞ്ഞ മാസം പണപ്പെരുപ്പം കുറയാന്‍ സഹായിച്ചതെന്ന് ഒഎന്‍എസ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം കഴിഞ്ഞ മാസം ഭക്ഷണങ്ങളുടെയും, പാനീയങ്ങളുടെയും വിലക്കയറ്റം 1.9% ഉയര്‍ന്നു. പണപ്പെരുപ്പം 2 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് കേന്ദ്ര ബാങ്കിന്റെ ലക്ഷ്യത്തിന് താഴേക്ക് പണപ്പെരുപ്പം വീഴുന്നത്.

ഈ കണക്കുകള്‍ പുറത്തുവന്നതോടെ സ്‌റ്റേറ്റ് പെന്‍ഷന്‍ 473 പൗണ്ട് വര്‍ദ്ധിക്കുമെന്ന് ഏകദേശം ഉറപ്പായി. ഇതോടെ 11,502.40 പൗണ്ടില്‍ നിന്നും പ്രതിവര്‍ഷം 11,975 പൗണ്ടിലേക്ക് നിരക്ക് ഉയരും. നവംബര്‍ 7ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയും ഇതോടെ വര്‍ദ്ധിച്ചിട്ടുണ്ട്.

2021 ഏപ്രിലിന് ശേഷം ആദ്യമായാണ് പണപ്പെരുപ്പം 2 ശതമാനത്തിന് താഴേക്ക് പോയത്. പലിശ നിരക്ക് കുറഞ്ഞാല്‍ മോര്‍ട്ട്‌ഗേജുകളും, മറ്റ് കടമെടുപ്പ് ചെലവുകളും താഴും. പണപ്പെരുപ്പം കുറഞ്ഞതായുള്ള വാര്‍ത്ത നവംബറിലെ ബാങ്ക് യോഗത്തിന് പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആക്‌സാ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ജി7 ഇക്കണോമിസ്റ്റ് ഗബ്രിയേല ഡിക്കെന്‍സ് ചൂണ്ടിക്കാണിച്ചു.

എന്നാല്‍ ഈ മാസം അവസാനം നടക്കുന്ന ബജറ്റ് അവസാന കടമ്പയാണെന്ന് ഇംഗ്ലണ്ട്, വെയില്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇക്കണോമിക്‌സ് ഡയറക്ടര്‍ സുരെന്‍ തിരു പറഞ്ഞു. പ്രഖ്യാപനങ്ങളിലൂടെ വരുന്ന പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും നിരക്ക് കുറയ്ക്കുകയെന്ന് ഇദ്ദേഹം ഓര്‍മ്മിപ്പിച്ചു.

  • വരുന്നത് മോര്‍ട്ട്‌ഗേജ് ഷോക്കിന്റെ നാളുകള്‍; 1.8 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് തിരിച്ചടി, ഫിക്‌സഡ് റേറ്റ് ഉയര്‍ത്തി വിര്‍ജിന്‍ മണി
  • ബജറ്റിന്റെ പ്രകമ്പനങ്ങള്‍; പൗണ്ട് ഇടിഞ്ഞു താഴുന്നു
  • 2025-ല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍, പലിശ നിരക്കുകള്‍ എങ്ങനെയായിരിക്കും?
  • പണപ്പെരുപ്പം ഉയര്‍ന്നത് പാരയായി; പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • തുടരെ രണ്ടാം മാസവും പണപ്പെരുപ്പം ഉയര്‍ന്നു; പലിശ കുറയാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ
  • തിരുവനന്തപുരത്തെ ഭീമയില്‍ ഒരു ദിവസം വിറ്റത് 200 കോടിയുടെ സ്വര്‍ണം; ഗിന്നസ് ലോക റെക്കോര്‍ഡ്
  • പ്രതീക്ഷകള്‍ തകിടം മറിച്ചു ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനത്തില്‍
  • കാത്തിരിപ്പിനൊടുവില്‍ പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് 4.75 ശതമാനത്തിലേക്ക് താഴ്ത്തി
  • ബജറ്റിന്റെ തുടര്‍ചലനങ്ങള്‍: 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് പൗണ്ട്
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions