യു.കെ.വാര്‍ത്തകള്‍

തിരക്ക്: എന്‍എച്ച്എസ് കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ ചികിത്സ!

എന്‍എച്ച്എസിലെ ലോകോത്തര ചികിത്സാ സേവനങ്ങള്‍ ഒക്കെ പഴങ്കഥ. തിരക്കില്‍ മുങ്ങിയ ആശുപത്രികളില്‍ നടക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ചികിത്സ. ഫ്രണ്ട്‌ലൈന്‍ നഴ്‌സുമാരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് അമിതസമ്മര്‍ദത്തിലായ എന്‍എച്ച്എസ് ജീവനക്കാര്‍ എ&ഇയില്‍ രോഗികള്‍ മരിച്ച് കിടന്നാല്‍ പോലും മണിക്കൂറുകളോളം തിരിച്ചറിയുന്നില്ലെന്നാണ്.

ബെഡുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ രോഗികളെ മൃഗതുല്യമായ രീതിയില്‍ കാര്‍ പാര്‍ക്കിലും, കബോര്‍ഡിലും, ടോയ്‌ലറ്റിലും വരെ കിടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇടനാഴികളില്‍ ഗര്‍ഭം അലസിപ്പോകുമ്പോള്‍, പ്രായമായവര്‍ സഹായം കിട്ടാതെ കിടന്ന കിടപ്പില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

'യുകെയിലെ കോറിഡോര്‍ കെയര്‍ പ്രതിസന്ധിയുടെ മുന്നണി' എന്ന പേരില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് എന്‍എച്ച്എസിന്റെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നത്. 5000-ലേറെ നഴ്‌സുമാരുടെ വെളിപ്പെടുത്തലുകള്‍ ആസ്പദമാക്കിയാണ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ സകല അഭിമാനവും ഊറ്റിയെടുക്കുന്നതാണെന്ന് വെളിപ്പെടുത്തിയത്. പതിവായി ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ഡിന് പകരം ചെയറിലും, ട്രോളിയിലും തെറ്റായ ഇടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദിവസങ്ങളോളം കിടക്കുന്നത് സാധാരണമായി മാറുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരൊറ്റ ഇടനാഴിയില്‍ 40 രോഗികളെ വരെ സമ്മര്‍ദം നേരിടുന്ന നഴ്‌സുമാര്‍ പരിചരിക്കേണ്ടി വരുന്നതായാണ് കണക്കാക്കുന്നത്. വ്യക്തിപരമായ മെഡിക്കല്‍ പ്രശ്‌നങ്ങളും, മരിക്കാന്‍ പോകുന്നുവെന്നും വരെ യാതൊരു സ്വകാര്യതയും ഇല്ലാതെ പറയേണ്ടി വരുന്നുവെന്ന ദുരവസ്ഥയുമുണ്ട്.

കോറിഡോര്‍ ചികിത്സ മാന്യതയില്ലാത്തതാണെങ്കിലും അടുത്ത വിന്ററിലും ഇത് തുടരേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. നഴ്‌സുമാരാകട്ടെ ഈ വിധം തുടരാന്‍ കഴിയാതെ ജോലി ഉപേക്ഷിക്കുന്നതായി ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ നിക്കോള റേഞ്ചര്‍ വ്യക്തമാക്കി.

  • മൂന്ന് വാരാന്ത്യങ്ങളില്‍ എം25 ജംഗ്ഷന്‍ 10 അടക്കും; എയര്‍പോര്‍ട്ട് യാത്രക്കാര്‍ മുന്‍കരുതല്‍ എടുക്കുക
  • കെന്റില്‍ വാലന്റൈന്‍സ് ദിനത്തില്‍ യുവതിയെ കുത്തികൊന്ന പങ്കാളി ജീവനൊടുക്കി
  • കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നു; വൈറ്റ്ഹാള്‍ ബജറ്റുകള്‍ 11% വെട്ടിച്ചുരുക്കാന്‍ ചാന്‍സലര്‍
  • ദേശീയ ഇന്‍ഷുറന്‍സ്, മിനിമം വേതനം കൂട്ടല്‍ ചെറുകിട മേഖലയെ തകര്‍ക്കുന്നു, മലയാളികള്‍ ആശങ്കയില്‍
  • നഴ്‌സുമാര്‍ വീണ്ടും സമരം ചെയ്യേണ്ടി വരുമോ? സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ തൃപ്തിയില്ലാതെ യൂണിയനുകള്‍
  • ടൊറന്റോയില്‍ വിമാനം ഇടിച്ചിറങ്ങി, തലകീഴായി മറിഞ്ഞു തീപിടിച്ചു! ജീവനോടെ രക്ഷപ്പെട്ട് 80 യാത്രക്കാര്‍; 15 പേര്‍ക്ക് പരുക്ക്
  • എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാര്‍; ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും തിരിച്ചടി
  • ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ കേസ്; ജൂലൈ 14ന് വിചാരണ
  • എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വിലക്കി ബാര്‍നെറ്റ് കൗണ്‍സില്‍
  • പീറ്റര്‍ബറോയില്‍ വിട പറഞ്ഞ സോജന് തിങ്കളാഴ്ച അന്ത്യാഞ്ജലി; സംസ്‌കാരം 22ന് ചങ്ങനാശേരിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions