യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാര്‍; ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും തിരിച്ചടി

എന്‍എച്ച്എസ് ചികിത്സ ഉപേക്ഷിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുന്നതിനു പിന്നില്‍ എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാറും. ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും, ഡോക്ടര്‍മാരെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുന്നതും ചികിത്സ വേണ്ടെന്ന് വെയ്ക്കാന്‍ വഴിവയ്ക്കുന്നു. പല രോഗികളും ചികിത്സ തേടുന്നതില്‍ നിന്നും തടയുന്നതിന് പിന്നില്‍ എന്‍എച്ച്എസിന്റെ തന്നെ പിഴവുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍, വൈകിക്കിട്ടുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററുകളും, ഹെല്‍ത്ത് സര്‍വ്വീസിനെ ബന്ധപ്പെടാന്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചേര്‍ന്നാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവര്‍ത്തസജ്ജമല്ലാത്ത എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം രോഗികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണെന്നാണ് ഹെല്‍ത്ത് കെയര്‍ വിദഗ്ധരും, രോഗികളുടെ ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ഉപയോഗിച്ച മൂന്നില്‍ രണ്ട് രോഗികളും, കെയറര്‍മാരും ചുരുങ്ങിയത് ഒരു അഡ്മിന്‍ പ്രശ്‌നമെങ്കിലും നേരിട്ടവരാണ്. ടെസ്റ്റ്, സ്‌കാന്, എക്‌സ്‌റേ പോലുള്ള ചെയ്താല്‍ ഫലത്തിനായി നെട്ടോട്ടം ഓടേണ്ടി വരുന്നതായി കാല്‍ശതമാനം രോഗികളും പറയുന്നു.

അപ്പോയിന്റ്‌മെന്റ് തീയതി കഴിഞ്ഞതിന് ശേഷം ഇതിനുള്ള ക്ഷണം ലഭിക്കുന്നതായി അഞ്ചിലൊന്ന് പേരാണ് വെളിപ്പെടുത്തുന്നത്. കിംഗ്‌സ് ഫണ്ട്, നാഷണല്‍ വോയ്‌സസ്, ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് എന്നിവര്‍ നടത്തിയ സര്‍വ്വെയിലാണ് രോഗികള്‍ ചികിത്സയ്ക്കായി എത്താതെ പോകുന്നതിന് പിന്നില്‍ ഇങ്ങനെയും ചില വിഷയങ്ങളുണ്ടെന്ന് തിരിച്ചറിയുന്നത്. ഇതിനു പുറമെയാണ് അപ്പോയിന്റ്‌മെന്റ് എടുത്ത് മുങ്ങുന്ന രോഗികള്‍ വരുത്തുന്ന നഷ്ടങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ കാല്‍ശതമാനം രോഗികള്‍ക്കും ലഭിച്ചത് മോശം പരിചരണമെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ പത്തിലൊന്ന് രോഗികള്‍ മാത്രമാണ് ഇതേക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറായതെന്നും പേഷ്യന്റ് വാച്ച്‌ഡോഗ് വെളിപ്പെടുത്തി.

പരാതിപ്പെട്ട രോഗികള്‍ക്കാകട്ടെ തൃപ്തികരമായ പരിഹാരം ലഭിച്ചതുമില്ലെന്ന് ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് പറഞ്ഞു. പരാതികള്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നതും പ്രതിസന്ധിയാണ്.

പരാതികള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് സര്‍വ്വീസിന്റെ രീതികളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസക്കുറവ് ഉണ്ടെന്നും വ്യക്തമായി. പരാതികള്‍ സേവനം മെച്ചപ്പെടുത്താനുള്ള വഴിയായി എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനും തെളിവില്ലെന്ന് വാച്ച്‌ഡോഗ് കണ്ടെത്തി.

  • ലണ്ടനിലെ സ്കൂളുകളില്‍ അഞ്ചാംപനി പടരുന്നു; എന്‍ഫീല്‍ഡില്‍ മാത്രം 34 കേസുകള്‍
  • യുകെയ്ക്ക് കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍; ചില ഭാഗങ്ങളില്‍ മഞ്ഞും കനക്കും
  • ആര്‍ട്ടിക് ശീതക്കാറ്റ് എത്തുന്നു; താപനില മൈനസ് ഏഴ് ഡിഗ്രി വരെ കൂപ്പുകുത്താം
  • എ&ഇകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം രോഗികള്‍; ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് പ്രധാന ഹോസ്പിറ്റല്‍ ശൃംഖല
  • ഇംഗ്ലണ്ടില്‍ ' ഹോളിഡേ ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; എതിര്‍പ്പുമായി ഹോസ്പിറ്റാലിറ്റി കമ്പനികള്‍
  • വെയില്‍സിലെ മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിരുന്നിലേക്ക് ക്ഷണം
  • ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗിന് നിരോധനം വരും
  • സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന
  • ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു
  • നഴ്‌സുമാരോട് വീണ്ടും നീതികേട്‌! എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.3% മാത്രം ശമ്പളവര്‍ധന; പണപ്പെരുപ്പത്തിലും താഴെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions