യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്

ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളുടെയും അവസ്ഥ പരമദയനീയം. അഞ്ചില്‍ ഒന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 132 കെയര്‍ ഹോമുകള്‍ക്കാണ് ഏറ്റവും മോശപ്പെട്ട റാങ്ക് ആയ 'ഇന്‍ഡക്വേറ്റ്' ലഭിച്ചിരിക്കുന്നത് എന്ന് മെയില്‍ ഓണ്‍ലൈന്‍ പറയുന്നു. മറ്റ് 2,418 കെയര്‍ ഹോമുകള്‍ 'കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് ' എന്ന വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കെയര്‍ ക്വാളിറ്റി കമ്മീഷന്റെ (സി ക്യു സി) റിപ്പോര്‍ട്ട് ഉദ്ധരിച്ചു കൊണ്ട് മെയില്‍ ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലിവര്‍പൂള്‍, തൊട്ടടുത്ത സെന്‍ട്രല്‍ ലണ്ടനിലെ ഹാള്‍ട്ടണ്‍, കാംഡെന്‍ എന്നിവിടങ്ങളിലെ 40 ശതമാനം കെയര്‍ ഹോമുകളും നിര്‍ദ്ദിഷ്ട നിലവാരം പുലര്‍ത്താത്തവയാണെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്കല്‍ അഥോറിറ്റികളുടെ മോശപ്പെട്ട പരിപാലനവും കുറഞ്ഞ ഫീസ് നിരക്കുകളുമാണ് ഇതിന്‍- കാരണമെന്ന് കെയര്‍ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് പ്രൊഫസര്‍ മാര്‍ട്ടിന്‍ ഗ്രീന്‍ പറയുന്നു.

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള പ്രായമായവരും അവശരുമായ ലക്ഷക്കണക്കിന് ആളുകള്‍ അവര്‍ക്ക് ആവശ്യമായതും അര്‍ഹതപ്പെട്ടതുമായ ശുശ്രൂഷ ലഭിക്കാതെ ക്ലേശമനുഭവിക്കുകയാണെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വക്താവ് ആലിസണ്‍ ബെന്നെറ്റും ആരോപിക്കുന്നു.

ഞെട്ടിക്കുന്ന കണക്കുകളാണിവയെന്നും സോഷ്യല്‍ കെയര്‍ രംഗത്ത് ഒരു സമൂല പരിവര്‍ത്തനം ആവശ്യമാണെന്നാണ് ഇത് കാണിക്കുന്നതെന്നും ആലിസണ്‍ ബെന്നെറ്റ് കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയെ കണ്‍സര്‍വേറ്റീവ് സര്‍ക്കാന്‍ അവഗണിച്ചത് എന്‍ എച്ച് എസ്സിനെ തകര്‍ത്തുവെന്നും, പല കുടുംബങ്ങളും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കാതെ വലയുകയാണെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ കെയര്‍ മേഖലയെ പുനപരിശോധിക്കുന്നതിനായി ഇനിയും മൂന്ന് വര്‍ഷക്കാലം കാത്തിരിക്കാനാവില്ലെന്നുംക് അവര്‍ പറയുന്നു.

14,000 ഓളം കെയര്‍ ഹോമുകളാണ് രാജ്യത്തുള്ളത്. സി ക്യു സി യുടെ നിയമം അനുസരിച്ച് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഇന്‍സ്പെക്റ്റര്‍മാര്‍ ഈ ഹോമുകള്‍ പരിശോധിച്ച് അതിന്റെ പ്രകടനം വിലയിരുത്തണം. പുതിയതായി തുറക്കുന്നവയാണെങ്കില്‍ പ്രവര്‍ത്തനമാരംഭിച്ച് 12 മാസങ്ങള്‍ക്കുള്ളില്‍ പരിശോധന നടത്തണം. നിര്‍ദ്ദിഷ്ട നിലവാരത്തില്‍ താഴെ പ്രകടനം കാഴ്ച വയ്ക്കുന്ന കെയര്‍ ഹോമുകള്‍ ഏറ്റവും അധികം ഉള്ളത് ലിവര്‍പൂളിലാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെയുള്ള 80 കെയര്‍ ഹോമുകളില്‍ 29 എണ്ണം കൂടുതല്‍ മെച്ചപ്പെടേണ്ടത് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കെയര്‍ ഹോമുകളില്‍ നിര്‍ദ്ദിഷ്ട നിലവാരമനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് സി ക്യു സി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെയുള്ള കെയര്‍ ഹോമുകളില്‍ മറ്റ് നാലെണ്ണം ഏറ്റവും മോശപ്പെട്ട 'ഇനഡക്വേറ്റ്' വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഏറ്റവും മോശപ്പെട്ട സേവനം നല്‍കുന്നവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതെന്ന് വിശദീകരിച്ച സി ക്യു സി അത്തരം കെയര്‍ ഹോമുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരെ നടപടികള്‍ എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ക്യു സിക്ക് അധികാരമുണ്ട്. കുറ്റം തെളിഞ്ഞാല്‍ വന്‍ പിഴയോ ചിലപ്പോള്‍ ജയില്‍ ശിക്ഷയോ വരെ ലഭിക്കാം.

ലിവര്‍പൂളിനു തൊട്ടുപിന്നില്‍, കൂടുതല്‍ മെച്ചപ്പെടുത്തേണ്ടുന്നവ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 40 ശതമാനം കെയര്‍ഹോമുകളുമായി കാംഡന്‍, 39 ശതമാനം കെയര്‍ ഹോമുകളുമായി ഹാള്‍ട്ടണ്‍, 36 ശതമാനം കെയര്‍ ഹോമുകളുമായി കവന്‍ട്രി എന്നീ പ്രദേശങ്ങളാണ് ഉള്ളത്. ലണ്ടനിലെ ഐലിംഗ്ടണ്‍, കെന്‍സിംഗ്ടണ്‍, ചെല്‍സിയ, വാന്‍ഡ്‌സ്വര്‍ത്ത്, വെസ്റ്റ്മിനിസ്റ്റര്‍ എന്നീ ബറോകളില്‍ നിര്‍ദ്ദിഷ്ട നിലവാരം പുലര്‍ത്താത്ത ഒരു കെയര്‍ ഹോം പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ കെയര്‍ ഹോമുകള്‍ക്കും 'മികച്ചവ' എന്ന റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. 61 കെയര്‍ ഹോമുകളാണ് ഈ ബറോകളില്‍ എല്ലാമായി ഉള്ളത്.

  • വാട്‌സ്ആപ്പ് സന്ദേശങ്ങള്‍: ദമ്പതികളെ അറസ്റ്റ് ചെയ്ത പൊലീസ് 20000 പൗണ്ട് നഷ്ടപരിഹാരം നല്‍കി
  • പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടന്റുമായി വീഡിയോ കോണ്‍ഫറന്‍സും രക്തപരിശോധനയും
  • ബാര്‍ക്ലേസും മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചു; വിപണിയ്ക്കു ആശ്വാസമാകും
  • അനധികൃത കുടിയേറ്റക്കാരെ പണം നല്‍കി ഒഴിപ്പിക്കും; അഭയാര്‍ത്ഥികള്‍ക്ക് പി ആര്‍ കിട്ടാന്‍ ഇനി 20 വര്‍ഷം; കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി
  • നെഞ്ചുവേദനയെന്ന് പറഞ്ഞിട്ട് ദഹനപ്രശ്‌നമെന്ന് എഴുതിത്തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് നഴ്‌സിന് ദാരുണാന്ത്യം
  • യുകെയില്‍ രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാര്‍; സര്‍വേ റിപ്പോര്‍ട്ട്
  • 600 അഭയാര്‍ത്ഥികളെ പഴയ സൈനിക ക്യാമ്പിലേക്ക് മാറ്റാന്‍ നീക്കം; വന്‍ പ്രതിഷേധം
  • മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ മാന്‍ഷന്‍ ടാക്‌സ് ചുമത്തി 600 മില്ല്യണ്‍ പൗണ്ട് നേടാന്‍ ലക്ഷ്യമിട്ട് റേച്ചല്‍ റീവ്‌സ്
  • ബ്രിട്ടനില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിന് 20 വര്‍ഷം കാത്തിരിക്കണം; പുതിയ കുടിയേറ്റ നയം വരുന്നു
  • സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവം; ബജറ്റ് നിര്‍ണായകം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions