സിനിമ

'നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും'; പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയന്‍


നടനും സംവിധായകനുമായ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയന്‍. പൃഥ്വിരാജെന്ന സംവിധായകനെ വിശ്വാസമില്ലെന്നും അതുകൊണ്ട് എമ്പുരാന്‍ കാണില്ലെന്നും ഒരു അഭിമുഖത്തില്‍ മൈത്രേയന്‍ പറഞ്ഞിരുന്നു.

തന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് മൈത്രേയന്‍ രംഗത്തെത്തിയത്. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും എമ്പുരാന്‍ കാണുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റി‌ന്റെ പൂര്‍ണ്ണരൂപം

ബഹുമാനപൂര്‍വ്വം പ്രിഥ്വിരാജിന്,

മൂന്നു പേര്‍ എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററില്‍ ഉള്ളവരി ഞാന്‍ പറഞ്ഞതും സത്യമാണ്.
പക്ഷേ, ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.

  • വിന്‍സി പറഞ്ഞതു പോലെ തങ്ങളല്ല ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തുവിട്ടതെന്ന് സജി നന്ത്യാട്ട്
  • ലഹരി ഉപയോ​ഗിച്ചു മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോ; പരാതിയുമായി വിന്‍സി അലോഷ്യസ്
  • കരള്‍ രോഗത്തെത്തുടര്‍ന്ന് നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍
  • വിജയ് വഷളനായ രാഷ്ട്രീയക്കാരന്‍..; തൃഷയുമായി ബന്ധം, വിമര്‍ശനവുമായി ദിവ്യ സത്യരാജ്
  • ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന്; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഇളയരാജ
  • ലഹരി ഉപയോഗിച്ച് ആ നടന്‍ മോശമായി പെരുമാറി; അഭിനയിക്കുന്നതിനിടെ അയാള്‍ വെളുത്ത പൊടി തുപ്പുകയാണ്- വിന്‍സി
  • 40 ഓളം സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം; സംവിധായകന് പതിനാലായിരം കോടി പിഴ!!
  • സിനിമ കിട്ടിയില്ലെങ്കിലും ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ല: വിന്‍സി അലോഷ്യസ്
  • പൃഥ്വിരാജിന്റെ നായികയായി പാര്‍വതി തിരുവോത്ത്; നിര്‍മ്മാണം സുപ്രിയ
  • 'എമ്പുരാന്‍ വെറും എമ്പോക്കിത്തരം' ആഞ്ഞടിച്ചു ആര്‍ ശ്രീലേഖ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions