സിനിമ

സിനിമ കിട്ടിയില്ലെങ്കിലും ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ല: വിന്‍സി അലോഷ്യസ്

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ്. ഈ ഒരു തീരുമാനത്തിന്റെ പേരില്‍ തനിക്കിനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമെന്നും നടി പറഞ്ഞു. കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്താണ് വിന്‍സി സംസാരിച്ചത്.

'കെസിവൈഎം അങ്കമാലി മേജര്‍ അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിന് വേണ്ടിയാണ് ഞാന്‍ ഇന്ന് ഇവിടെ എത്തിയത്. ലഹരി വിരുദ്ധ ക്യാമ്പയിന്‍ കൂടിയാണ് അതിന്റെ മെയിന്‍ ഉദ്ദേശം. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്. ചിലപ്പോള്‍ ഈയൊരു തീരുമാനം എടുക്കുന്നതിന്റെ പേരില്‍ മുന്നോട്ടു പോകുമ്പോള്‍ എനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്ന് വരും.'

'എങ്കിലും ഞാന്‍ പറയുകയാണ്. ലഹരി ഉപയോഗിക്കുന്ന, അതായത് എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി ഞാന്‍ സിനിമ ചെയ്യില്ല' എന്നാണ് വിന്‍സി പറയുന്നത്.

സിനിമയിലെ ലഹരി ഉപയോഗം എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവതി നടന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.

യുവതിയുടെ മൊഴിയെ തുടര്‍ന്ന് നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കഴിഞ്ഞ മാസം പ്രമുഖ മേക്കപ്പ്മാന്‍ രഞ്ജിത്ത് ഗോപിനാഥ് അറസ്റ്റിലായിരുന്നു.

  • സാമന്ത സംവിധായകനുമായി പ്രണയത്തില്‍?
  • 'മോഹന്‍ലാല്‍ ജമാ അത്തെ ഇസ്ലാമി വേദിയില്‍'- കേണല്‍ പദവി പിന്‍വലിക്കണമെന്ന് ഓര്‍ഗനൈസര്‍
  • എന്നെ അടിച്ചിടാന്‍ വേണ്ടി കൂടെ നിന്ന ആളുകളല്ലേ നിങ്ങളൊക്കെ; എനിക്കൊരപേക്ഷയുണ്ട്- ദിലീപ്
  • ആവേശം സിനിമയിലെ 'കുട്ടി' വില്ലന്‍ മിഥുന്‍ വിവാഹിതനായി
  • വിവാദങ്ങള്‍ക്ക് വിട; ലിസ്റ്റിന്റെ 'ബേബി ഗേള്‍' ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നിവിന്‍ പോളി
  • പതിനഞ്ചാം ദിവസവും ബോക്സോഫീസിലെ ഒറ്റയാനായിമോഹന്‍ലാല്‍
  • 'ഓപ്പറേഷന്‍ സിന്ദൂര്‍', സിനിമ പ്രഖ്യാപിച്ചതോടെ കടുത്ത വിമര്‍ശനം; മാപ്പ് പറഞ്ഞ് സംവിധായകന്‍
  • ജയ്‌സാല്‍മീറിലെ പാക് ഷെല്ലാക്രമണം; മലയാള സിനിമാസംഘം പ്രതിസന്ധിയില്‍, ഷൂട്ടിങ് നിര്‍ത്തിവെച്ചു
  • ആരാധകര്‍ക്കൊപ്പം ലണ്ടനിലെ തിയേറ്ററില്‍ സ്വന്തം സിനിമ ആസ്വദിച്ച് സിമ്രാന്‍
  • യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാജ്യത്തിന് അഭിമാനം..; പ്രശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions