യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ബലാത്സംഗ കേസില്‍ മലയാളി 'ആള്‍ദൈവ'ത്തിന് ജയില്‍ ശിക്ഷ

വിശ്വാസികളെ ദുരുപയോഗം ചെയ്യുന്ന പുരോഹിതരുടെ എണ്ണം കൂടിവരുകയാണ്. ഇപ്പോഴിതാ യുകെയില്‍ മലയാളി 'ആള്‍ദൈവ' ത്തിന് ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും സന്ന്യാസിയായി ബ്രിട്ടനിലെത്തിയ മുരളീകൃഷ്ണന്‍ പുളിക്കല്‍ എന്നയാളാണ് മലയാളികള്‍ക്ക് മാനക്കേട് ഉണ്ടാക്കിയിരിക്കുന്നത്. ദൈവമെന്ന് അവകാശപ്പെട്ട് കൂടോത്രങ്ങള്‍ ചെയ്തുവന്നിരുന്ന പാലക്കാട് സ്വദേശി മുരളീകൃഷ്ണന്‍ നോര്‍ത്ത് ലണ്ടനില്‍ നടത്തിയിരുന്ന ക്ഷേത്രത്തില്‍ എത്തിയിരുന്നത് ആയിരക്കണക്കിന് വിശ്വാസികള്‍ ആയിരുന്നു. ഇത്തരത്തില്‍ അവസരം വിനിയോഗിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കുയാണ് ചെയ്തത്. സംഭവത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ 'ദൈവത്തെ' ഇപ്പോള്‍ ഏഴ് വര്‍ഷത്തെ ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്.

മുരളീകൃഷ്ണന്‍ ഒരു വിശ്വാസിയെ ബലാത്സംഗം ചെയ്യുകയും, മറ്റൊരു ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്ത കേസുകളിലാണ് കുറ്റവാളിയാണെന്ന് തെളിഞ്ഞത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് ഇയാള്‍. ഹിന്ദു ദൈവത്തിന്റെ 'അവതാരമെന്ന്' അവകാശപ്പെട്ട് ലോകത്താകമാനം ഇയാള്‍ക്ക് നൂറുകണക്കിന് വിശ്വാസികളുണ്ട്.

നോര്‍ത്ത് ലണ്ടന്‍ ബാര്‍ണെറ്റിലെ ക്ഷേത്രത്തില്‍ നിന്നും പതിവായി പ്രാര്‍ത്ഥനാ സെഷനുകള്‍ നടത്തിയിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ വലിയ തോതില്‍ ഇവിടേക്ക് വിശ്വാസികള്‍ എത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗുരുതരമായ അഞ്ച് ലൈംഗിക കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഒരു സ്ത്രീക്കെതിരായ ബലാത്സംഗം, ബലാത്സംഗ ശ്രമം, മറ്റൊരാള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയായിരുന്നു കേസ്.

വുഡ് ഗ്രീന്‍ ക്രൗണ്‍ കോടതിയാണ് മുരളീകൃഷ്ണന്‍ പുളിക്കലിന് ഏഴ് വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ഇയാള്‍ നടത്തിയ പ്രാര്‍ത്ഥനാ സെഷനുകളില്‍ എത്തിയ സ്ത്രീകളാണ് പരാതിക്കാര്‍. ഒരു സ്ത്രീയോട് താന്‍ 'ദൈവത്തെ പോലെ നോക്കും' എന്നും, മുന്‍ജന്മത്തില്‍ ഒരുമിച്ചുണ്ടായെന്നും അവകാശപ്പെട്ടാണ് ദുരുപയോഗം ചെയ്തത്. എന്നാല്‍ കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിച്ചു.

ഇപ്പോള്‍ ചാരിറ്റി കമ്മീഷന്‍ പുളിക്കല്‍ ട്രസ്റ്റിയായിട്ടുള്ള ഓം ശരവണഭവ സേവാ ട്രസ്റ്റിനെതിരെ നിബന്ധനകള്‍ പാലിക്കാത്തതിന് കേസെടുത്തിട്ടുണ്ട്. 2023 മേയില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.14 മില്ല്യണ്‍ പൗണ്ട് വരുമാനമാണ് ഈ ചാരിറ്റി നേടിയത്.

  • പുതിയ കുടിയേറ്റ നയത്തില്‍ നിരാശ; ആയിരക്കണക്കിന് നഴ്‌സുമാര്‍ യുകെ വിടാന്‍ സാധ്യത
  • ജയിലുകള്‍ നിറഞ്ഞു; ആയിരത്തിലേറെ തടവുകാരെ നേരത്തെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി
  • മെഴ്‌സിസൈഡിലെ ഹ്യൂട്ടണില്‍ കത്തിയാക്രമണം; പ്രതിയെ വെടിവെച്ചിട്ട് പോലീസ്
  • ഗ്രാജുവേറ്റ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ 18 മാസമായി ചുരുക്കുന്നത് യൂണിവേഴ്‌സിറ്റികള്‍ക്കു മരണമണിയാകും
  • അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാകാനുള്ള സാധ്യത മങ്ങി; ബില്ലിനുള്ള പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്
  • യുകെയില്‍ മലയാളി പെണ്‍കുട്ടി അന്തരിച്ചു
  • എന്‍എച്ച്എസ് നഷ്ടപരിഹാര ബില്ലുകള്‍ 58.2 ബില്ല്യണ്‍ പൗണ്ടില്‍; കടുത്ത വിമര്‍ശനം
  • ജോലിയുള്ള മാതാപിതാക്കള്‍ക്കു ആശ്വാസം: വിപുലീകരിച്ച ചൈല്‍ഡ് കെയര്‍ രീതികള്‍ പ്രാബല്യത്തില്‍
  • യുകെ പുതിയ കുടിയേറ്റ നയം നടപ്പാക്കിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെ; സ്ഥിരതാമസം നേടാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് തിരിച്ചടി
  • എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് എംപിമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions