വിദേശം

പോപ്പ് ഫ്രാന്‍സിസിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു; ലളിതം

ജീവിതത്തിലും, മരണത്തിലും ലാളിത്യം കാത്തുസൂക്ഷിച്ച ആളായിരുന്നു പോപ്പ് ഫ്രാന്‍സിസ്. തന്റെ മരണാനന്തര കര്‍മ്മങ്ങളും ലളിതമായിരിക്കണമെന്നു അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. സെന്റ് മേരി മാഗിയോര്‍ ചര്‍ച്ചിലെ പോപ്പിന്റെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഇത് വ്യക്തമാകും. ശനിയാഴ്ച അന്ത്യവിശ്രമം നല്‍കിയ പോപ്പിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവിടം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയതോടെ കര്‍ദിനാള്‍മാരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകുന്നത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ചര്‍ച്ചില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്.

തിങ്കളാഴ്ച വിടവാങ്ങിയ 88-കാരനായ പോപ്പ് ഫ്രാന്‍സിസിനെ സ്വകാര്യമായ ചടങ്ങിലാണ് സെന്റ് മേരി ബസലിക്കയില്‍ അടക്കം ചെയ്തത്. പൊതുദര്‍ശനത്തില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെ 250,000 പേരാണ് പങ്കെടുത്തത്. കര്‍ദിനാളായും, പോപ്പായും ഇരിക്കുമ്പോള്‍ അദ്ദേഹം പതിവായി സന്ദര്‍ശിച്ചിരുന്ന പള്ളിയിലാണ് 'ഫ്രാന്‍സിസ്‌കസ്' എന്ന് മാത്രം ആലേഖനം ചെയ്തിട്ടുള്ള കല്ലറ സ്ഥിതി ചെയ്യുന്നത്. ഒരു വെളുത്ത റോസാപ്പൂവാണ് ആകെയുള്ള അലങ്കാരം.

ഇതിന് മുകളിലായി ഒരു കുരിശ് സ്‌പോട്ട്‌ലൈറ്റ് നല്‍കി സ്ഥാപിച്ചിട്ടുണ്ട്. പോപ്പ് അന്ത്യവിശ്രമം കൊള്ളുന്ന ഇടം പോലെ തന്നെ ലളിതമായിരുന്നു അദ്ദേഹം 12 വര്‍ഷക്കാലം ജീവിച്ച വസതിയെന്നും ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു. പോപ്പായ ശേഷം അപ്പോസ്തലിക് പാലസിലേക്ക് താമസം മാറാന്‍ വിസമ്മതിച്ച പോപ്പ് ഫ്രാന്‍സിസ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയ്ക്ക് സമീപമുള്ള കാസാ സാന്റാ മാര്‍ത്തയിലെ ലളിതമായ കിടപ്പുമുറിയിലാണ് കഴിഞ്ഞത്.

റൂം 201-ലാണ് പോപ്പ് ഫ്രാന്‍സിസ് താമസിച്ചിരുന്നത്. ഒരു ചെറിയ കിടപ്പുമുറി, ഓഫീസ്, റിസപ്ഷന്‍ റൂം എന്നിവയാണ് ഇവിടെയുള്ളത്. ലളിതമായ ഫര്‍ണീച്ചറുകളും, ഏതാനും കസേരകളും മാത്രമാണ് ഇവിടെയുള്ളത്.

  • അ​മേ​രി​ക്ക​ന്‍ കര്‍ദ്ദിനാള്‍ ലിയോ പതിനാലാമന്‍ പുതിയ ഇടയന്‍
  • ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു; എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്ന് ട്രംപ്
  • ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയില്‍
  • മാര്‍പാപ്പയുടെ ശവമഞ്ചത്തിന് അരികില്‍ പഴയകാല സുഹൃത്തിനായി പ്രാര്‍ത്ഥിച്ച് കന്യാസ്ത്രീ
  • മാര്‍പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍; സംസ്‌കാരം ശനിയാഴ്ച
  • മഹാഇടയന് വിട
  • ട്രംപിന്റെ വിസ റദ്ദാക്കലുകള്‍ തുടരുന്നു; പുതിയ ലിസ്റ്റില്‍ 50% ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍!
  • പകരം തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനയ്ക്ക് 125% തന്നെ
  • യാത്രക്കാരിയുടെ പരാക്രമം: ലണ്ടന്‍- മുംബൈ വിര്‍ജിന്‍ വിമാനത്തിന് തുര്‍ക്കി സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ്
  • മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണം 1000 കടന്നു; 2000 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions