യു.കെ.വാര്‍ത്തകള്‍

കാര്‍ഡിഫില്‍ യുവതിയെ ആക്രമിച്ച സിറിയന്‍ അഭയാര്‍ത്ഥിക്ക് 3 വര്‍ഷം ജയില്‍; ശേഷം നാടുകടത്തും

കാര്‍ഡിഫില്‍ യുവതിയെ ലൈംഗീകമായി ആക്രമിച്ച സിറിയന്‍ അഭയാര്‍ത്ഥി ഫവാസ് അല്‍സമൗയ്ക്ക് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതി മൂന്നു വര്‍ഷവും ഒരു മാസവും തടവിന് ശിക്ഷ വിധിച്ചു. ഹഡ്‌സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ വര്‍ഷം മേയ് 12 ന് കാര്‍ഡിഫിലെ കാതെയ്‌സ് പ്രദേശത്തെ റെയില്‍വേ പാലത്തിനടിയില്‍ യുവതിയെ കഴുത്തു ഞെരിച്ച് ആക്രമിച്ചതായി തെളിഞ്ഞു. പള്‍സ് നൈറ്റ് ക്ലബില്‍ നിന്നു രാവിലെ നാലു മണിയോടെ വീട്ടിലേക്ക് നടന്നുപോകവേ യുവതിയെ ഇയാള്‍ പിന്തുടര്‍ന്നെന്നാണ് പൊലീസ് കണ്ടെത്തിയത്.

യുവതിയുടെ വസ്ത്രത്തിനുള്ളിലേക്ക് കൈയ്യിട്ട് ആക്രമിച്ച പ്രതിയെ പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണ സംഘം തിരിച്ചറിയുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും ജോലി പോലും ചെയ്യാന്‍ കഴിയുന്നില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.

രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഭീകരമായ ആക്രമണമാണെന്നും ജഡ്ജി സെലിയ ഹ്യൂസ് അഭിപ്രായപ്പെട്ടു. ശിക്ഷ പൂര്‍ത്തിയായാല്‍ അല്‍സമൗയെ നാടുകടത്തും.

  • വാട്‌സ്ആപ്പ് സന്ദേശങ്ങള്‍: ദമ്പതികളെ അറസ്റ്റ് ചെയ്ത പൊലീസ് 20000 പൗണ്ട് നഷ്ടപരിഹാരം നല്‍കി
  • പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടന്റുമായി വീഡിയോ കോണ്‍ഫറന്‍സും രക്തപരിശോധനയും
  • ബാര്‍ക്ലേസും മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചു; വിപണിയ്ക്കു ആശ്വാസമാകും
  • അനധികൃത കുടിയേറ്റക്കാരെ പണം നല്‍കി ഒഴിപ്പിക്കും; അഭയാര്‍ത്ഥികള്‍ക്ക് പി ആര്‍ കിട്ടാന്‍ ഇനി 20 വര്‍ഷം; കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി
  • നെഞ്ചുവേദനയെന്ന് പറഞ്ഞിട്ട് ദഹനപ്രശ്‌നമെന്ന് എഴുതിത്തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് നഴ്‌സിന് ദാരുണാന്ത്യം
  • യുകെയില്‍ രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാര്‍; സര്‍വേ റിപ്പോര്‍ട്ട്
  • 600 അഭയാര്‍ത്ഥികളെ പഴയ സൈനിക ക്യാമ്പിലേക്ക് മാറ്റാന്‍ നീക്കം; വന്‍ പ്രതിഷേധം
  • മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ മാന്‍ഷന്‍ ടാക്‌സ് ചുമത്തി 600 മില്ല്യണ്‍ പൗണ്ട് നേടാന്‍ ലക്ഷ്യമിട്ട് റേച്ചല്‍ റീവ്‌സ്
  • ബ്രിട്ടനില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിന് 20 വര്‍ഷം കാത്തിരിക്കണം; പുതിയ കുടിയേറ്റ നയം വരുന്നു
  • സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവം; ബജറ്റ് നിര്‍ണായകം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions