യു.കെ.വാര്‍ത്തകള്‍

ജനത്തെ വലച്ച രണ്ട് ബജറ്റുകള്‍: റേച്ചല്‍ റീവ്‌സിന്റെ കസേര മാസങ്ങള്‍ക്കുള്ളില്‍ തെറിക്കുമെന്ന് വോട്ടര്‍മാര്‍

ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചത് ലേബര്‍ പ്രകടനപത്രികയുടെ നഗ്നമായ ലംഘനമാണ് ലേബര്‍ ബജറ്റെന്ന് വ്യക്തമാക്കിവോട്ടര്‍മാര്‍. അതുകൊണ്ടുതന്നെ ചാന്‍സലര്‍ കസേരയില്‍ റീവ്‌സ് മാസങ്ങള്‍ തികയ്ക്കില്ല എന്നാണ് പകുതിയിലേറെ വോട്ടര്‍മാര്‍ പ്രവചിക്കുന്നത്. ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തിക്കൊണ്ട് പ്രകടനപത്രികാ വാഗ്ദാനത്തിന്റെ ലംഘനമാണ് ലേബര്‍ നടപ്പാക്കിയതെന്ന് വോട്ടര്‍മാര്‍ കരുതുന്നു.

റേച്ചല്‍ റീവ്‌സിന്റെ രണ്ടാം ബജറ്റിന് ശേഷം ചാന്‍സലര്‍ സ്ഥാനത്ത് നിന്നും റീവ്‌സിനെ മാറ്റേണ്ടതാണെന്നാണ് വോട്ടര്‍മാര്‍ പ്രവചിക്കുന്നത്. ജീവിതച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നതാകും ബജറ്റെന്ന് റീവ്‌സ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കേവലം ആറ് ശതമാനം വോട്ടര്‍മാര്‍ക്കാണ് ഈ വിശ്വാസമുള്ളത്. രാജ്യത്തിന്റെ വലിയ ആശങ്കയും ഇതുതന്നെ. മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വെയിലെ ഫലങ്ങള്‍ നം.10, നം.11 കേന്ദ്രങ്ങളില്‍ ഞെട്ടല്‍ സമ്മാനിക്കാന്‍ പോന്നതാണ്.

നികുതി വര്‍ധനവുകളെ ന്യായീകരിക്കാനായി കെട്ടിയിറക്കിയ 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നുണയാണെന്ന് തെളിഞ്ഞതോടെ റീവ്‌സിന് മേല്‍ കനത്ത രാജിസമ്മര്‍ദമാണുള്ളത്. വെല്‍ഫെയര്‍ ബില്ലുകള്‍ക്കുള്ള പണം ചെലവഴിക്കാനായാണ് ഈ വാദങ്ങള്‍ ഉയര്‍ത്തിയെന്ന് ഇപ്പോള്‍ വ്യക്തമവുമാണ്. കമ്മിയില്ലെന്ന് മാത്രമല്ല, അധിക ഫണ്ട് ഉണ്ടെന്നും ഒബിആര്‍ അറിയിച്ച ശേഷമായിരുന്നു റീവ്‌സിന്റെ പ്രചരണങ്ങള്‍.

26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി ബോംബാണ് ബജറ്റില്‍ റീവ്‌സ് പൊട്ടിച്ചത്. ഇന്‍കം ടാക്‌സ് പരിധി മരവിപ്പിക്കുന്നതും, വീടുകളിലെ നികുതി കൂട്ടിയതും, പെന്‍ഷന്‍കാരെയും നികുതിയില്‍ പെടുത്തിയതും, ഇലക്ട്രിക് കാറുകള്‍ക്ക് റോഡ് നികുതി ഏര്‍പ്പെടുത്തിയതുമെല്ലാം ജനങ്ങളെ രോഷത്തിലാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്കും റീവ്‌സിന്റെ കസേര തെറിയ്ക്കുമെന്ന് തന്നെയാണ് ഇപ്പോള്‍ വോട്ടര്‍മാരുടെ വിധിയെഴുത്ത്.

മെയില്‍ സണ്‍ഡേ പുറത്തുവിട്ട സര്‍വെയിലാണ് രണ്ടിലൊന്ന് വോട്ടര്‍മാരും ചാന്‍സലറുടെ രാജി ആവശ്യപ്പെടുന്നതായി വ്യക്തമായത്. 68 ശതമാനം വോട്ടര്‍മാരാണ് റീവ്‌സ് രാജിവെയ്ക്കണമെന്ന് സര്‍വ്വെയില്‍ ആവശ്യപ്പെട്ടത്. 32 ശതമാനം മാത്രമാണ് ഇവര്‍ തുടരുന്നതിനെ അനുകൂലിച്ചത്.

  • അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരാഴ്ച അവധി; യുകെയില്‍ പുതിയ തൊഴില്‍നിയമ നിര്‍ദേശം ചര്‍ച്ചയില്‍
  • അടിമുടി മാറ്റവുമായി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്: ചാള്‍സ് രാജാവിന്റെ ചിഹ്നം, അപേക്ഷാ ഫീസില്‍ വര്‍ധന
  • ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍
  • അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന
  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  • മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
  • യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions