യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു

ലൈംഗികാരോപണങ്ങളും കുട്ടിപീഡകനായുള്ള ബന്ധവും മൂലം തിരിച്ചടി നേരിട്ട ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന സാധാരണ ബ്രിട്ടീഷ് പൗരനിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന്റെ അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രാജകീയ സ്ഥാനപ്പേരുകള്‍ ഔദ്യോഗികമായി പിടിച്ചെടുക്കുന്നത് പൂര്‍ത്തിയാക്കിക്കൊണ്ട് ആണ് എല്ലാ അവകാശങ്ങളും തിരിച്ചെടുത്തത്.

മുന്‍ യോര്‍ക്ക് ഡ്യൂക്കിന്റെ ഓര്‍ഡര്‍ ഓഫ് ദി ഗ്രാറ്റര്‍ അംഗത്വമാണ് ചാള്‍സ് രാജാവ് തിങ്കളാഴ്ച ഔദ്യോഗികമായി റദ്ദാക്കിയത്. 1348-ല്‍ എഡ്വാര്‍ഡ് മൂന്നാമന്‍ രാജാവ് സ്ഥാപിച്ച ഏറ്റവും പഴക്കമേറിയ ബ്രിട്ടീഷ് ഓര്‍ഡര്‍ ഓഫ് ഷിവല്‍റിയാണ് ഇത്. ആന്‍ഡ്രൂവിന്റെ നൈറ്റ് ഓഫ് ദി ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി റോയല്‍ വിക്ടോറിയ ഓര്‍ഡറിന്റെയും കാലാവധി അവസാനിച്ചതായി യുകെയുടെ ഔദ്യോഗിക പബ്ലിക് റെക്കോര്‍ഡായ ദി ഗസറ്റില്‍ പ്രഖ്യാപിച്ചു.

അതേസമയം, ഈ ക്രിസ്മസ് കാലം കൂടി ആന്‍ഡ്രൂ വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജില്‍ തങ്ങുമെന്നാണ് വെളിപ്പെടുത്തല്‍. പുതുവര്‍ഷം പിറന്നതിന് ശേഷം മാത്രമായിരിക്കും ഇയാള്‍ സമ്പൂര്‍ണ്ണ വനവാസത്തിനായി സാന്‍ഡിഗ്രാമിലേക്ക് പോകുക. ആന്‍ഡ്രൂവിന്റെ ബാക്കിയുള്ള എല്ലാ രാജകീയ പദവികളും, സ്ഥാനപ്പേരുകളും റദ്ദാക്കുന്നതായി രാജാവ് ഗവണ്‍മെന്റിന് ഔദ്യോഗികമായി അയച്ച റോയല്‍ വാറണ്ടിലൂടെയാണ് വ്യക്തമാക്കിയത്.

നിലവില്‍ റോയല്‍ നേവിയുടെ വൈസ് അഡ്മിറല്‍ പദവിയാണ് ആന്‍ഡ്രൂവിന് ബാക്കിയുള്ളത്. എന്നാല്‍ സൈനിക പദവി നീക്കം ചെയ്യേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. എത്രയും വേഗം ഇതിനുള്ള നടപടിയെടുക്കാന്‍ ഡിഫന്‍സ് മേധാവികള്‍ക്ക് ഉപദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ നുണകള്‍ പറഞ്ഞതും, ഇര വിര്‍ജിനിയ ജിഫ്രെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ഒപ്പം ആന്‍ഡ്രൂ നടത്തിയ ഇമെയില്‍ ഇടപാടുകള്‍ കൂടുതല്‍ നാണക്കേടായി മാറുമെന്ന് ഉറപ്പായതോടെയാണ് രാജാവിന് സ്വന്തം സഹോദരനെ പടിയിറക്കേണ്ടി വന്നത്.

  • അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരാഴ്ച അവധി; യുകെയില്‍ പുതിയ തൊഴില്‍നിയമ നിര്‍ദേശം ചര്‍ച്ചയില്‍
  • അടിമുടി മാറ്റവുമായി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്: ചാള്‍സ് രാജാവിന്റെ ചിഹ്നം, അപേക്ഷാ ഫീസില്‍ വര്‍ധന
  • ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍
  • അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന
  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  • മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
  • യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions