നാട്ടുവാര്‍ത്തകള്‍

വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു ; യു കെ മലയാളി പിടിയില്‍

വര്‍ക്കല പാപനാശത്ത് വാക്കു തര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു. പാവനാശം ആല്‍ത്തറ മൂട് ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്ന സുരേഷ്, സന്ദീപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു യുകെ മലയാളിയായ സുരേഷിനെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ഓട്ടോ ഡ്രൈവര്‍മാരെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. സുരേഷിനും കയ്യാങ്കളിയില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് പാപനാശം ആല്‍ത്തറമൂട് ജംഗ്ഷനില്‍ സംഭവം. സുരേഷും ഓട്ടോ തൊഴിലാളികളുമായി ആദ്യം വാക്കേറ്റമുണ്ടായി. പിന്നാലെ കയ്യാങ്കളിയായി. ഇതിനിടെ വര്‍ക്കല ചാവടിമുക്ക് സ്വദേശി സന്ദീപിന് കുത്തേറ്റു. ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ സുരേഷിനും കുത്തേറ്റു. സുരേഷിന്റെ നെഞ്ചിലും, സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റത്. പഴവര്‍ഗങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന ചെറിയ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രദേശവാസികള്‍ വര്‍ക്കല പൊലീസിനെ വിവരമറിയിച്ചതോടെ, പൊലീസെത്തിയാണ് സുരേഷിനെ കീഴ്‌പ്പെടുത്തിയത്.

  • കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരം; 15 പേര്‍ ഹോം ക്വാറന്റീനില്‍
  • അനാരോഗ്യമെന്ന്; ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ
  • കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പര്‍ക്ക പട്ടിക വലുതെന്ന് മന്ത്രി മുരളീധരന്‍, ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം
  • എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാണ്ട്; സത്യസന്ധമായ ഉത്തരങ്ങള്‍ തേടി രക്ഷപ്പെട്ട ഏക വ്യക്തി വിശ്വഷ് കുമാര്‍ രമേശ്
  • ലക്ഷ്മിപ്രിയയ്ക്കും വനിത എസ്‌ഐക്കും എതിരായ അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്
  • മാസപ്പടിക്കേസില്‍ വീണയ്ക്ക് ഇഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശം
  • നടിയെ ആക്രമിച്ച കേസ്; അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
  • മലയാളത്തിന്റെ പ്രിയ നടന് കണ്ണീരോടെ വിട നല്‍കി കേരളം
  • സിഎംആര്‍എല്‍ -എക്സാലോജിക് കേസില്‍ ഇ ഡി നടപടി തുടരാം; അപ്പീല്‍ തള്ളി ഹൈക്കോടതി
  • ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല: വിനോദിനി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions