യു.കെ.വാര്‍ത്തകള്‍

പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും

യുകെ കുടിയേറ്റം ഇനി ഒട്ടും എളുപ്പമാകില്ല. കുടിയേറിയവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സ് സ്റ്റാറ്റസ് കിട്ടിയാലും കാലങ്ങളോളം ഇവിടെ തുടരാമെന്ന് കരുതാനാകില്ല. കുടിയേറ്റ നിയമം കര്‍ശനമാക്കുമെന്നു ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി.

തൊഴിലിനായും പഠനത്തിനായും വരുന്നവര്‍ പിന്നീട് പെര്‍മനന്റ് റെസിഡന്‍സി ലഭിച്ച് യുകെയില്‍ സ്ഥിര ജീവിതം തുടരുന്നവരുണ്ട്. പിആര്‍ ലഭിക്കാന്‍ കാലയളവ് കൂട്ടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പത്തുവര്‍ഷം പിആറിനായി കാത്തിരിക്കണമെന്നും ഇംഗ്ലീഷ് ഭാഷയില്‍ ഉയര്‍ന്ന പ്രാവീണ്യം തെളിയിക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വൈദഗ്ധ്യമുള്ളവര്‍ യുകെയിലേക്ക് ആവശ്യമുള്ളെന്നും കൂടുതല്‍ വിദേശികള്‍ തൊഴിലിടങ്ങള്‍ കൈയ്യടക്കുന്നത് അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

പിആര്‍ സ്റ്റാറ്റസ് കാലാ കാലങ്ങളായി പുന പരിശോധിക്കും. പുനപരിശോധനാ ഫലത്തെ ആശ്രയിച്ച് തീരുമാനമെടുക്കും. അഭയാര്‍ത്ഥികളെ എപ്പോള്‍ വേണമെങ്കിലും തിരിച്ചയക്കാന്‍ കഴിയും. നിലവിലെ കുടിയേറ്റക്കാര്‍ക്കും ഈ നിയമം ബാധികമാകും. കര്‍ശന നടപടികളുണ്ടാകുമെന്ന തീരുമാനത്തിലാണ് ഹോം സെക്രട്ടറി.

  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  • ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്
  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  • മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
  • യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
  • ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
  • ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions