യു.കെ.വാര്‍ത്തകള്‍

നൈറ്റ് ക്ലബില്‍ കൂട്ടത്തല്ല്, ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍ സ്ഥാനം തുലാസില്‍

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ നായകസ്ഥാനവും കരിയറും ഇപ്പോള്‍ കടുത്ത പ്രതിസന്ധിയില്‍. ടീം നിശ്ചയിച്ചിരുന്ന അര്‍ദ്ധരാത്രി കര്‍ഫ്യൂ ലംഘിച്ച് നൈറ്റ് ക്ലബ്ബില്‍ പോയ ബെന്‍ സ്റ്റോക്സും ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണും അവിടെയുണ്ടായ ഒരു കൂട്ടത്തല്ലില്‍ ഉള്‍പ്പെടുകയായിരുന്നു. ലണ്ടനിലെ ചെല്‍സിയിലുള്ള നൈറ്റ് ക്ലബ്ബിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും വരും ദിവസങ്ങളില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഒന്നാം ടെസ്റ്റ് വിജയത്തിന് ശേഷം അര്‍ദ്ധരാത്രി ടീം കര്‍ഫ്യൂ ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിന്‍സണും ക്ലബ്ബില്‍ എത്തിയത്. അവിടെയുണ്ടായിരുന്ന പ്രമുഖ റഗ്ബി ക്ലബ്ബായ 'സാരസെന്‍സ്' അക്കാദമിയിലെ ഒരു കളിക്കാരനുമായി ഇംഗ്ലണ്ട് താരങ്ങള്‍ തര്‍ക്കത്തിലാവുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഗ്ബി താരം ഗസ് അറ്റ്കിന്‍സണ് നേരെ എറിഞ്ഞ പഞ്ച് തടയാന്‍ ശ്രമിച്ച ഇസിബിയുടെ സുരക്ഷാ ജീവനക്കാരന്റെ മുഖത്താണ് കൊണ്ടത്. പരിക്കേറ്റ ഈ സുരക്ഷാ ജീവനക്കാരനെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മുഖത്ത് തുന്നലുകള്‍ ഇടേണ്ടി വരികയും ചെയ്തു.

അതേസമയം, ബെന്‍ സ്റ്റോക്സിനോ അറ്റ്കിന്‍സണോ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തില്‍ പോലീസിന് ഇടപെടേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് മാധ്യമമായ 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് പ്രകാരം, പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് റഗ്ബി കളിക്കാരനാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ ആദ്യം അങ്ങോട്ട് ഉപദ്രവിക്കാന്‍ ചെന്നവരല്ലെന്നും ഇസിബി വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്. മോശം പ്രതിച്ഛായയുള്ള ആ റഗ്ബി താരത്തിന്റെ പേരില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ജോലി തെറിക്കരുതെന്ന് ആഗ്രഹിക്കുന്നതായും ചില വൃത്തങ്ങള്‍ സൂചിപ്പിച്ചു.

എങ്കിലും, ടീം അച്ചടക്കം ലംഘിച്ചതിന് താരങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാണ്. ജൂണ്‍ 17-ന് ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്‍പ് തന്നെ അന്തിമ നടപടിയുണ്ടാകും. ബെന്‍ സ്റ്റോക്സിനെ നായകസ്ഥാനത്ത് നിന്ന് നീക്കാനും ഗസ് അറ്റ്കിന്‍സണെ ടീമില്‍ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. സ്റ്റോക്സ് മാറുകയാണെങ്കില്‍ യുവതാരം ഹാരി ബ്രൂക്ക് ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായേക്കും.

കഴിഞ്ഞ ജനുവരിയിലാണ് ഇംഗ്ലണ്ട് കളിക്കാര്‍ക്ക് ബോര്‍ഡ് കര്‍ഫ്യൂ നിയമങ്ങള്‍ കര്‍ശനമാക്കിയത്. ഓസ്‌ട്രേലിയയില്‍ നടന്ന ആഷസ് പരമ്പരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ, ബെന്‍ സ്റ്റോക്സും സംഘവും അമിതമായി മദ്യപിച്ചതായും പ്രൊഫഷണലിസം കാണിച്ചില്ലെന്നും കടുത്ത ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions