ആരോഗ്യം

സാമ്പത്തിക മാന്ദ്യം: ബ്രിട്ടനില്‍ നേട്ടമുണ്ടാക്കിയത് ഉറക്കഗുളിക കമ്പനി

ലണ്ടന്‍: സാമ്പത്തിക മാന്ദ്യം മൂലം ബ്രിട്ടനിലെ ജനങ്ങളെ മാനസിക സംഘര്‍ഷവും ഉറക്കമില്ലായ്മയും പിടികൂടിയപ്പോള്‍ രാജ്യത്ത് ഉറക്കഗുളികയുടെ വില്‍പന കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. മാന്ദ്യം ബ്രിട്ടീഷുകാരെ എത്ര ഭീകരമായി ബാധിച്ചു എന്ന് അറിയണമെങ്കില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റഴിച്ച ഉറക്കഗുളികയുടെ കണക്ക് പരിശോധിച്ചാല്‍ മാത്രം മതിയാവുമത്രേ. ബ്രിട്ടീഷുകാര്‍ കഴിഞ്ഞ വര്‍ഷം മാത്രം വാങ്ങിയത് 50 കോടി പൗണ്ടിന്റെ ഉറക്കഗുളികകളാണ്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

സാമ്പത്തിക മാന്ദ്യവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയുമാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഒപ്പം ജോലി സുരക്ഷിതത്വമില്ലായ്മയും മറ്റ് സാമ്പത്തിക പ്രതിസന്ധികളും കൂടിയാവുമ്പോള്‍ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്. എല്ലാം മറന്ന് ഉറങ്ങാന്‍ അവര്‍ ആശ്രയിക്കുന്നത് ഉറക്ക ഗുളികകളെയാണ്. എന്നാല്‍ ഉറക്കമില്ലായ്മ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഉറക്കഗുളികള്‍ ശീലമാക്കുന്നതും ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

  • മൈഗ്രെയിനുകള്‍ ഇനി പ്രശ്നമാകില്ല: ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ഉപയോഗത്തിനായി പുതിയ മൈഗ്രെയ്ന്‍ മരുന്ന്
  • മദ്യപാനം ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെന്‍ഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങള്‍
  • അമിത സോഷ്യല്‍ മീഡിയ ഉപയോഗം; യുവാക്കള്‍ക്ക് സന്തോഷം കുറയുന്നു
  • ആരോഗ്യ സെമിനാര്‍ 17 ന്
  • പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സഹായകരമായ ആധുനിക മരുന്ന് എന്‍എച്ച്എസില്‍
  • അല്‍ഷിമേഴ്‌സ് പടരുമോ ? ഓര്‍മ്മയെ കവരുന്ന രോഗം അഞ്ച് പേര്‍ക്കിടയില്‍ പിടിപെട്ടതായികണ്ടെത്തല്‍
  • കുപ്പിവെള്ളം റിസ്‌ക്കില്‍: ശരാശരി പ്ലാസ്റ്റിക് ബോട്ടില്‍ വെള്ളത്തില്‍ കാന്‍സറിന് കാരണമാകുന്ന 240,000 നാനോപ്ലാസ്റ്റിക് അംശം!
  • ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ അടിയന്തിര കാന്‍സര്‍ പരിശോധന നടത്തിയത് 30 ലക്ഷം പേര്‍
  • യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
  • അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions