സിനിമ

എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്; വിവാഹ മോചനത്തെപ്പറ്റി തുറന്നുപറഞ്ഞ് വിജയ് യേശുദാസ്‌
ഭാര്യയായിരുന്ന ദര്‍ശനയുമായി വേര്‍പിരിഞ്ഞതിനെപ്പറ്റി തുറന്നുപറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്‌. 'എന്നെയും ദര്‍ശനയേയും സംബന്ധിച്ച് നല്ല സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ മാതാപിതാക്കള്‍ ഇക്കാര്യം മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷയില്ല. അവര്‍ക്ക് ഇത് വേദനാജനകമായ അവസ്ഥയാണ്. ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ പറ്റില്ല. ഇക്കാര്യം പറഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നതാണ് എന്റെ തീരുമാനം. മക്കള്‍ക്ക് പ്രത്യേകിച്ച് മകള്‍ക്ക് ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാനുള്ള പ്രായമായി. അവള്‍ക്ക് പക്വതയുണ്ട്. അവള്‍ എന്നെയും ദര്‍ശനയേയും പിന്തുണയ്ക്കുന്നുണ്ട്. മകള്‍ക്ക് ഇപ്പോള്‍ പതിനഞ്ചും മകന് ഒന്‍പതും വയസാണ്. മകന് കാര്യങ്ങള്‍ മനസിലായി വരുന്നതേയുള്ളൂ. എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്. അതുകൊണ്ട് അവനോട് ഇക്കാര്യം പറയുന്നത് എളുപ്പമല്ല. നമ്മളാണ് തെറ്റ്

More »

വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ജയസൂര്യ
തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി നടന്‍ ജയസൂര്യ. രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാവാനായിരുന്നു നിര്‍ദേശം. എന്നാല്‍ മാദ്ധ്യമശ്രദ്ധ ഒഴിവാക്കാനായി 8.15ന് ജയസൂര്യ സ്റ്റേഷനില്‍ എത്തി. വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ ആവര്‍ത്തിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം. ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി സ്വദേശിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന ചിത്രത്തിന്റെ

More »

'മലയാളത്തിലെ സൂപ്പര്‍ നായികയെ അമേരിക്കയില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി' -ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍ നായികയായിരുന്ന നടിയെ അമേരിക്കയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി സംവിധായകനും നടനുമായ ആലപ്പി അഷറഫ്. നസീറിന്റെ നായികയായി അഭിനയിച്ചിരുന്ന അവര്‍ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. സിനിമയില്‍ അഭിനയിക്കാന്‍ എന്ന പേരില്‍ ഒരു സംഘം നടിയെ അമേരിക്കയിലേക്ക് കൂട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. താരാ ആര്‍ട്‌സ് വിജയന്‍ ആണ് നടിയെ അന്ന് ന്യൂയോര്‍ക്കില്‍ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചത്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താന്‍ ഇപ്പോള്‍ ഇത് തുറന്നു പറയുന്നത് എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. ആലപ്പി അഷറഫിന്റെ വാക്കുകള്‍ : മിമിക്രി എന്ന കലാരൂപം ആദ്യമായി അമേരിക്കയില്‍ എത്തിച്ചത് ഞാനായിരുന്നു,

More »

'എംഡിഎംഎ പാര്‍സല്‍ അയച്ചെന്നു പറഞ്ഞു മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം
നടി മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം. കൊറിയര്‍ തടഞ്ഞു വച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പിന് ശ്രമിച്ചത്. വ്യാജ ഐഡി കാര്‍ഡ് അടക്കം കാണിച്ച് തട്ടിപ്പുകാര്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞാണ് നടിയെ സമീപിച്ചത്. ഷൂട്ടിംഗിനിടെയാണ് കൊറിയര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് പറഞ്ഞത് തട്ടിപ്പ് സംഘം മാല പാര്‍വതിയെ വിളിക്കുന്നത്. ഒരു മണിക്കൂറോളം സംസാരിച്ചതോടെ തട്ടിപ്പ് ആണെന്ന് നടിക്ക് മനസിലായത്. ആധാര്‍ വിവരങ്ങള്‍ അടക്കം ചോര്‍ത്തി കൊണ്ടാണ് തട്ടിപ്പ്. എല്ലാവരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ കബളിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഈ തട്ടിപ്പ് സംഘത്തിന്റെ പ്രത്യേകത. എന്നാല്‍ മാല പാര്‍വതി തട്ടിപ്പില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ക്രെഡിറ്റ് കാര്‍ഡ്, നാല് കിലോ വസ്ത്രം, ഒരു ലാപ്‌ടോപ്, 200 ഗ്രാം എംഡിഎംഎ എന്നിവ അടക്കമുള്ള പാര്‍സല്‍ തായ്‌വാനിലേക്ക് മാല പാര്‍വതിയുടെ പേരില്‍ അയച്ചു

More »

ബാലയുടെ അറസ്റ്റ്, മുന്‍ ഭാര്യ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് അഭിഭാഷക
ബാലയ്ക്കെതിരെയുള്ള പരാതി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളിലാണെന്ന് താരത്തിന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്. അറസ്റ്റിലെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും ഫാത്തിമ വ്യക്തമാക്കി. പൊലീസുമായി സഹകരിക്കുന്നൊരാളാണ് ബാലയെന്നും 41 എ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ മതിയായിരുന്നുവെന്നും അവര്‍ പറഞ്ഞു. 'നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പൊലീസുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജുവനൈല്‍ നിയമത്തിലെ സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പാണ്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. 41 എ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനുള്ള കാര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ നടന്ന കാര്യങ്ങളല്ല. എട്ട് വര്‍ഷം മുമ്പെ നടന്ന

More »

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം. കേസില്‍ അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും. കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയേക്കും. ഇരുവര്‍ക്കും ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇത് ഉറപ്പുവരുത്തുന്നതിനായി ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചത് എളമക്ക സ്വദേശിയായ ബിനു ജോസഫാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയേയും പ്രയാഗ

More »

ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിന് ക്ലീന്‍ ചിറ്റ്; ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍
കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും മൊഴികളുടെ വിശദാംശങ്ങള്‍ പുറത്ത്. ഇരുവര്‍ക്കും നേരിട്ട് ഓം പ്രകാശിനെ അറിയില്ലെന്ന് പൊലീസ് പറയുന്നു. പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. അതേസമയം ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും ആഡംബര ഹോട്ടലില്‍ എത്തിയത് പുലര്‍ച്ചെ 4 മണിക്കെന്ന് പൊലീസ് വ്യക്തമാക്കി. ഓം പ്രകാശിനെ സോഷ്യല്‍ മീഡിയയില്‍ കണ്ടുള്ള പരിചയമേ ഉള്ളു എന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. എന്നാല്‍ ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകളില്‍ പൊലീസിന് സംശയമുള്ളതായും പൊലീസ് പറയുന്നു. അതേസമയം ബിനു ജോസഫും ശ്രീനാഥ് ഭാസിയും തമ്മില്‍ മുന്‍പ് ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇരുവരും ആഡംബര ഹോട്ടലില്‍ എത്തിയത് ഡിജെ

More »

വനിതാ നിര്‍മാതാവിന്റെ പരാതി; ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്
വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്. വനിതാ നിര്‍മാതാവിന്റെ മാനസിക പീഡന പരാതിയില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ് എടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി. അസോസിയേഷന്‍ യോഗത്തിലേക്ക് വിളിച്ച് മോശമായി പെരുമാറി എന്ന് പരാതിയില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ നിര്‍മാതാവ് പരാതി നല്‍കിയത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ നിര്‍മാതാവ് ആരോപിക്കുന്നത്. പരാതിക്കാരി നിര്‍മിച്ച സിനിമയുമായ ബന്ധപ്പെട്ട തര്‍ക്കത്തില്‍ അസോസിയേഷന് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ്

More »

ശ്രീനാഥ്‌ ഭാസിയും പ്രയാ​ഗ മാര്‍ട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് നല്‍കി പൊലീസ്
ലഹരിക്കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ്‌ ഭാസിയേയും പ്രയാ​ഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും. മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍. നടി പ്രയാ​ഗ മാര്‍ട്ടിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കും പൊലീസ് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിനായി നാളെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ, താരത്തിന്റെ മേല്‍വിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായിരുന്നില്ല. ഇക്കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ​ഗുണ്ട നേതാവ് ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാ​ഗ മാര്‍ട്ടിന്റെയും പേര് ഉള്‍പ്പെട്ടിട്ടുള്ളതായ വിവരം പുറത്തുവന്നത്. നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions