വിദേശം

മറ്റേണിറ്റി ഹോസ്പിറ്റലില്‍ റഷ്യ ബോംബിട്ടു; പറക്കല്‍ വിലക്കിന് നാറ്റോയോട് അപേക്ഷിച്ച് യുക്രൈന്‍
യുക്രൈയിന് മുകളില്‍ പറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ നാറ്റോ ഇനിയും താമസിച്ചാല്‍ ലക്ഷക്കണക്കിന് പേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി. സഖ്യകക്ഷികള്‍ മൂന്നാം ലോകമഹായുദ്ധത്തിനായി കാത്തിരിക്കുകയാണെന്നും യുക്രൈയിന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. യുക്രൈയിന്‍കാരെ മൃഗങ്ങളാക്കി മാറ്റുകയാണ് റഷ്യ ചെയ്യുന്നതെന്ന് സെലെന്‍സ്‌കി ആരോപിച്ചു. തന്റെ രാജ്യത്തേക്ക് മോസ്‌കോ രണ്ടാഴ്ചയായി നടത്തുന്ന അധിനിവേശത്തില്‍ എത്രയും വേഗം നടപടിയെടുക്കാനാണ് നാറ്റോയോടും, പാശ്ചാത്യ ചേരിയോടും പ്രസിഡന്റ് ആവശ്യപ്പെടുന്നത്. മരിയോപോളില്‍ ശിശു- മാതൃരോഗ ആശുപത്രിയിലാണ് റഷ്യ നേരിട്ടുള്ള ആക്രമണം നടത്തിയത്. റഷ്യന്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആക്രമണത്തില്‍ തകര്‍ന്ന ആശുപത്രിയുടെ വീഡിയോ സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. ജനലുകലും ചുമരുകളും

More »

സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് വിട; നടുങ്ങി ക്രിക്കറ്റ് ലോകം
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറുമായ ഷെയ്ന്‍ വോണ്‍ (52) ആകസ്മിക വിയോഗത്തിന്റെ നടുക്കത്തിലാണ് ക്രിക്കറ്റ് ലോകം. ശനിയാഴ്ച പുലര്‍ച്ചെ വോണ്‍ അന്തരിച്ചതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു. തായ്‌ലാന്‍ഡിലെ കോ സമുയിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 'ഷെയ്‌നിനെ തന്റെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ സ്റ്റാഫ് പരമാവധി ശ്രമിച്ചിട്ടും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല,' പ്രസ്താവനയില്‍ പറയുന്നു. 'കുടുംബം ഈ സമയത്ത് സ്വകാര്യത അഭ്യര്‍ത്ഥിക്കുന്നു, കൂടുതല്‍ വിശദാംശങ്ങള്‍ യഥാസമയം നല്‍കും.' 24 മണിക്കൂറിനുള്ളില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് സംഭവിച്ച രണ്ടാമത്തെ വിയോഗമാണ് ഷെയ്ന്‍ വോണിന്റെത്. ഓസീസ് ലെജന്‍ഡ് റോഡ് മാര്‍ഷും ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അന്തരിച്ചിരുന്നു. ലോകം കണ്ട എക്കാലത്തേയും മികച്ച

More »

പുടിനെ ജീവനോടെയോ അല്ലാതെയോ പിടിക്കുന്നവര്‍ക്ക് 1 മില്യണ്‍ ഡോളര്‍ വിലയിട്ട് റഷ്യന്‍ വ്യവസായി
മോസ്കോ : വ്ലാദിമിര്‍ പുടിന്റെ തലയ്ക്ക് 1 മില്യണ്‍ ഡോളര്‍ വിലയിട്ട് റഷ്യന്‍ വ്യവസായി. ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് അലക്സ് കൊനാനിഖിന്‍ അപകടം പിടിച്ച ഈ പ്രസ്താവന നടത്തിയത്. പ്രകോപനമില്ലാത്ത ആക്രമണത്തിനെതിരെ നടപടി എടുക്കേണ്ടതും യുക്രൈനെ സഹായിക്കേണ്ടതും തന്റെ ധാര്‍മിക കടമയാണെന്ന് അദ്ദേഹം കുറിച്ചു. റഷ്യന്‍ നിയമങ്ങള്‍ പ്രകാരം പുടിനെ പിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികമായി 1,000,000 ഡോളര്‍ നല്‍കുമെന്നാണ് വാഗ്ദാനം. പോസ്റ്റില്‍ പുടിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂട്ടകൊലയ്ക്ക് കാരണക്കാരനായ പുടിനെ ജീവനോടെയോ അല്ലാതെയോ പിടിക്കണമെന്ന് അലക്സ് പറയുന്നു. രൂക്ഷമായ ഭാഷയില്‍ പുടിനെ വിമര്‍ശിച്ച അലക്സ്‌ 1996ല്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്. റഷ്യന്‍ എക്‌സ്‌ചേഞ്ച് ബാങ്കില്‍ നിന്ന് 8 മില്യണ്‍ ഡോളര്‍ അപഹരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് യുഎസില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് റഷ്യന്‍ അധികാരികളുടെ

More »

കീവിലെ റെയില്‍വേ സ്റ്റേഷനും സെന്‍ട്രല്‍ ഹീറ്റിംഗ് ഫസിലിറ്റിയും ബോംബിട്ടു തകര്‍ത്ത് റഷ്യ; തണുപ്പില്‍ മരവിച്ചു ജനം
തലസ്ഥാനമായ കീവ് എങ്ങനെയും പിടിച്ചടക്കി പാവ സര്‍ക്കാരിനെ അവരോധിക്കാനുള്ള ലക്ഷ്യത്തില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കി. തെക്കന്‍ കീവിലെ സുപ്രധാന റെയില്‍വേ സ്റ്റേഷനും പല ഭാഗങ്ങളിളെയും ഹീറ്റിംഗ് ഫസിലിറ്റിയും റഷ്യ ബോംബിട്ടു തകര്‍ത്തു. ഇതോടെ കടുത്ത ശൈത്യകാലത്ത് ജനങ്ങള്‍ മരവിച്ചു പലായനം തുടരുകയാണ്. റഷ്യന്‍ ക്രൂയിസ് മിസൈല്‍ വീണാണ് തെക്കന്‍ കീവിലെ സുപ്രധാന റെയില്‍വേ സ്റ്റേഷന്‍ തകര്‍ന്നതെന്ന് യുക്രെയിന്‍ ഇന്റീരിയര്‍ മന്ത്രാലയത്തിലെ ഉപദേഷ്ടാവായ ആന്റണ്‍ ഹെരാഷെന്‍കോവ് അറിയിച്ചു. സ്ഫോടനമുണ്ടായെങ്കിലും ട്രെയിന്‍ സര്‍വീസുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലായനം ചെയ്യുന്ന യുക്രെയിന്‍ ജനത കൂട്ടമായി എത്തുന്ന സ്റ്റേഷനുകളില്‍ ഒന്നാണിത്. മരണ സംഖ്യ എത്രയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ വലിയ തോതിലുള്ള കുലുക്കവും അനുഭവപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്

More »

ചെറുത്തു നില്‍ക്കുന്ന സെലെന്‍സ്‌കിയെ വധിക്കാന്‍ പുടിന്‍ കൂലിപ്പടയെ ഇറക്കി!
കീവ് : റഷ്യന്‍ സേനയ്ക്കും പുടിനും തലവേദനയായി ചെറുത്തു നില്‍ക്കുന്ന യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയെ വധിക്കാന്‍ കൂലിപ്പടയെ ഇറക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. സെലെന്‍സ്കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനായി റഷ്യ നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ ഇറക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയില്‍ നിന്ന് അഞ്ചാഴ്ച മുമ്പാണ് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇവരെയെത്തിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ അടുപ്പക്കാരന്‍ നടത്തുന്ന സ്വകാര്യ സായുധസംഘമായ 'ദ വാഗ്‌നര്‍ ഗ്രൂപ്പാ'ണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു. ശനിയാഴ്ച രാവിലെയാണ് യുക്രൈന്‍ സര്‍ക്കാരിന് ഇതേക്കുറിച്ച്‌ വിവരം കിട്ടിയത്. അതിനാലാണ് കീവില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. റഷ്യന്‍ കൂലിപ്പടയെ ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശ്യം. കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്ന ആരെയും റഷ്യന്‍

More »

ഇപ്പോള്‍ പൊട്ടിക്കുമെന്ന് പുടിന്‍
റഷ്യ- യുക്രൈന്‍ യുദ്ധം ലോക സമാധാനത്തിനു ഭീഷണിയാകുമ്പോള്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വിവരക്കേട് വലിയ തമാശയായി മാറുകയാണ്. 30 വര്‍ഷം മുമ്പ് വരെ ഒറ്റ ജനതയായിരുന്ന യുക്രൈന്‍കാരുടെ നേര്‍ക്ക് മൈസലുകളും ബോംബുകളും വര്‍ഷിക്കാന്‍ പുടിന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല എന്നതാണ് അത്ഭുതകരം. കുഞ്ഞന്‍ രാജ്യമായ യുക്രൈനെ അപ്പാടെ വിഴുങ്ങുകയാണ് പുടിന്റെ ലക്‌ഷ്യം. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കൊണ്ടു യുക്രൈനെ കാല്‍ക്കീഴിലാക്കി വിജയഭേരി മുഴക്കാമെന്നായിരുന്നു പുടിന്റെ കണക്കുകൂട്ടല്‍. നാറ്റോ മാളത്തിലൊളിച്ചതോടെ പുടിന് ആത്മവിശ്വാസം കൂടി. എന്നാല്‍ തലസ്ഥാനമായ കീവ് അനായാസം പിടിച്ചടക്കാമെന്ന പുടിന്റെ കണക്കുകൂട്ടല്‍ തെറ്റി. അവിടെ റഷ്യന്‍ സേനയെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുകയാണ് യുക്രൈന്‍കാര്‍. ജനങ്ങള്‍ക്ക് ആയുധം കൊടുത്തു അവര്‍ക്കു പൊരുതാനുള്ള ആത്മവിശ്വാസം നല്‍കി പ്രസിഡന്റ് വ്ലാദിമിര്‍

More »

വമ്പന്‍മാര്‍ക്ക് മുട്ട് വിറച്ചപ്പോള്‍ വീറോടെ യുക്രൈനും സെലന്‍സ്‌കിയും
കീവ് : റഷ്യയുടെ യുക്രൈന്‍ ആക്രമണം അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും നേതാക്കളുടെ മുട്ടിടിപ്പിച്ചപ്പോള്‍ പുടിനെയും ഇരച്ചെത്തിയ മിസൈലുകളെയും സൈനികരെയും വീറോടെ ഒറ്റയ്ക്ക് ചെറുക്കുകയാണ്‌ യുക്രൈന്‍. സേനയ്‌ക്കൊപ്പം സാധാരണക്കാരും ആയുധമെടുത്തു റഷ്യന്‍ സേനയ്‌ക്കെതിരെ പോരാടുന്നു. നാറ്റോ സേന കൈയും കെട്ടി നോക്കിനിന്നിട്ടും റഷ്യയുടെ വമ്പ് തനിയെ ചെറുക്കുകയാണ്‌ യുക്രൈന്‍. അതിനവര്‍ക്ക് പ്രചോദനമാകുന്നത് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയാണ്. റഷ്യയ്ക്ക് മുന്‍പില്‍ കീഴടങ്ങില്ലെന്നും ആയുധം താഴെ വെക്കില്ലെന്നും താന്‍ ഒളിച്ചോടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ജനങ്ങളില്‍ പൊരുതാനുള്ള ആര്‍ജ്ജവം നല്‍കുകയാണ്. ശക്തമായ ചെറുത്തുനില്‍പ്പ് തന്നെ ഉണ്ടാകുമെന്നുമുള്ള സന്ദേശമാണ് പ്രസിഡന്റ് നല്‍കുന്നത്. 'ഇല്ല, നമ്മള്‍ കീഴടങ്ങുന്നില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ

More »

എതിരാളികളില്ലാതെ പുടിന്റെ പടയോട്ടം; അമേരിക്കയും നാറ്റോയും മാളത്തില്‍
കീവ് : അമേരിക്കയും അവരുടെ യൂറോപ്യന്‍ സില്‍ബന്ധികള്‍ക്കും മുഖം നഷ്ടപ്പെട്ടു. കെട്ടുപൊട്ടിച്ച കാളക്കൂറ്റനായി പുടിന്‍ യുക്രൈനിലൂടെ അഴിഞ്ഞാടുമ്പോള്‍ മാളത്തില്‍ കയറിയിരിക്കുകയാണ് 'ലോക പോലീസ്' ചമയുന്ന അമേരിക്കയും നാറ്റോയും. യുക്രൈനോട് വിശ്വാസ വഞ്ചന കാട്ടിയ നാറ്റോ ഹാലിളകിവരുന്ന റഷ്യന്‍ സേനയ്ക്ക് മുമ്പില്‍ തലവച്ചു കൊടുക്കേണ്ട എന്ന തീരുമാനത്തിലെത്തി. അതായത് നാറ്റോയെ വിശ്വസിച്ചു റഷ്യയെ വെല്ലുവിളിച്ച യുക്രൈനോട് നാറ്റോ കൊടുംചതിയാണ് ചെയ്തത്. റഷ്യന്‍ സേനയെ പ്രതിരോധിക്കാന്‍ സ്വന്തം ജനങ്ങളുടെ കൈയില്‍ ആയുധം വച്ച് കൊടുക്കേണ്ട ഗതികേടാണ് അവര്‍ക്കു വന്നത്. രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കൈയിലെടുക്കാന്‍ ജനങ്ങളോട് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്യുകയായിരുന്നു. റഷ്യന്‍ സൈന്യം കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയാറുള്ള

More »

റഷ്യന്‍ വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍, റഷ്യയിലും സ്‌ഫോടനം
മോസ്‌കോ : യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈനും. റഷ്യയില്‍ യുക്രൈന്‍ സ്‌ഫോടനം നടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ കീവില്‍ സ്ഫോടനപരമ്പരകള്‍ നടന്നുകൊണ്ടിരിക്കെയാണ് യുക്രൈന്റെ തിരിച്ചടി. ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യ യുക്രൈന് മേല്‍ ആക്രമണം നടത്തുന്നുണ്ടെന്നും രാജ്യം യുദ്ധസമാന സാഹചര്യത്തിലേക്ക് കടന്നതായും സ്ഥിരീകരിച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റിലൂടെ വെളിപ്പെടുത്തി. ഇത് അതിര്‍ത്തി കടന്ന് റഷ്യ നടത്തുന്ന ആക്രമണത്തിന്റെ യുദ്ധമാണ്. യുക്രൈന്‍ സ്വയം പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും. ലോകത്തിന് പുടിനെ തടയാനാവും, അവരത് ചെയ്യണം. പ്രവര്‍ത്തിക്കേണ്ട സമയം ഇതാണ്,' ദിമിത്രോ കുലേബ ട്വീറ്റില്‍ പറഞ്ഞു. യുക്രൈനിലെ പല മേഖലകളിലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions