വിദേശം

ദുബായ് യാത്രയ്ക്ക് ഇനി റാപ്പിഡ് കോവിഡ് ടെസ്റ്റ് വേണ്ട; പ്രവാസികള്‍ക്ക് ആശ്വാസം
ദുബായ് : കേരളത്തിലെ പ്രവാസി യാത്രക്കാരുടെ പ്രധാന ഇടത്താവളമായ ദുബായിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് കോവിഡ് ടെസ്റ്റ് ഒഴിവാക്കി. ഇനി മുതല്‍ 48 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. നാല്‍പത്തിയെട്ട് മണിക്കൂറിനിടെയുള്ള പരിശോധനയയ്ക്ക് ശേഷം വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റില്‍ പരാജയപ്പെട്ട് നിരവധി പ്രവാസികള്‍ക്ക് യാത്ര മുടങ്ങുന്നുണ്ട്. ഈ അവസ്ഥ ഇനിയുണ്ടാവില്ല. അംഗീകൃത ലാബില്‍ നിന്ന് 48 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റ് കയ്യില്‍ കരുതണം എന്ന നിബന്ധനയില്‍ മാറ്റമില്ല. നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ്

More »

യുക്രൈന്‍ - റഷ്യ വിഷയം പൊട്ടിത്തെറിയിലേക്ക്; വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യ
യുക്രൈന്‍- റഷ്യ വിഷയം കടുത്ത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാ സമിതി. കിഴക്കന്‍ യുക്രൈനിലെ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച റഷ്യന്‍ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് അമേരിക്ക. റഷ്യയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അടിയന്തര യു എന്‍ രക്ഷാ സമിതി യോഗത്തില്‍ അമേരിക്ക പറഞ്ഞു. സാമ്രാജ്യത്വമാണ് റഷ്യ നടത്തിയത്. പ്രത്യാഘാതം വലുതായിരിക്കും. രാജ്യാന്തര സമൂഹത്തിന്റെ ക്ഷമ റഷ്യ പരീക്ഷിക്കരുത്. മിന്‍സ്‌ക് കരാര്‍ റഷ്യ അട്ടിമറിച്ചു. റഷ്യക്ക് മേല്‍ നാളെ കൂടുതല്‍ നടപടിയെന്നും അമേരിക്ക പറഞ്ഞു. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊനെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളെയാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്. ഇവിടേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍

More »

പുടിന്റെ പിന്മാറ്റം തട്ടിപ്പെന്നും റഷ്യ യുക്രൈനെ ആക്രമിക്കുമെന്നും അമേരിക്ക
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ പിന്മാറുന്നെന്ന പുടിന്റെ പ്രഖ്യാപനം തട്ടിപ്പെന്നും റഷ്യ യുക്രൈനെ ആക്രമിക്കുമെന്നും അമേരിക്ക. ഒരു രാസായുധ പ്രയോഗത്തിനാണ് റഷ്യ മുതിരുന്നതെന്ന അമേരിക്കയുടെ മുന്നറിയിപ്പ് വന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈറ്റ്ഹാള്‍ പുടിന്റെ പുതിയ യുദ്ധതന്ത്രം വെളിപ്പെടുത്തുന്നത്. എന്നാല്‍, മദ്ധ്യയൂറോപ്പില്‍ നിന്നും കിഴക്കന്‍ യൂറോപ്പില്‍ നിന്നും ബാള്‍ട്ടിക് മേഖലയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇതിനു പകരമായി പുടിന്‍ ഉയര്‍ത്തുന്നത്. യുക്രൈയിന്‍ തലസ്ഥാനമായ കീവിന് ഭീഷണി ഉയരുന്ന തരത്തിലാണ് ഇപ്പോള്‍ റഷ്യന്‍ സൈന്യം അതിര്‍ത്തിയില്‍ പുനര്‍വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. യുക്രൈയിനിലേക്ക് അതിക്രമിച്ചു കടന്ന് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ സൈന്യത്തിന് പൂര്‍ണ്ണ

More »

പുരോഹിതന്റെ 25 വര്‍ഷത്തെ ബാപ്ടിസങ്ങള്‍ വത്തിക്കാന്‍ അസാധുവാക്കി!
വിശ്വാസികളെ സംബന്ധിച്ച് ബാപ്ടിസം ചടങ്ങുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. പുരോഹിതന്‍ നടത്തുന്ന ഈ ചടങ്ങാണ് മറ്റുള്ളവയ്ക്കുള്ള ആരംഭം കുറിയ്ക്കുന്നത്. എന്നാല്‍ ആ ചടങ്ങിന് നേതൃത്വം നല്‍കുന്ന പുരോഹിതന്‍ തെറ്റായ രീതിയില്‍ നടപടിക്രമങ്ങള്‍ നടത്തുകയും, ബാപ്ടിസം അസാധുവായി മാറുകയും ചെയ്യുന്ന അവസ്ഥ വന്നാലോ ? അരിസോണ ചര്‍ച്ചിലെ കാത്തലിക് പുരോഹിതനാണ് ഇത്തരമൊരു സ്ഥിതി വന്നത്. ഈ പുരോഹിതന്‍ കഴിഞ്ഞ 25 വര്‍ഷക്കാലം നടത്തിയ ആയിരക്കണക്കിന് ബാപ്ടിസം ചടങ്ങുകളില്‍ തെറ്റായ വാക്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരിലാണ് വത്തിക്കാന്‍ നടപടിയെടുത്തത്. താന്‍ നടത്തിയ ബാപ്ടിസങ്ങളുടെ പ്രാബല്യം നഷ്ടമായതിനെ തുടര്‍ന്ന് ഫാ. ആന്‍ഡ്രെസ് അറാംഗോ സ്വയം രാജിവെച്ചു. ബാപ്ടിസങ്ങള്‍ അസാധുവാക്കുന്ന തരത്തില്‍ തെറ്റായ ഫോര്‍മുലയാണ് ഇദ്ദേഹം ഉപയോഗിച്ചതെന്ന് വ്യക്തമായതോടെയാണ് ഫീനിക്‌സിലെ സെന്റ്. ഗ്രിഗറി കാത്തലിക് ചര്‍ച്ചിലെ പോസ്റ്റില്‍ നിന്നും ഫാ.

More »

അതിര്‍ത്തികള്‍ തുറന്നതോടെ വിസാ വിലക്ക് നീക്കി ഓസ്‌ട്രേലിയ; ഇന്ത്യക്കാര്‍ക്ക് ഗുണകരം
ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് ഓസ്‌ട്രേലിയ നീക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ സന്ദര്‍ശനത്തോടെയാണ് വിസാ വിലക്ക് നീക്കാന്‍ തീരുമാനിച്ചത്. അതിര്‍ത്തികള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ വഴിയൊരുക്കി. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ മടങ്ങി തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ അതിര്‍ത്തി തുറക്കുന്നത്. പുതിയ തീരുമാനപ്രകാരം രണ്ടു വാക്സിനെടുത്ത എല്ലാവര്‍ക്കും വിസ നല്‍കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കും ജോലി

More »

ഓസ്‌ട്രേലിയന്‍ എംബസിയില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറകള്‍ കണ്ടെത്തി
ബാങ്കോക്ക് : തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഓസ്‌ട്രേലിയന്‍ എംബസിയില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നും ഒളിക്യാമറകള്‍ കണ്ടെത്തി. സംഭവത്തില്‍ മുന്‍ എംബസി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയന്‍ അധികൃതര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കഴിഞ്ഞ മാസം ഒരു മുന്‍ എംബസി ജീവനക്കാരനെ തായ്‌ലാന്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തതായാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'എല്ലാ സ്റ്റാഫിന്റെയും ഉന്നമനത്തിനും സ്വകാര്യതക്കുമാണ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ഗണന നല്‍കുന്നത്. എല്ലാ പിന്തുണയും നല്‍കുന്നത് നമ്മള്‍ തുടര്‍ന്ന് കൊണ്ടിരിക്കും,' എംബസി വക്താവ് എ.എഫ്.പിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. സംഭവത്തില്‍ നിയമനടപടികള്‍ തുടര്‍ന്ന് വരികയാണെങ്കിലും ഇത്

More »

യുക്രൈന്‍ അതിര്‍ത്തിയില്‍ യുദ്ധകാഹളം മുഴക്കി റഷ്യ; ആശങ്കയില്‍ ലോകം
ലോകം കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കെ, മറ്റൊരു ലോക യുദ്ധത്തിന് വഴി തുറന്നു യുക്രൈന്‍- റഷ്യ പോര്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്‍ പാശ്ചാത്യ ചേരിയോട് അടുക്കുന്നതിന്റെ റഷ്യയുടെ നീരസമാണ് ലോകത്തെ യുദ്ധ ഭീതിയിലെത്തിച്ചിരിക്കുന്നത്. യുക്രൈന് പിന്തുണയുമായി അമേരിക്കയും നാറ്റോയും രംഗത്തുവന്നതോടെ ശാക്തിക ചേരികളുടെ ബലാബലത്തിനാണ് ലോകം സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. 2014-ല്‍ റഷ്യ പിടിച്ചെടുത്ത യുക്രൈനിയന്‍ പ്രദേശമായ ക്രിമിയയില്‍ ഒരു ലക്ഷത്തിലധികം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് വലിയതോതില്‍ റഷ്യ പടക്കോപ്പുകളും വിന്യസിച്ചു. ഇതിന്റെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇതിനുപിന്നാലെ അമേരിക്ക ഏകദേശം 8,500 സൈനികരെ വിന്യസിക്കാന്‍ തയാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാറ്റോ സേനയും എത്തിയതോടെ നിലവിലെ സാഹചര്യം

More »

മുന്‍ മിസ് യുഎസ് 60 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി
ന്യുയോര്‍ക്ക് : 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും അഭിഭാഷകയുമായ ചെസ്‌ലി ക്രിസ്റ്റ് (30) 60 നില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടിയാണ് ചെസ്‌ലി ക്രിസ്റ്റ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. 60 നിലകളിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 9ാം നിലയിലായിരുന്നു ചെസ്‌ലി താമസിച്ചിരുന്നത്. അവസാനമായി ഇവരെ കണ്ടത് 29ാം നിലയിലായിരുന്നു. ചാടി ആത്മഹത്യ ചെയ്യുന്നതിനു മുമ്പു ഇന്‍സ്റ്റാഗ്രാമില്‍ മരണത്തിന്റെ സൂചന നല്‍കുന്ന സന്ദേശം അയച്ചിരുന്നു ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്കട്ടെ എന്ന സന്ദേശമാണ് ഇവര്‍ ട്വിറ്ററില്‍ ഇട്ടിരുന്നത്. എല്ലാ സമ്പാദ്യവും അമ്മയ്ക്ക് നല്‍കണമെന്ന കുറിപ്പും എഴുതിവച്ചിരുന്നുവെങ്കിലും ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയിരുന്നില്ല. 1991 ഏപ്രില്‍ 28ന് മിഷിഗണ്‍ ജാക്‌സണിലായിരുന്നു ഇവരുടെ ജനനം. 2002 ല്‍ നോര്‍ത്ത് കാരലൈന സൗന്ദര്യ

More »

മഞ്ഞില്‍ പുതഞ്ഞ് വിമാനങ്ങള്‍; യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചു
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്താംബൂള്‍ വിമാനത്താവളം അടച്ചു. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലുണ്ടായ അസാധാരണ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഇസ്താംബൂള്‍ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനല്‍ തകര്‍ന്നുവീണു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങള്‍ പറക്കാനാകാതെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നിരന്ന് കിടന്നു. അനേകം കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് നഗരത്തിലുടനീളം. റോഡില്‍ നിന്ന് തെന്നിമാറി വന്‍താഴ്ചയിലേക്കും നിരവധി വാഹനങ്ങള്‍ പതിച്ചിട്ടുണ്ട്. ഇസ്താംബൂള്‍ ഗവര്‍ണര്‍ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബള്‍ഗേറിയയുമായി ഗ്രീസുമായും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions